Saturday 28 December 2013

ബ്രാഹ്മണമേധാവിത്തം വെറും രാഷ്ട്രീയദര്ശനം

ഇന്നലത്തെ Time line post ആണ് ഇന്നത്തെ ബ്ലോഗ്‌ പോസ്റ്റിനു ആധാരം. 
... ജാതി അഭിമാനം പാടില്ലെങ്കില് മത അഭിമാനവും പാടില്ല എന്ന് പറഞ്ഞാലെ അദ്വൈതം ശരിയാകൂ. നമ്പൂതിരി എന്ന് പറയുന്നത് മോശം വാക്കാണെങ്കില് ഹിന്ദു എന്ന് ഉച്ചരിക്കുന്നതും അതിലേറെ സങ്കുചിതം ആകും... 


ഇത് അതിന്റെ ഒരു കമന്റ് ബോക്സിൽ നിന്നും എടുത്ത ഭാഗം മാത്രം. 


ബ്രാഹ്മണപാരമ്പര്യത്തെ നശിപ്പിക്കാന് ബോധപൂര്വമായ ശ്രമം എതിരാളികളില് നിന്ന് ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണന്ന് സാംസ്കാരിക എതിരാളികള് ഭാരതത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ഈ വസ്തുത ചരിത്രഗവേഷകര് പോലും രേഖപ്പെടുത്താന് ഭയക്കുന്നു. അധികാരവര്ഗ്ഗത്തെ സുഖിപ്പിച്ച് ചരിത്രം എഴുതിയാലെ തങ്ങള്ക്ക് അംഗീകാരം ലഭിക്കൂ എന്ന ബുദ്ധിയാണ് അവര് പ്രയോഗിക്കുന്നത്. വിശദമായ പ്രതികരണം പിന്നാലെ തയ്യാറാക്കാം.

പ്രസ്തുത എതിരാളികള് ഇവിടുത്തെ ക്ഷത്രിയരെ പാട്ടിലാക്കി. മദ്യവും അസാന്മാര്ഗികജീവിതം പാപമല്ല എന്ന ധാരണയും അവര് സമൂഹത്തില് വിതച്ചു. ആയതിന് അവര് അവരെ തന്നെ ഉദാഹരണവും മാതൃകയുമാക്കി ഹൈലൈറ്റ് ചെയ്തു.  അവരുടെ ശാരീരിക പളപളപ്പിലും ആജ്ഞാശക്തിയിലും ഏറ്റവും അധികം മനം മയങ്ങിപ്പോയിട്ടുള്ളത് ഇവിടുത്തെ വിശ്വസ്ത സേവകരുടെ വര്ഗ്ഗം ആണ്. അവര് നായകരായിട്ടുള്ള സാമാന്യജനതയാണ്. അവര് സ്വഭാവവശാല് തമോഗുണികള് ആയിരുന്നല്ലൊ. എത്രയോ ധീരരായ പട്ടാളക്കാര് ബ്രിട്ടീഷുകാര്ക്ക് കൂറുമാറി. തങ്ങളുടെ യജമാനന്റെ ദൌര്ബല്യങ്ങളും സ്വകാര്യതകളും വെളിപ്പെടുത്തി. ഒന്നുമറിയാത്തവരെ പോലെ വീണ്ടും സേവന നിരതരായി..

ഈ ചതിയെ ശുദ്ധന്മാര്ക്ക് തിരിച്ചറിയാന് കഴിഞ്ഞില്ല. രാജാവ് അറിഞ്ഞാല് തലവെട്ടാവുന്ന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമവ്യവസ്ഥിതിയെ അട്ടിമറിക്കേണ്ടതും അക്രമാസക്തിയെ താലോലിച്ചു വളര്ത്തുന്ന സാമാന്യജനങ്ങളുടെ ആവശ്യമായിരുന്നു. ആ വികാരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് വിദേശികള് സ്വീകരിച്ചത്. ഭാരതത്തിലെ സാമാന്യജനങ്ങള് തങ്ങളെ സ്നേഹിക്കുന്നവരും തങ്ങള്ക്ക് പാട്ടിലാക്കാന് കഴിയുന്നവരുമാണ് എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ ഏറ്റവും അധികം ആകര്ഷിച്ചത്.

അവര് ഇവിടുത്തെ വിവിധ വ്യവസ്ഥിതികളോട് സ്വീകരിച്ച നയം എന്തായിരുന്നു എന്ന്  പരിശോധിക്കുക. അവര് ബ്രാഹ്മണരെ നേരിട്ട് ഒരിക്കലും എതിര്ത്തിട്ടില്ല എന്നു കാണാവുന്നതാണ്. എന്താവും കാരണം... ബ്രാഹ്മണഭക്തിയാണെന്നു കരുതാമോ... ഒരിക്കലുമല്ല... പിന്നെ എന്താവും കാരണം... ജനങ്ങള് ദൈവത്തെ പോലെ കണ്ടിരുന്ന ബ്രാഹ്മണരെ എതിര്ത്താല് ജനങ്ങളുടെ വെറുപ്പിന് പാത്രീഭവിക്കേണ്ടിവരും എന്ന ഭയം. അതായത് പൊതുവിദ്വേഷഭയം മൂലം.. ജനങ്ങളെ പ്രലോഭിപ്പിച്ച് നിര്ത്താനാവുമല്ലൊ മികച്ച ഭരണാധികാരികള് ശ്രമിക്കുക.. അതിന് ഏത് ചതിയുടെ മാര്ഗ്ഗവും അവര്ക്ക് സ്വീകരിക്കാം. കാരണം അവരാണ് അവരുടെ നിയമം ഉണ്ടാക്കുന്നത്. ഡിക്ടേറ്റര്ഷിപ്പ്.

ബ്രാഹ്മണമേധാവിത്തം എന്ന് പറയുന്നത് ഒരിക്കലും ഒരു ഡിക്ടേറ്റര്ഷിപ്പ് ആയിരുന്നിട്ടില്ല. മനുസ്മൃതി ആയിരുന്നല്ലൊ ആധികാരികമായ വൈദികമായ നിയമസംഹിത. ആ ബൈലാ പ്രകാരം, ലോകത്തില് ബ്രാഹ്മണരുടെ ജീവിതം 100 ശതമാനവും   റസ്ട്രിക്ട് ചെയ്യപ്പെടുന്നു. കുളിയും സന്ധ്യാവന്ദനവും ചെയ്തില്ലെങ്കില് എത്ര വല്യ ശങ്കരാചാര്യരായാലും സമുദായഭ്രഷ്ട് ഉറപ്പ്.  ക്ഷത്രിയര്ക്ക് 25 ശതമാനം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവര് ഈശ്വരനിന്ദ ചെയ്താല്പോലും സാധൂകരിക്കപ്പെട്ടിരുന്നു. അബ്രാഹ്മണരായ താപസരെ ക്ഷത്രിയര് നിഗ്രഹിച്ചിട്ടുണ്ട്. വൈശ്യര്ക്ക് 50 ശതമാനം സ്വാതന്ത്ര്യം. കച്ചവടലാഭത്തിനായി, വൈശ്യന് അസത്യഭാഷണം നടത്താനുള്ള പൊതുസമ്മതം ഉണ്ടായിരുന്നു. നുണ പറയുന്നത് വൈശ്യനായാല് മിടുക്ക്. ബ്രാഹ്മണനായാല് അപരാധം.  ശൂദ്രന് 75 ശതമാനവും ജീവിതസ്വാതന്ത്ര്യം. ഇഷ്ടമുള്ള യജമാനനെ വരിക്കാം. അത്  (സായിപ്പ് ആയാലും.) മറ്റുള്ളവര്ക്ക് അതായത് അവര്ണവിഭാഗങ്ങള്ക്ക് യഥേഷ്ടവും ജീവിക്കാന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 100 ശതമാനം സ്വാതന്ത്ര്യം. ഇഷ്ടമുള്ളതെന്തും തിന്നാം. ഇഷ്ടമുള്ളത് കുടിക്കാം. വായിത്തോന്നീത് പറയാം. ഇഷ്ടമുള്ള മൂര്ത്തികളെ ഇഷ്ടം പോലെ വിഭാവന ചെയ്യാം. ആരാധിക്കാം. ഉഗ്രകര്മ്മങ്ങള് ചെയ്യാം. അവര്ക്ക് ഹീനത എന്നൊന്നില്ല.

ഈ സ്വാതന്ത്ര്യഭാഗങ്ങള് അപ്പാടെ അവഗണിച്ച്, ലഭിക്കുന്ന ആദരവിനെ മാത്രം നോക്കിയാണ് ബ്രാഹ്മണമേധാവിത്തം എന്ന രാഷ്ട്രീയദര്ശനം ഉണ്ടായത്. ഇതൊരു ദര്ശനമല്ല, അധ്യാരോപം എന്ന് ഫിലോസഫി ഭാഷയില് പറയും. കയറില് പാമ്പിനെ കാണുന്ന പ്രതീതി. ദര്ശനാഭാസം.

ബ്രാഹ്മണര് ജനങ്ങളെ മൊത്തവും ക്ഷത്രിയരെ വിശേഷിച്ചും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എന്ന ആരോപണം ശരിയെങ്കില് അതു കേട്ട എനിക്ക് തോന്നിയത് ഉമ്മാക്കി കണ്ടാല് പേടിച്ചോടുന്ന ഭീരുക്കളായിരുന്നോ ഇവിടുത്തെ വീരശൂരപരാക്രമികളായ രാജാക്കന്മാരെന്നാണ്. അങ്ങനെ ആയിരുന്നു എങ്കില് ആ ഉണ്മാക്കിക്ക് നമസ്കാരം. ഉമ്മാക്കി കാട്ടിയ ധീരന് നമസ്കാരം.

Thursday 26 December 2013

ക്ഷേത്രവ്യവസ്ഥിതി ഇന്ന് അശാസ്ത്രീയം

മനുഷ്യന് ഭൌതികമായ ആവശ്യകതകള് ഉണ്ട്. ആത്മീയമായ ആവശ്യകതകളും ഉണ്ട്.  ഭൌതിക വസ്തുക്കള് എല്ലാം വിപണികളില് ലഭ്യമാണ്. പണം കൊടുത്താല് വാങ്ങാവുന്നവയുമാണ്. ആത്മീയവസ്തുവാകട്ടെ, അദൃശ്യവും അസ്പൃശ്യവും ആണ്.  ആത്മീയ വസ്തു ഇന്ദ്രിയഗോചരം അല്ലെങ്കിലും മനസ്സിനും ആത്മാവിനും അനുഭവവേദ്യമാണ്. ഒരു ഉദാഹരണം ആണ് ദൈവാനുഗ്രഹം. ഉത്തമമായ ഉദാഹരണം.

ഈശ്വരാനുഗ്രഹത്തിന്റെ മൊത്തക്കച്ചവടശാലകളായിട്ടാണ് ഇന്ന് ക്ഷേത്രങ്ങള് കരുതപ്പെടുന്നത്. ക്ഷേത്രത്തില് ദൈവത്തെക്കാള് പ്രാധാന്യം ഉപഭോക്താക്കള്ക്കാണെന്നാണ് ക്ഷേത്രമുതലാളിമാരുടെ പക്ഷം. ജനങ്ങളും ധനികരായ അവരോട് യോജിക്കുന്നു. മറ്റുവാക്കുകളില് പറഞ്ഞാല് ക്ഷേത്രങ്ങളില് പോലും ദൈവത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. മനുഷ്യനാണ് ഒന്നാം സ്ഥാനം. ഇത് ഈശ്വരനിന്ദയല്ലേ?

ഏതു സ്ഥാപനത്തിലും അതിന്റേതായ ആചാരമര്യാദകളുണ്ട്.  ഫലഫോക്താക്കള് അവയെ അനുസരിക്കാന് ബാധ്യസ്ഥരാണ്. എന്നാല് ക്ഷേത്രത്തിലോ? ഗുണഭോക്താക്കളാണ് വരുതി നിശ്ചയിക്കുന്നത്. സേവനം ചെയ്യുന്നവര്ക്ക് മിണ്ടാനവകാശമില്ല. ഇത് അടിമത്തമാണ്. കാടത്തമാണ്.  ഈശ്വരന് ഇതിന് കൂട്ടു നില്ക്കുമോ?

നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് പുരാതനമല്ല. പരിഷ്കൃതവുമല്ല.  ഇത് ഒരു വര്ഗ്ഗത്തിനെതിരെ മറ്റൊരു വര്ഗ്ഗത്താല് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതാണ്. കുറ്റകൃത്യങ്ങള്ക്ക് സംശയിക്കപ്പെട്ട ഒരു വര്ഗ്ഗത്തിനെതിരെ പുതിയ ലീഡിങ് ആയിട്ടുള്ള ഒരു മദ്ധ്യവര്ഗ്ഗത്താല്.

അതിനാല്  നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് അശാസ്ത്രീയം എന്നേ പറയാവൂ. അപകടകരവും. അനുഭവവശം വെച്ചു നോക്കിയാലും ഇത് ശരിയാണെന്ന് കാണാന് കഴിയും. അനുഭവപ്രേരിതമായിട്ടാണ് ഇത്രയും എഴുതിയത്.

ഇത് എഴുതുന്നതോടൊപ്പം ആശയങ്ങള് ടൈം ലൈനില് പോസ്റ്റ് ചെയ്തു പോന്നതിനാല് ഒന്നുരണ്ട് സുഹൃത്തുക്കളുടെ അഭിപ്രായവും ഒരേ സമയത്ത് അറിയാന് സാധിച്ചു. ശ്രീ മഹേഷ്, ശ്രീധരന് തോട്ടം എന്നിവരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇതിന്റെ ഇംഗ്ലീഷ് വെര്ഷനും അജ്ഞാതചിന്തകളെന്ന ബ്ലോഗില് ഇട്ടിട്ടുണ്ട്.

Tuesday 24 December 2013

ക്രിസ്തുമസ് സന്ദേശം

എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്


യേശു ക്രിസ്തുവിനെ ലോകം അത്യാദരവോടെ സ്മരിക്കുന്നു. ദൈവത്തിന്റെ ഒരേയൊരു അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവര് വിശ്വസിക്കുന്നു.


ഞാനൊരു ക്രിസ്ത്യാനിയല്ല. പക്ഷെ ക്രിസ്തുവില് വിശ്വസിക്കുന്നു. ഒരു ചരിത്ര അവശേഷിപ്പ് എന്ന നിലയിലല്ല. ആ മനുഷ്യസ്നേഹിയായ സന്ന്യാസി പ്രതിനിധാനം ചെയ്ത തത്ത്വസംഹിതകളിലൂന്നിയുള്ള വിശ്വാസമാണത്.

യദാ യദാ ഹി ധര്മ്മസ്യ ഗ്ലാനിര്ഭവതി ഭാരത... എന്ന ഒരു വാഗ്ദാനം നല്കിയിട്ടുള്ളത് ഭാരതത്തിലാണ്. ഭാരതത്തില് മാത്രം. അന്യരാജ്യങ്ങളില് ദൈവം ഒരിക്കലേ അവതരിച്ചിട്ടുള്ളൂ എന്നത് ശരിയായിരിക്കും. വിദേശത്ത് നടത്തിയ ഒരു അവതാരപരീക്ഷണം കൊണ്ടുതന്നെ ദൈവം ഒരിക്കലും മറക്കാത്ത പാഠം പഠിച്ചിരിക്കും. വിമാനത്തിന് സമുദ്രത്തിലിറങ്ങാനാവില്ലല്ലൊ. ദൈവികസംസ്കാരം വളര്ത്താത്ത വിദേശനാടുകള് വെറും സംസാരസമുദ്രവും, ഭാരതം അതിലെ ഏകതുരുത്തും ആണെന്ന് കരുതുന്നതില് അപാകതയില്ലെന്നു തോന്നുന്നു. ഭാരതത്തില് ഈശ്വരനെ സ്വീകരിക്കാന് പ്രത്യേകസംവിധാനങ്ങള് ഉണ്ട് അഥവാ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലതാവും കൂടുതല് ശരി.

ഈശ്വരോപാസനയ്ക്കു അഥവാ ബ്രഹ്മോപാസനയ്ക്കുവേണ്ടി മാത്രമായി ഭാരതം പ്രത്യേക സാംസ്കാരികപാരമ്പര്യത്തെ വളര്ത്തിയിരുന്നു. പക്ഷെ അഭിനവഭാരതം ധനത്തിനും ഭരണത്തിനുമാണ് ദൈവാധീനത്തെക്കാള് പ്രാധാന്യം കല്പിക്കുന്നത്, മറ്റു രാജ്യങ്ങളെപ്പോലെ. അതുകൊണ്ട് ദൈവത്തിന് ഭാരതത്തിനുവേണ്ടി പ്രത്യേകതാല്പര്യം എടുക്കേണ്ട ആവശ്യം ഇല്ലാതെയായിരിക്കുന്നു. വിദേശനാടുകളുടെ ധാര്മികനിലവാരത്തിലേക്ക് ഭാരതം അധഃപതിക്കുന്നതിനാല്.

ഈശ്വരന്റെ അവതാരസാധ്യതകളെ തടയുന്നതിനായി മേല്പറഞ്ഞ സാംസ്കാരികപാരമ്പര്യത്തെ ദുരുപയോഗം ചെയ്യുകയാണ് ഇപ്പോള് ഭാരതീയര് ചെയ്തുവരുന്നത്. സ്വാമി വിവേകാനന്ദനുശേഷം ഹിന്ദുമതം മറ്റൊന്നായി മാറിയിരിക്കുന്നു. ദൈവത്തെക്കാള് വലുതാണ് മനുഷ്യനെന്ന് വിശ്വസിക്കുന്നവനാണ് ആധുനികഹിന്ദു. ഞാനൊരു ഹിന്ദുവല്ല.

Original message in the English Blog (E-Thoughts)

Monday 23 December 2013

സത്യമേവ ജയതേ

ആധുനികസമൂഹത്തെ സംബന്ധിച്ചു പറഞ്ഞാല് അതിന് യാതൊരു ആവശ്യവുമില്ലാത്ത ഒരു പദം ആയിരിക്കുന്നു സത്യം എന്നത്. പലപ്പോഴും പുച്ഛത്തോടെ നോക്കപ്പെടുന്നത്.

വ്യവഹാരരംഗങ്ങളില് തങ്ങള്ക്ക് ലാഭകരമായ വിധത്തില് യഥേഷ്ടം സത്യത്തെ മാനുഫാക്ചര് ചെയ്യാന് ലൈസന്സ് നേടിയവരായി ഒരു വിഭാഗം അഭ്യസ്തവിദ്യര് സേവനം അനുഷ്ഠിക്കുന്നു.

ആപേക്ഷികസത്യവും ആത്യന്തികസത്യവും എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഒന്നും ഇന്നത്തെ പഠനങ്ങള്ക്ക് വിഷയമേയല്ല.

ചാതുര് വര്ണ്യ വ്യവസ്ഥിതിയെ അപലപിച്ചും അതിനെ വെല്ലുവളിച്ചുംകൊണ്ട് അംബേദ്കര്ക്ക് ശേഷം അദ്യതനന്മാര് രചിച്ച ഇന്നത്തെ സമൂഹവ്യവസ്ഥിതിയില് ക്രിമിനലുകള്ക്ക് ധാരാളം സുവര്ണാവസരങ്ങള് ലഭിക്കുന്നു. പൊതുലോകത്തില് പരസ്പരവിശ്വാസം അസാധ്യമായിരിക്കുന്നു. വഞ്ചി്കുന്നവന് മാന്യന് വഞ്ചിക്കപ്പെടുന്നവന് തെറ്റുകാരന് എന്നതായിരിക്കുന്ന വ്യവഹാരന്യായം. മതനിരപേക്ഷത സത്യനിരപേക്ഷത ആയിരിക്കുന്നു.

ഹോളോ ബ്രിക്സില് തീര്ത്ത മാളികയുടെ ഉറപ്പേ ഇതിന് ഉണ്ടാകാനിടയുള്ളൂ. മേളിലേക്ക് നിലകള് ഉയരുന്തോറും അപകടസാധ്യത കൂടുതലാകും. അടിത്തറയും ഹോളോ ബ്രിക്സിലാണല്ലൊ. അമ്പതുവര്ഷം കഴിഞ്ഞിട്ടും ഈ വ്യവസ്ഥിതി ഇതുവരെ അപഗ്രഥനപരമായി റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. ചില വിഭാഗങ്ങളെ പോറ്റാനും മറ്റു ചില വിഭാഗങ്ങളെ വേട്ടയാടാനുമല്ലേ ഇതെന്ന് അനുഭവവശാല് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ പോറ്റപ്പെടുന്നത് അധികവും ക്രിമിനലുകളും വംശനാശത്തിന് വഴിമാറുന്നത് മഹത്തായ പാരമ്പര്യവുമാണ്.

കൂടുതലെഴുതാന് ആര്ക്കായാലും പേടിക്കണം. നിര്ത്തിയിരിക്കുന്നു. ഈ വിഷയത്തില് ഇംഗ്ലീഷ് ബ്ലോഗിലും ഏതാണ്ടെല്ലാം എഴുതീട്ടുണ്ട്. ഫലം എന്തായാലും വേണ്ടില്ല. എനിക്ക് ബിപി കുറഞ്ഞുകിട്ടണം. അത്രേയുള്ളൂ.

ശ്രീനാരായണഗുരു പറഞ്ഞു, സ്വാമി വിവേകാനന്ദന് പറഞ്ഞു എന്നൊക്കെ പറഞ്ഞ് കലശലൂട്ടുന്നവര് സ്ലോ ആയ ഘടികാരങ്ങളെപ്പോലെയാണ്. അവര് ജീവിക്കുന്നത് മുക്കാല് നൂറ്റാണ്ട് പിന്നിലാണ്. അന്നു നില നിന്നിരുന്ന തൊട്ടുകൂടായ്മയാണ് ഇപ്പോഴും അവരുടെ മുദ്രാവാക്യം.

Going to English...

Welcome to my English blog. E-Thoughts

It was started long long ago. Couldnot care it. While feeding Malayalam blogs. E Lokam I hope to find more friends and world wide audience.

Malayalam blog career is remarkable success. But blog experience remains poor. Readers' interaction also noted poor. I hope to translate Everlasting blog posts of Santhivicharam for the new audience_

ബോധപൂര്വം ആയ അവഗണന ആണ് മലയാളിയുടെ നയം. അവൻ ഗുണങ്ങളെ അവഗണിക്കും ദോഷങ്ങളെ വലുതാക്കി കാണിക്കും. വിദ്യാഭ്യാസ പരം ആയ പോസ്റ്റുകൾ അവനു വേണ്ട. ഫിലോസഫി വേണ്ട. അവനു ജാതീയം കേള്ക്കാനാണ് കൂടുതൽ ഇഷ്ടം. അത് മാത്രം എത്ര പറഞ്ഞാലും മതിയാവില്ല. ഉണ്ണുന്നവൻ  അറിഞ്ഞില്ലെങ്കിൽ  വിളമ്പുന്നവൻ അറിയണ്ടേ!

ജാതി അഭിമാനം തെറ്റാണെങ്കില് ഭൂരിപക്ഷ സമുദായങ്ങള് വേണ്ടേ അതുപേക്ഷിച്ച് മാതൃക കാണിക്കാന്.. അവരല്ലേ ആധുനിക സമൂഹത്തില്  ലീഡിങ് ആയിട്ടുള്ളത്..  അവര് ജാതീയത മുറുകെ പിടിച്ചുകൊണ്ട്, പേരില് ഒരു ന്യൂനപക്ഷ സമുദായത്തെ ജാതീയമായി ഭര്ത്സിക്കുകയും പരിഹസിക്കുകയുമാണ് കേരളത്തില് എല്ലാ തുറകളിലും.

ഈ അധാര്മികരില് നിന്നും രക്ഷ നേടാനായി വൈദികബ്രാഹ്മണര് വന് തോതില് കേരളം വിട്ടു. നല്ലൊരളവ് മതം മാറി. ശേഷിച്ചവര് കമ്മൂണിസം സ്വീകരിച്ചു. സനാതനപ്രസംഗകരോളം ബ്രഹ്മഹത്യ കമ്മൂണിസ്റ്റുകാര് ചെയ്യുന്നില്ല. നമ്പൂതിരിമാരുടെ ആത്മീയമായ പിന്തുണ ഉള്ളതുകൊണ്ടാണ് ലോകതലത്തിൽ വെരറ്റിട്ടും കമ്മുനിസ്റ്റ്‌ പ്രസ്ഥാനം കേരളത്തില വാടാത്തത്.

സ്വന്തം ജാതിയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് എഴുതിയ കുറ്റത്തിന് ഇന്നലെ എനിക്ക് ഒരു പ്രമുഖ ഹിന്ദു ഗ്രൂപ്പിൽ നിന്നും വിട്ടു പോരെണ്ടിവന്നു. ഏതാണ് തന്റെ ജാതി എന്ന് ചോദിച്ചുകൊണ്ട് എതിരാളികൾ ചന്ദ്രഹാസം എടുത്തു. ജാതി അഭിമാനം തെറ്റാണെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട് അത്രേ. എങ്കിൽ മതാഭിമാനം എങ്ങനെ ശരിയാകും?.. സംസ്കാര അഭിമാനം എങ്ങനെ സാധുവാകും.    ഒരു വ്യക്തിയുടെ ആത്മ അഭിമാനത്തിന് ഹേതുവാകുന്നത് പലതും കാണും അത് തുറന്നു പറയുക എന്നത് അയാളുടെ ഔന്നത്യം ആണ്.  മറ്റൊരാളുടെ ആത്മാഭിമാനത്തെ  ചോദ്യം ചെയ്യുക  എന്നത് ഹീനമായ പ്രവര്ത്തിയും. 

Thursday 19 December 2013

ലിപി ഗ്രാഫിക്സ്

ഒരു DTP Centerനെ പരിചയപ്പെടുത്തട്ടെ. ലിപി ഗ്രാഫിക്സ്. ഇത് ഒരു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു വീടിനോട് ചേര്‍ന്ന്. 1994 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇരുപത് വര്ഷം തികയുന്നു. വ്യവസായസ്ഥാപനത്തതിന്റെ യാതൊരു ശൈലിയും ജാടയുമില്ല. ഏറ്റെടുത്ത വര്ക്കുകളെല്ലാം ഭംഗിയായി ചെയ്ത് കൊടുത്തിട്ടുണ്ട്. റേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സൌജന്യസേവനവും അനുഷ്ഠിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഹിന്ദി മലയാളം സംസ്കൃതം ഇത്രയും ഭാഷകളില് അനവധി  School College Texts, Guides, Dictionaries, Ph.D Thesis, Project Works, Mathematical Assignments തുടങ്ങിയവ ഇതിനകം ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ സേവനം അനേകം പ്രസാധകര്‍ക്ക്  പ്രയോജനകരമായിട്ടുണ്ട്. അസ്സീസ്സി പബ്ലിഷേഴ്സ് ചങ്ങനാശേരി, ഡി.സി ബുക്സ്, നാഷണല് ബുക് സ്റ്റാള്, തിയോളജിക്കല് സെമിനാരി, ഇന്റര് നാഷണല് ബൈബിള് സൊസൈറ്റി, ശ്രീരാമകൃഷ്ണമഠം പബ്ലിഷേഴ്സ് പുറനാട്ടുകര,  പഞ്ചാംഗം പുസ്തകശാല, കുന്നംകുളം  തുടങ്ങിയവ അവയില് പെടുന്നു.

ലിപി ഗ്രാഫിക്സ് പ്രൊപ്രൈറ്റര്‍ ഒരു കവിയും എഴുത്തുകാരനും പ്രൂഫ് റീഡറും എഡിറ്ററും കൂടി ആകയാല് ലഭിക്കുന്ന മാറ്ററിലെ വ്യാകരണ ദോഷങ്ങള് വരെ തിരുത്തി മികച്ച രീതിയില്‍ പ്രസിദ്ധീകരണത്തിന് സഹായിക്കാറുണ്ട്. ആറും ഏഴും പ്രൂഫ് എടുത്തിട്ടാണ് സാധാരണ ഡിക്ഷ്ണറികള് മുതലായവ ചെയ്യാറുള്ളത്. ഇവിടെ ചെയ്തിട്ടുള്ള പുസ്തകങ്ങള്ക്ക് ഒരിക്കലും രണ്ടിലധികം പ്രൂഫുകള് വേണ്ടി വന്നിട്ടില്ല. ആദ്യപ്രൂഫ് തന്നെ ഫൈനല് ആയിട്ടുള്ള സംഭവങ്ങളും ഉണ്ട്. വേഗതയുടെ കാര്യത്തിലും ഈ സ്ഥാപനം ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

ഏത് കോംപ്ലിക്കേറ്റഡ് ജോബും നിഷ്പ്രയാസം ചെയ്യാം. പക്ഷെ  ചിലരോട് പ്രതിഫലം ഈടാക്കുക അസാദ്ധ്യം ആയിട്ടുണ്ട്‌. കാരണം അവര്‍ പരമ ഭക്തന്മാര്‍ ആണ്. വേലക്കൂലി കൊടുക്കാതിരിക്കാന്‍ ഭഗവദ്ഗീതയെ ഉയര്തുന്നവര്‍!  "കര്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്നല്ലോ  പ്രമാണം!

ലിപി ഗ്രാഫിക്സിന്റെ സേവനസന്നദ്ധത അറിഞ്ഞു മുതലെടുത്ത ചില വിരുതന്മാരും ഇല്ലാതില്ല.  അതിനാല്‍ മറ്റു ജീവിത മാര്‍ഗം തേടേണ്ട അവസ്ഥ ഉടമസ്ഥന് ഉണ്ടായി.  അത് ഈ സ്ഥാപനത്തിന്റെ വളര്ച്ചയെ ബാധിച്ചിട്ടുണ്ട്.  

പരമ്പരാഗതജീവിതമാര്ഗ്ഗമായ കുലത്തൊഴിലിലേക്ക് അയാള് കടന്നെങ്കിലും മേല്പടി പരമഭക്തന്മാരുടെ കൂടാരമായിരുന്നു അവിടം. ഏതുമാര്ഗ്ഗത്തിലൂടെയും ധനം സമ്പാദിക്കുന്ന ആളുകള് കല്പിക്കും ലോകത്തില് "നീ മാത്രം ധനം ഉണ്ടാക്കുന്നത് തെറ്റ്" എന്ന്.  ആ സം'പന്ന'ന്മാരുടെ കല്ലിന് ജീവനുണ്ടാക്കാനായി സ്വന്തം ജന്മം തുലയ്ക്കുന്ന ജോലിയില് നിന്ന് അയാള് വിമുക്തനായി. സ്വന്തം സ്ഥാപനമായ ലിപി ഗ്രാഫിക്സിനെ തന്നെ ശരണം പ്രാപിച്ചു.

ഇപ്പോള് പ്രൊഫ. നീലമന കേശവന്‍ നമ്പൂതിരിയുടെ "തെക്കുംകൂറിന്റെ ചരിത്രവും പുരാവൃത്തവും" എന്ന പുസ്തകമാണ് ചെയ്തു വരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ തന്നെ "മന്ത്രശാസ്ത്രവും മോഡേണ് സയന്‍സും " എന്ന പുസ്തകവും അണിയറയിലുണ്ട്. ഇവ വളരെ വിജ്ഞാന പ്രദം ആയ പുസ്തകങ്ങള്‍  ആണ്.

സ്വാഭാവികമായി വരുന്ന വര്ക്കുകള് ഏറ്റെടുക്കുക എന്നതല്ലാതെ പരസ്യം നല്കി job പിടിക്കാറില്ല. കാരണം ഇതൊരു one man shop ആണ്. സഹായികള്‍ നിലവില്‍ ഇല്ല. ഇനി മുതല്‍ ഈ ഫീല്‍ഡില്‍ concentrate ചെയ്യാനുദ്ദേശിക്കുന്നു. DTP works ഉത്തരവാദിത്തത്തോടെ ചെയ്യുന്നതായിരിക്കും.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമത്തിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. can be located in google earth. പറഞ്ഞു വന്നാല്‍  മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാണ്ടി നമ്മുടെ  ഒരു അയല്ക്കാരനായിട്ടു വരും. ഈ സ്ഥാപനം നമ്മുടെ സ്വന്തവും.

Tuesday 17 December 2013

Recent Time line Posts

Time line overtakes blog!

A time line post of mine is getting audience support better than before,  copying it to here. Blog readers are making either poor comments or no comments. So blogging has became a boring affair for me, talking frankly.
ക്ഷേത്രത്തിലെ ദേവചൈതന്യം പ്രതിഷ്ഠാകര്ത്താവായ തന്ത്രിയുടെ പ്രാണന്റെ അംശമാണ്. ദേവന്റെ പിതൃസ്ഥാനമാണ് തന്ത്രിക്ക് ഉള്ളത്. നിത്യപൂജയിലൂടെ ആ ചൈതന്യത്തെ നിലനിര്ത്തുന്നത് ശാന്തിക്കാരുടെ ജീവിതം സ്പെയര് ചെയ്യുന്നതിലൂടെയാണ്. അവരുടെ മൂലാധാരസ്ഥിതമായ ശക്തി ദിവസവും മൂന്നു തവണ ആ പ്രതിഷ്ഠയിങ്കലേയ്ക്ക് ആവാഹിക്കപ്പെടുന്നു. ഇതിന്റെ ഗുണം അനുഭവിക്കുന്നത് ഭക്തജനങ്ങളും ദേവസ്വങ്ങളുമാണ്. ശാന്തിക്കാരന് കിട്ടുന്ന ഗുണം ദ്രവ്യപരം മാത്രമാണ്. ആത്മീയമല്ല. ആത്മീയമായി അവന് ക്ഷയിക്കുകയാണ്. സമൂഹത്തിന്റെ തടവറയില് അകപ്പെടുകയാണ്. അവന്റെ കുടുംബാംഗങ്ങള്ക്കും ആ വ്യക്തിയെ അനുഭവിക്കാന് കഴിയാതെ വരുന്നു. ആകയാല് ശാന്തിക്കാരോടും അവരുടെ കുടംബത്തോടും ഭക്തജനങ്ങള്ക്കും ദേവസ്വങ്ങള്ക്കും ധാര്മികമായ കടപ്പാടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ആരും തയ്യാറായി കണ്ടിട്ടില്ല. അങ്ങനെയുള്ളവരുടെ സമൂഹത്തോട് ശാന്തിക്കാര്ക്ക് ആത്മാര്ഥത വിചാരിക്കേണ്ടതുണ്ടോ?...


2 ----------------------------------------------------------------------------
Another similar post that became hit in hoursനാളെ ധനു ഒന്ന്. ഒരു അമ്പലത്തില്‍ പൂജക്ക്‌ പോണം.....
ഒരു കണക്കിന് സന്തോഷം ഉള്ള കാര്യം.
പഠിച്ച ജോലി മറക്കാതെ ഇരിക്കണം എങ്കില്‍ പ്രയോഗം വേണം...
പക്ഷെ ഈ so called ഭക്തജനങ്ങളെ സഹിക്കാന്‍ ഞാന്‍ ഇനിയും പഠിച്ചിട്ടില്ല...... വിശേഷിച്ചു ബ്രാഹ്മണ്യം അവകാശപ്പെടുന്ന ഒരു പ്രത്യേക ജാതിവിഭാഗത്തെ...
എന്തൊരു ബഹുമാനം ആണെന്നോ പ്രത്യക്ഷത്തില്‍!
They are making money and position at the expense of our life;
and life style
and we are undertaking their sins as a responsible duty (?) or obligation. പിന്നെ കാണുമ്പൊള്‍ പല്ലിളിച്ചു കാണിക്കുന്നതാണോ വലിയ കാര്യം? ...
ദൈവത്തിന്റെ പേരിലുള്ള ഈ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയോ?
2Like ·  · Promote · 

    3---------------------------------------------------------------------------
  
    ഒരു വട്ടനു ഞാനരവട്ടന്‍ !
    അരവട്ടനു ഞാന്‍ മുഴുവട്ടന്‍ !!

    പ്രമുഖ ഗ്രൂപുകളിലും അത് ചര്ച്ച ആയി. See hot talks from Our Spiritual Group
  • Vasu Diri <<നാരായണഗുരുവിന്റെയും ചട്ടമ്പി സ്വമികളുടെയും സമുദായക്കാര്‍ക്ക് വലിയ വിവരം ഇല്ലാത്തോണ്ട് അവര്‍ അവരെ അംഗീകരിച്ചു അത് കൊണ്ട് ഒരു സംഘടനയെങ്കിലും സമുദായക്കാര്‍ക്ക് അവരുടെ പേരില്‍ കിട്ടി .അറിവ്‌ കിട്ടിയില്ല എങ്കിലും .ആചാര്യ സ്വാമികളെ നമ്പൂരിമാര്‍ അന്ന് തന്നെ ചവിട്ടി പുറത്താക്കിയത്‌ കൊണ്ട് ആചാര്യ സ്വാമികളുടെ പേരില്‍ ഒരു സംഘടന ഉണ്ടാക്കിയെങ്കിലും നമ്മുടെതാക്കാന്‍ നമ്പൂരിമാര്‍ക്ക്‌ കഴിഞ്ഞതും ഇല്ല >>

    സ്വന്തം സമുദായത്തിനുവേണ്ടി ഒരു മഹാന് പരോക്ഷമായും മറ്റൊരു മഹാന് പ്രത്യക്ഷമായും പോരാടി. (മറ്റൊരു സമുദായത്തിനെതിരെ) ശങ്കരാചാര്യര് ഒരു സമുദായ ഉദ്ധാരകനായിരുന്നില്ല.

ഇത്രയും  സൗകര്യം ടൈം ലൈനിൽ ഉള്ളപ്പോൾ  ഊമകൽ ആയ വായനക്കാരുടെ കേന്ദ്രം ആയ ബ്ലോഗില് എന്തിനു വരണമെന്നു തോന്നി!

N.B. വട്ടന്മാര് പ്രതികരിക്കേണ്ടതില്ല. 

Thursday 12 December 2013

കഥയും കാര്യവും

അസാധാരണമായ ഒന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ഇട്ട സ്റ്റാറ്റസ് അപ്ഡേറ്റ്. ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു മൂഡ് തോന്നി. എഴുതി.  നട്ടുച്ചയ്ക്ക് പാതിരാത്രിയാണെന്ന് തോന്നിയാല് പിന്നെ എന്തു ചെയ്യും. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയല്ലാതെ.

ബന്ധുക്കളില് ചിലര് ഞെട്ടി. പ്രയാസം രേഖപ്പെടുത്തി. മറ്റു ചിലര് സമാധാനിച്ചു. "എന്റെ ഊഹം എത്ര ശരിയാരുന്നു! ... ഇതില് കൂടുതലൊരു തെളിവുവേണോ?"

ഇന്നലെ വരെ ഇല്ലാതിരുന്ന ഈ ജ്വരം എവിടുന്നു വന്നു എന്ന് തോന്നാം. ഇതാണ് പറയുന്നത് എന്നെ മനസ്സിലാക്കാനത്ര എളുപ്പം അല്ല എന്ന്. ഞാനാരാണെന്ന് എനിക്കു തന്നെ അറിയില്ല. എന്റെ കര്ത്തവ്യം എന്താണെന്നും പലപ്പോഴും വ്യക്തമാവാറില്ല. അപ്പോഴൊക്കെ ഒരിടത്ത് അടങ്ങിയിരുന്നു കളയും. വ്യക്തത വരുന്ന കാര്യങ്ങളെ എഴുതാറുള്ളൂ.

ഇല്ലാത്ത വഴിയെ ആണ് ഞാന് സഞ്ചരിക്കുന്നത്. പുതിയ വഴി വെട്ടിയുള്ള യാത്ര. തുരംഗയാത്രപോലെ. അടിമുടി സംഘര്ഷഭരിതമായ ഒരു കഥയാണ് അണിയറയില് ചെയ്യുന്നത്. അതിലെ നായകന്റെ മാനസികാവസ്ഥകളെല്ലാം രചയിതാവിനും അനുഭവിക്കേണ്ടതുണ്ട്.

ഗള്ഫ് മലയാളിയാണ് കഥാനായകന്. ജോലിയോട് ഉള്ള അമിതമായ അറ്റാച്ച് മെന്റ് കാരണം അയാള് അധികം നാട്ടില് വരാറില്ല. രണ്ട് വര്ഷം കൂടി പത്തുദിവസത്തെ അവധിക്കു വന്നപ്പോള് ഉണ്ടായ വിശേഷങ്ങളാണ് കഥയുടെ ഫോര്ഗ്രൌണ്ട്. ഇതിനു സമാന്തരമായി ഇതിനു ബാക് ഗ്രൌണ്ട് ആയി മറ്റൊരു പഴയ കഥയും അതുമായി ബന്ധപ്പെട്ട ഉപകഥകളും ചില ഹിഡന് സ്റ്റോറികളും ചുരുളഴിയുന്നു.

ഇതിലെ അധ്യായങ്ങള് ദിവസങ്ങളാണ്. ഒന്നാം ദിവസം രണ്ടാം ദിവസം എന്നിങ്ങനെ ഡയറി ഫോര്മാറ്റിലാണ്. അതില് ഏഴാം ദിവസമാണ് സംഘര്ഷത്തിന്റെ മൂര്ധന്യാവസ്ഥ. അത് ഇന്നലെ കൊണ്ട് രചന പൂര്ത്തിയായി.

എട്ടാം ദിവസം ഇന്ന് എഴുതണം എന്നു കരുതി. നടന്നില്ല. മനസ്സില് കാണുന്ന ഒരു കാര്യം അതേ വേഗത്തില് കടലാസ്സിലാക്കാന് കഴിയില്ലല്ലൊ. അവിടെത്തന്നെ ഇരുന്ന് ഒരു പാകം വരേണ്ടതുണ്ട്. അതിന് വേണ്ടത് കുറച്ച് സമയം ആണ്. സമയം ആണെങ്കിലങ്ങോട്ട് പോകുന്നുമില്ല.

ഈ കഥയുടെ മാറ്റര് സസ്പെന്സില് സൂക്ഷിക്കേണ്ടിടത്തോളം കാലം എന്നെ മനസ്സിലാക്കാന് അടുത്ത സുഹൃത്തുക്കള്ക്കും കഴിയാതെ വരാം. എന്തായാലും ഇതൊരു പുതിയ നിയോഗമാണ്.  

Tuesday 10 December 2013

എന്റെ കഥ കഴിയാറായി

ഒക്ടോബര് ഒന്നാം തിയതി തുടങ്ങിയതാണ് ഒരു പുതിയ കഥ എഴുതാനുള്ള പരിശ്രമം. ആദ്യം അതൊരു കടംകഥയായി കാണപ്പെട്ടു. അതിന് ഉത്തരം തേടിയപ്പോള് ഒന്നലധികം ഉത്തരങ്ങള് കാണാന് സാധിച്ചു. കൃത്യമായ ഒരു ഉത്തരം തേടിയുള്ള അന്വേഷണം തുടര്ന്നു. ആ അന്വേഷണയാത്രയ്ക്ക് ഇടയില് ഒത്തിരി ആത്മസംഘര്ഷങ്ങളുണ്ടായി. എങ്കിലും അതിലൊരു രസം ഉണ്ടായിരുന്നു. ആത്മതൃപ്തിയുടെ രസം. കുറെയൊക്കെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. അധികവും പ്രതികരണം ഒഴിവാക്കുന്നവരാകയാല് ബ്ലോഗ് വായനക്കാരെ ഒഴിവാക്കി. പലര്ക്കും പിന്തുടരാൻ കഴിയാതെ വരുന്നതായും മനസ്സിലായി.

കഥ തിരക്കഥയാക്കണമെന്ന് ഒരു സംവിധായകന് നിര്ദ്ദേശിച്ചു. പിന്നെ ആ വഴിയ്ക്ക് ആയി പ്രയത്നം. ഒരു മാസത്തോളം പയറ്റി. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു. നോവലാക്കാന് തീരുമാനിച്ചു. നോവലെഴുത്ത് അന്ത്യം കാണാതെ നീണ്ടു. എവിടെയെങ്കിലും ഒരന്ത്യം കാണുമോ എന്നതും സംശയത്തിലായി. ഒടുവിലത് ഒരിടത്ത് അവസാനിപ്പിച്ചു. വീണ്ടും പരിശോധിച്ചതില് മറ്റു ചിലതുകൂടി ചേര്ക്കണമെന്നു തോന്നി. അതിനാല് യഥാര്ഥ അവസാനം ആയിരുന്നില്ല. ചുവട് മുതലെ പൊളിച്ചെഴുത്ത് വേണ്ടി വന്നു. ഒരു തവണയല്ല. പലതവണ.        

ഒരു മുഴുനീള സംഘര്ഷകഥയാണ്. Suspense Crime Action Thriller എന്നൊക്കെ പറയാം.  എന്തായാലും ഇപ്പോള് അതൊരു ശുഭപര്യവസാനം കണ്ടു. എഴുതി തീരാറായി. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും.  ആത്മ തൃപ്തിക്ക് വേണ്ടി എഴുതുന്നു. അതിനു പ്രസിദ്ധീകരണവും ആയി ഒരു ബന്ധവും ഇല്ല.

Sunday 8 December 2013

ഭക്തി അദ്വൈതവും വിദ്വേഷ അദ്വൈതവും

ശങ്കരാചാര്യരുടെ അദ്വൈതം ഭക്തിഭാവത്തില് അടിയുറച്ചതാണെന്ന് നമുക്ക് അറിയാം. അതിനു തത്തുല്യമായി കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ശ്രീനാരായണ അദ്വൈതം സമൂഹത്തിലഴിച്ച് വിട്ടത് ബ്രഹ്മത്വവിദ്വേഷത്തിന്റെ ഭാവമല്ലേ.? അതിന്റെ ഗുണഭോക്താവ് ഒരു പ്രത്യേകവിഭാഗവും ദോഷഭോക്താവ് മറ്റൊരു പ്രത്യേകവിഭാഗവുമല്ലേ? ആ  ബൌദ്ധിക ഉപരോധത്തിന്റെ ഫലമായി ഉണ്ടായ അരക്ഷിതാവസ്ഥയിലല്ലേ കേരളത്തില് നന്പൂതിരിമാര് വ്യാപകമായി ബ്രാഹ്മണചര്യ വെടിഞ്ഞത്??അങ്ങനെ ബ്രാഹ്മണചര്യ വെടിഞ്ഞവരെ ലോകം അംഗീകരിച്ചു. ബ്രാഹ്മണ്യം കൊണ്ടു നടക്കുന്ന ശുദ്ധന്മാരെ ഇന്നും ഹിന്ദുക്കള് വേട്ടയാടുന്നു. അതിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നു.

ശുദ്ധമായ ഭക്തിഭാവത്തിനു വിരുദ്ധമാണ് വിദ്വേഷഭാവം. ശുദ്ധനായ ഭക്തന് യാതൊന്നിനെയും ദ്വേഷിക്കുന്നില്ല. വൈഷ്ണവരാണ് ഇതിന് ഉത്തമ ഉദാഹരണം. അവര് പക്ഷേ ദ്വേഷിക്കപ്പെടുന്നുണ്ടാവാം. അതും അവര് പ്രശ്നമാക്കുന്നില്ല. സഹിക്കുന്നു എന്നര്ഥം.

അസുരന്മാരുടെ ഭക്തി ശുദ്ധമല്ല, തങ്ങളുടെ കാര്യസാധ്യം പ്രമാണിച്ച് ഉള്ളവയാണ്. അവരുടെ ഭാവം ആക്രമണത്തിന്റേതാണ്. ശുദ്ധന്മാരുടെ ആത്മരക്ഷയ്ക്ക് തമോഗുണം ഏറിയവരില് നിന്നും അകന്നു നില്ക്കുക അല്ലാതെ വേറെ വഴിയില്ല. ആത്മരക്ഷയ്ക്കും അത് ആവശ്യമായി വന്നു. അതിനുള്ള നിയമങ്ങള് അക്കാലത്തെ രാജാക്കന്മാര് വ്യവസ്ഥ ചെയ്തു. ആയതിന്റെ പരിണാമമാവണം പില്ക്കാലത്ത് അയിത്തം എന്ന ആചാരമായി മാറിയത്.

അതിന് ഉത്തരവാദികള് ബ്രാഹ്മണര് മാത്രമാണെന്ന വാദം ശരിയോ?

Saturday 7 December 2013

A time line HIT

സുഹൃത്തുക്കളെ, 

ശാന്തിവിചാരം ബ്ലോഗിന്റെ പുതിയ ട്രെന്റ് വായനക്കാര്ക്ക് പിന്തുടരാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നുണ്ടെങ്കില് ഖേദിക്കുന്നു. 

ബ്ലോഗില് നിന്ന് വിട്ടുനില്ക്കേണ്ട സാഹചര്യം എനിക്കും പലകാരണങ്ങളാല് സംഭവിക്കുന്നുണ്ട്. വിരോധികളുടെ രൂപത്തില് ബ്ലോഗിന് ഭീഷണിയായി നരന്തരം പലപേരുകളിലും കമന്റുകളെഴുതുന്നവരെ ഒരുവശത്ത് കണ്ടു.  മറുവശത്ത്   ബ്ലോഗിനുവേണ്ടി വെറുതെ ഊര്ജ്ജം പാഴാക്കരുത് എന്ന് അഭിപ്രായപ്പെട്ട ചില സുഹൃത്തുക്കളുണ്ട്.   വായനക്കാരിലും അംഗങ്ങളിലും അധികവും അഭിപ്രായപ്രകടനം ഒഴിവാക്കുന്നവരായും കാണപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് ബ്ലോഗ് എന്നുള്ളത് സെറ്റിഗ്സ് മാറ്റി പ്രൈവറ്റ് ആക്കാനും അതില് ഐഡി തരുന്നവരെ ആഡ് ചെയ്യാനും ഉദ്ദേശിച്ചത്. ആ തീരുമാനം വളരെ നല്ലതെന്ന് ചിലര് കമന്റ് ചെയ്യുകയും ചെയ്തു. പബ്ലിക് ബ്ലോഗില് കമന്റ് എഴുതാന് പോലും ഇഷ്ടപ്പെടാത്ത സുഹൃത്തുക്കളെ എനിക്കറിയാം. പൊതുലോകത്തോട് ബ്ലോഗെഴുതാനും മാത്രം കടപ്പാടൊന്നും ഒരു വ്യക്തിക്കും ഉള്ളതായും എനിക്കു തോന്നുന്നില്ല. ആരുടെയും ഔദാര്യം സ്വീകരിക്കാനിന്ന് ആരും ഇഷ്ടപ്പെടുന്നില്ല എന്നതും ശരിയല്ലേ?

ടൈം ലൈന് പോസ്റ്റുകള്ക്ക് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നതും ബ്ലോഗിങ്ങിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില് പെടുന്നു. ഇന്നലെ മുഴുവന് സമയവും ടൈം ലൈന് കമന്റുകള്ക്ക് അവ പഠിച്ച് കമന്റുകള് എഴുതുക ആയിരുന്നു. ഇന്നലത്തെ ടൈംലൈന് പോസ്റ്റ് ഒരു റിക്കോര്഼ഡ് ബ്രേക്കര് ആയി. സമീപകാലത്തെങ്ങും ഇത്രയും പ്രതികരണം ഉളവാക്കിയ വേറെ പോസ്റ്റ് ഉള്ളതായി ഓര്ക്കുന്നില്ല. 

ഡോ. ഗോപാലകൃഷ്ണന്റെ വിഷയം ഈ ബ്ലോഗിലും പലതവണ ഹിറ്റ് ആയിട്ടുള്ളതാണെങ്കിലും വായനക്കാരുടെ പങ്കാളിത്തം അവയ്ക്കൊന്നും ഇത്ര തന്നെ ലഭിച്ചിട്ടില്ല. അതിനാല് ഇന്നലെ ഞാന് ടൈം ലൈനില് പോസ്റ്റ് ചെയ്ത മാറ്റര് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

----------------------------------------------------------------------------------------------

ഡോ. എന് ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണത്തില് നമ്പൂതിരിമാരെയും ബ്രാഹ്മണരെയും തമ്മില് വിവേചിക്കാനുള്ള പരിശ്രമം കണ്ടു. നമ്പൂതിരി ഒരു ജാതിവര്ഗ്ഗം (മലയന്, വേടന്, കാട്ടാളന് എന്നൊക്കെ പോലെ) മാത്രമാണെന്നും ബ്രാഹ്മണന് അറിവുകൊണ്ട് നേടാവുന്ന ഒരു ഡിഗ്രി ആണെന്നുമാണ് വാദത്തിന്റെ ചുരുക്കം. (അത് ഏതു കശാപ്പുകാരനും ആയിത്തീരാവുന്നതേയുള്ളൂ.). 
നമ്പൂതിരിമാരെ അദ്ദേഹം so called brahmins എന്നാണ് വിശേഷിപ്പിച്ചത്. അത് ശരിയാണെങ്കില് ഇവിടുത്തെ ഹിന്ദുക്കളും so called hindus അല്ലേ?.. ഏതു ഹിന്ദുവാണ് ഇവിടെ ഹിംസയില് ദുഃഖിക്കുന്നത്? 90 ശതമാനവും ഹിംസ ചെയ്യുന്നവരാണ്. ശുദ്ധാത്മാക്കളെ ആക്ഷേപിച്ച് അവരുടെ കര്മഫലം തട്ടിയെടുത്ത് ഷൈന് ചെയ്യുകയല്ലേ പലരും? 
ഇന്നും അഹിംസാനിഷ്ഠരായി ജീവിക്കുന്നവരാണ് നമ്പൂതിരിമാരെന്നു കാണാം. ഏറ്റുമുട്ടലിനുള്ള അറിവ് അവര്ക്കില്ല. അടങ്ങിയിരിക്കാനുള്ള അറിവ് അവര്ക്ക് ആവശ്യത്തിലധികം ഉണ്ട്താനും. അവരുടെ പ്രസ്താവനകളില് പോലും പരഹിംസ കലരാതെയിരിക്കാന് അവര് ബദ്ധശ്രദ്ധരാണെണ്. സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അറിവ് പ്രകടിപ്പിച്ച് കലശല് കൂട്ടി മറ്റുള്ളവരുടെ സ്വസ്ഥതയെ നശിപ്പിക്കുന്ന ഹിംസാത്മകമായ വിനോദത്തിന് അവരില്ല.
അതിനാല് ഡോക്ടര് വിഭാവന ചെയ്ത ബ്രാഹ്മണരെക്കാള് ശ്രേഷ്ഠര് നമ്പൂതിരിമാരാണെന്ന് ഞാന് കരുതുന്നു. 
--------------------------------------------------------------------------------------------
Comments
ഇതിന് അനുകൂലമായും പ്രതികൂലമായും ശ്രദ്ധേയമായ പല കമന്റുകളും ലഭിച്ചു. അതിലെനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത് ജനിതകദോഷ ആരോപണം ആണ്. അതിലൂടെ ആ കമന്റ് എഴുതിയ വ്യക്തിയുടെ ദോഷവും. അത്തരക്കാരുടെ ദൃഷ്ടിയില് നമ്പൂതിരി എന്നാല് ആരുടേയും ആട്ടും തുപ്പും കേട്ട് ഭാവഭേം കൂടാതെ സഹിച്ച് ഇരിക്കുന്നവന് ആയിരിക്കണം! പ്രതികരിച്ചാല് അതിന് കാരണം ജനിതകദോഷമാണത്രേ! അതായത് ലോകത്തില് നമ്പൂതിരിയെ ഭര്ത്സിക്കാന് എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിന് കാരണം ഇല്ലെങ്കില് പോലും പ്രതികരിക്കാന് നമ്പൂതിരിക്ക് അവകാശം ഇല്ല എന്നുമല്ലേ.  ഇങ്ങനെ ഒരു ശുദ്ധവര്ഗ്ഗവിരുദ്ധ ചിന്താഗതിക്ക് കാരണവും ജനിതകദോഷം ആവാമല്ലൊ. ആദ്യം അതൊന്ന് പരിശോധിച്ചു വരട്ടെ! ഈ സനാതനന്മാരുടെ 'തന്തയ്ക്കുവിളി' ഭയന്നാണ് അറിവുള്ള പാവം നമ്പൂതിരിമാര് വായ തുറക്കാത്തത്. അല്ലാതെ അവര് അഭിപ്രായശൂന്യരായിട്ടല്ല. LINK to the TIME line post
---------------------------------------------------------------------------------
അതുകൊണ്ട്, ബ്ലോഗ് പ്രൈവറ്റാക്കാന് സഹകരിച്ചാല് ഇങ്ങനെയുള്ള പരസ്യ ചര്ച്ചകള് ഒഴിവാക്കാം.

Re designing

This blog is redesigning. 
ഇപ്പോൾ എഴുതുന്നതിന്റെ പത്തിരട്ടി ഉന്നത നിലവാരത്തിൽ ആയിരിക്കും ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്. അത് വേണോ വേണ്ടയോ എന്ന് വായനക്കാര്ക്ക്  തീരുമാനിക്കാം. തുടരണം എന്ന് എനിക്ക് വലിയ നിര്ബന്ധം ഇല്ല. വായനക്കാര് ആരൊക്കെ എന്ന് അറിയാൻ എനിക്ക് സാധിക്കണം. അത്രയും മതി. അതിനാണ് പേരുവിവരം ചോദിക്കുന്നത്.

വളരെ ചൂടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ എഴുതി വരുന്നത്. അറിയേണ്ടവർക്ക് ടൈം ലൈനിൽ വരാം. ഇങ്ങോട്ട് വീണ്ടും   കൊണ്ടുവരാൻ സമയസൗകര്യപരിമിതികളുണ്ട്.

ഗൗരവമായ ചർച്ചകൾ ടൈം ലൈനിൽ പുരോഗമിക്കുന്നു. അതിനാല് ബ്ലോഗിൽ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ബ്ലോഗിൽ എഴുതുന്നത്‌ ടൈം ലൈനിൽ ഇട്ടാൽ ഇതിലും അധികം നന്നായി  ചര്ച്ച നടക്കും എന്ന് തെളിഞ്ഞു.
 

see the latest comments on post on Dr.N.Gopalakrishnan . I am getting more and more comments on my time line.  find it inconvenient to blog as before.
  • Vasu Diri ശാന്തിക്കാര്ക്ക് പലതും ആധികാരികമായി പറയാന് കഴിയും. പക്ഷെ ഒരു ഭക്തനും അതിന് ചെവി തരില്ല. ഒരു പത്രവും അവനെ പ്രസിദ്ധീകരിക്കില്ല. അതൊക്കെ ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ അഭിപ്രായം എന്നേ വിലയിരുത്തൂ. അതിനാല് ആരും ഒന്നും പബ്ലിക് ആയി പറയുകയുമില്ല. എന്നെ കേള്ക്കാന് ഇഷ്ടമില്ലാത്തവര് ഞാന് ചെയ്യുന്ന പൂജയുടെ ഫലവും അനുഭവിക്കേണ്ട എന്ന് എനിക്ക് തോന്നി. അങ്ങനെ ശാന്തി വലിച്ചെറിഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്.
  • Vasu Diri ഒരു ദിവസം പൂജ കഴിക്കുന്നതിനേക്കാള് ദൈവാനുഗ്രഹം ലഭിക്കും സത്യസന്ധമായ ഒരു വാചകം പ്രകാശിപ്പിച്ചാല് എന്ന് ഞാന് വിശ്വസിക്കുന്നു.

Wednesday 4 December 2013

ഔദ്യോഗികമായ വിവരം

സുഹൃത്തുക്കളെ,

നമ്മുടെ ബ്ലോഗ് ഇപ്പൊ കൂടുതല് സ്വതന്ത്രം ആയിരിക്കുന്നു.
നോം ഒരു ശാന്തിക്കാരന് ആയിരുന്ന കാലത്ത് ആരംഭിച്ച ബ്ലോഗാണേയ്..
ശാന്തി പോയപ്പോ.. ബ്ലോഗിനും കുറച്ച് ശനീടെ അപഹാരോണ്ടായി...
പക്ഷെ ഇപ്പൊ ബ്ലോഗ് പച്ച പിടിക്കാന് തുടങ്ങീട്ട്ണ്ട്.
ദൈവാധീനം.

നമ്മുടെ ടൈം ലൈനില് ഘനഗംഭീരമായ ചര്ച്ചകള് പുരോഗമിക്കുന്നു.
എതിരഭിപ്രായങ്ങള് പറഞ്ഞിരുന്ന പ്രമുഖവ്യക്തികളില് പലരും മിണ്ടാതായിരിക്കുന്നു.
ബ്ലോഗില് വരാന് നമുക്ക് സമയം കഷ്ടി.
കൂടുതല് ഗഹനമായ കാര്യങ്ങളാണ് ഇനി ചര്ച്ച ചെയ്യാനുദ്ദേശിക്കുന്നത്.
അതില് താല്പര്യമില്ലാത്തവരെ കര്ശനമായും ഒഴിവാക്കേണ്ടതുണ്ട്.

പിന്നേയ് പറഞ്ഞില്ലാന്ന് വേണ്ട. .
ജനുവരി മുതല് ഇത് പ്രൈവറ്റ് ബ്ലോഗ് ആക്കാന് ധാരണയായിട്ട്ണ്ട്.
രജിസ്ട്രേഡ് വായനക്കാര് മാത്രം മതി.
അതിന്റെ വ്യവസ്ഥകളൊക്കെ തീരുമാനിക്കും.
വായനക്കാരുടെ അളവനുസരിച്ച് ആയിരിക്കും.
വായനക്കാരായി തുടരാനാഗ്രഹിക്കുന്നവര് ശാന്തിവിചാരം ഫേസ് ബുക്ക് ഗ്രൂപ്പില് നിന്നും താല്ക്കാലിക രജിസ്ട്രേഷന് എടുക്കേണ്ടതാണ്.

പുതിയ സൃഷ്ടികൾ അത്രമേൽ സ്വകാര്യത ആവശ്യം ഉള്ളവ ആണ്. 
No public is not eligible to attend.
The matter is made with professional perfection and interest.  

ശാന്തിവിചാരം പുതിയ ചിന്തകള് വളരെ ലിബറലാണ്. അത് പലര്ക്കും ഉള്ക്കൊള്ളാന് പ്രയാസം തോന്നാം. അതിനാല് ഈ ബ്ലോഗ് സമാധാനകരമായി നടത്തുന്നതിന് ഇതില് താല്പര്യമുള്ളവരുടെ മാത്രം സ്വകാര്യതയിലേയ്ക്ക് ഒതുക്കാമെന്ന് വിചാരിക്കുന്നു.

Time line posts 1 അദ്വൈതസിദ്ധാന്തം
                        2 ശ്രീനാരായണ അദ്വൈതം

Thursday 28 November 2013

Suspense Thriller

ഏകാന്തതയെ വിശ്വസ്തസുഹൃത്ത് ആക്കിയ
നായകനെ ഞാനൊരിക്കല്
നോവല് ചെയ്യുകയുണ്ടായി.
സുഹൃത്തുക്കളുടെ സാമീപ്യം പോലും
അയാള്ക്ക് അസ്വസ്ഥത ഉണ്ടാക്കി !

വിചാര ഉദ്ദീപകങ്ങളായ വസ്തുക്കളല്ല, 
ജനങ്ങളുടെ സാക്ഷരതയെ മുതലെടുക്കുന്ന ചപ്പുചവറുകളാണ് 
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്ക്ക് വലുതെന്ന് മനസ്സിലായി. 
സ്വതന്ത്രമാധ്യമം ആയ ഇന്റര് നെറ്റിന് സ്തുതി.

കുറേശെ ബ്ലോഗ്‌ എഴുതും  എന്നത് ഒഴിച്ചാൽ
വേറെ പറയത്തക്ക കുഴപ്പം ഒന്നും അയാള്ക്കില്ല.
അതും ചെറിയ  ഡോസ്  കൊടുത്ത് മാറ്റാവുന്നതെയുള്ളൂ (എന്ന് തെളിഞ്ഞു).
പക്ഷെ ഒരു സൈഡ് എഫക്റ്റ് ഉണ്ടായി.
ബ്ലോഗെഴുത്ത് കഥ എഴുത്ത് ആയി മാറി.

കഥ ദിവസേന വളര്ന്നു നോവലായി.
ആദ്യം മുതല്  വായിച്ചപ്പോൾ അയാള്ക്ക് മനസ്സിലായി
അത്  ഒരു detective novel ആണെന്ന്.
A suspense crime thriller, with classic backgrounds.

വോ! എങ്ങനെ സാധിച്ചു എനിക്ക് ഇതെഴുതാൻ
അതായി അടുത്ത  സംശയം.
അതിനുത്തരം അയാള് തന്നെ കണ്ടെത്തി
ഞാൻ  തന്നെ ഒരു suspense thriller അല്ലെ!

മഹാന്മാരുടെ research വിഷയം
ആയിരുന്നല്ലോ ഞാൻ ആര് എന്നത്.
ആപേക്ഷിക നിർവ്വചനങ്ങൾ അല്ലാതെ
absolute നിർവ്വചനം ഉണ്ടായോ?

ഞാൻ ആരായൽ എനിക്കെന്താ?
എനിക്ക് ഒന്നും ഇല്ലെങ്കിൽ
മറ്റുള്ളവര്ക്ക് എന്താ?

എന്റെ കർമങ്ങൾ എന്നെ
ഓരോന്ന് ആക്കി തീര്ക്കുന്നു.
ജന്മത്തിനും അനിഷേധ്യമായ
അടിസ്ഥാന ഭാവം ഉണ്ട്.

ഞാൻ ആര്  എന്നതിലെ suspense
suspense ആയി ത്തന്നെ നിലനില്ക്കണം
അതാണ്‌ ജീവിതത്തിന്റെ thrill.

ആ സസ്പെന്സ് ഔട്ട്‌ ആയാൽ
ജീവിതം വിരസം ആകും
വിരക്തി എന്ന് പറഞ്ഞു
പോയി സന്ന്യസിക്കാം.

സന്ന്യാസിമാരെ ശപിക്കാത്ത 
ഭാര്യക്കും മക്കള്ക്കും സ്തുതി.

Thursday 21 November 2013

പ്രേതഹത്യ

മാതൃഭൂമി പത്രത്തില് വന്നതായി കണ്ട വാര്ത്താശകലമാണ് ഈ പോസ്റ്റിന് ആധാരം. കേരളത്തിന് പുറത്തുള്ള എഡിഷനിലാണെന്ന് പറയുന്നു. ഫോട്ടോ മാറിപ്പോയി എന്ന് എഡിറ്റര്ക്ക് ഖേദം പ്രകടിപ്പിക്കാം! View e paper

കേവലം ഒരു വ്യക്തിയുടേത് ആണെങ്കില് വേണ്ടില്ല. നമ്മുടെ ശങ്കരേട്ടന്റെ ചിത്രം വച്ച് മറ്റൊരു വ്യക്തിയുടെ മരണ വിവരം അച്ചടിച്ചിരിക്കുന്നു. ഡിടിപി എന്ന അച്ചടിവിദ്യ ആദ്യമായി  ഇന്ത്യയിൽ കൊണ്ടുവന്ന ആളാണ്‌ ഇദ്ദേഹം എന്നത് പത്രക്കാർ മറന്നു. അതും മാതൃഭുമിപോലെ പ്രമുഖമായ ദേശിയ ദിനപത്രം. ഇത് അറിവില്ലായ്മ ആയി കരുതാൻ ആവില്ല. ബോധപൂര്വം ആയ അവഗണന ആയി തോന്നുന്നു. അവഹേളനം. കൃതഘ്നത.  നന്ദികേട്. സംസ്കാര ശൂന്യത. മരിച്ചുപോയ ആളിനെ ഇങ്ങനെ പ്രേതഹത്യ ചെയ്യണോ?

ആദരണീയനായ ശ്രീ വി.എം. ശങ്കരന് നമ്പൂതിരി, പത്രമാധ്യമങ്ങളാല് അവഗണിക്കപ്പെട്ടത് അദ്ദേഹം ശുദ്ധനായ ഒരു നമ്പൂതിരി ആയിപ്പോയതുകൊണ്ടോ എന്ന ചോദ്യം ഉയരുന്നു. കഴിവുള്ള   വ്യക്തികള്ക്കു അര്ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണിത്.

1980ല് (വര്ഷം കൃത്യമാണോ എന്ന് സംശയം) അദ്ദേഹത്തിന് പതിനെട്ട് വയസ്സ് പ്രായമേ ഉള്ളൂ. അതിനാല്഼ വിശ്വസിക്കാന് പറ്റുന്നില്ല. സ്വിറ്റ്സര് ലന്഼റ് കമ്പനിയില് നിന്നും കരാര് പിടിച്ച് 32 apple macintosh  കംപ്യൂട്ടറുകള് ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്യിച്ച വ്യക്തി നമ്മുടെ ശങ്കരേട്ടനായിരുന്നു.

മലയാളമനോരമയും മാതൃഭൂമിയും മറ്റും അതിന്റെ ഗുണഭോക്താക്കളായിരുന്നു. കച്ചവടം ആയിരുന്നു ഇദ്ദേഹത്തിന്഼റ ലക്ഷ്യം എങ്കിലിന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള  അവസ്ഥ ഞാന് വിവരിച്ചാലത് അദ്ദേഹത്തെ അവഹേളിക്കലായി പലര്ക്കും തോന്നാനാണ് സാധ്യത!

32 വിദ്യാര്ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു എന്ന് അറിയുന്നു.  ഇതൊന്നും അദ്ദേഹം ഒരിക്കലും പ്രസിദ്ധീകരിക്കാനാഗ്രഹിച്ചതല്ല. അവരുടെ ഒക്കെ ഭാവി ഇപ്പോള് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവിചാരിതമായ ഈ ദേഹവിയോഗത്തിലൂടെ. പരോപകാരാര്ഥമിദം ശരീരം എന്ന ആപ്തവാക്യം അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച ആ മഹാത്മാവിന് ഒരു തവണ കൂടി പ്രണാമം അര്പ്പിക്കുന്നു.

അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഒന്നുരണ്ട് ബ്ലോഗിലൂടെ സൂചിപ്പിക്കാന് സാധിച്ചതിന്റെ കൃതാര്ഥതയുണ്ട്. ഞാന് അദ്ദേഹത്തെ എന്റെ പഠനവിഷയമായി സ്വീകരിക്കാനാഗ്രഹിച്ചു പോവുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമാക്കാനും. ഇദ്ദേഹത്തെ കുറിച്ച് അറിവുള്ളവർ വിവരങ്ങൾ തന്നു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു
--------------------------------------------------------------------------------------------------
Review 30.11.12
യോഗക്ഷേമ സഭയുടെ ബ്ലോഗറായ ശ്രീ തോട്ടാശേരി ഉണ്ണിയോട് വിവരങ്ങൾ തന്നതിന്  നന്ദി രേഖപ്പെടുത്തുന്നു. ചെങ്ങന്നൂരിൽ ശങ്കരേട്ടന്റെ ഇല്ലത്ത് അദ്ദേഹത്തിന്റെ അച്ഛനെ ഞങ്ങൾ സന്ദര്ശിച്ചു. ഉപസംഹരിക്കാവുന്ന ഒന്നല്ല ശങ്കരേട്ടന്റെ ഓര്മ്മ. അത് ദിവസേന സംഭാവിച്ചുകൊണ്ടേ ഇരിക്കും. അങ്ങനെ വേണം താനും.

സദാശിവസമാരംഭമായി,
ശങ്കരാചാര്യരിലൂടെ
ഇ.എം.ശങ്കരന്, മള്ളിയൂര് ശങ്കരന്, തുടങ്ങിയ ഭൌതിക ആത്മീയ ആചാര്യന്മാരിലൂടെ
അസ്മദ് ആചാര്യനായിരുന്ന വെള്ളിയോട് ശങ്കര പര്യന്തം
ആ പ്രതിഭാസം ഇങ്ങനെ തുടരുന്നു.
ഇനിയും ധാരാളം ശങ്കരന്മാരുണ്ടാവട്ടെ.

Sankarettan the best friend

Facebook gives me some good friends as well.    So I can forgive the nuisance follower whom all of the readers are suffering.

My best friend got out of f.b. left us two days ago.    But the two years old friendship not wills to die.   The memory about him also wills to live forever.

I wonder when some people compare him with me(!) for having some similarity (?) in the face cut or style.    When an unknow fb friend, in a private function called me by his name naturally by mistake, I felt honoured to the best level. It is the best degree because he was a living encyclopedia, the legend of the times while I am just a nobody!  But I feel somebody as a worshipper of him.   His knowledge, practical wisdom, leadership qualities, technical skill, spiritual aspiration and the entire personality attracted me so much.  

He had successfully tackled in so many fields as diverse as IT, Advertising Professional, Software Solutions, Career Guidance, Business Consultancy, Human Resource, Talent and Personality,  Investigative Pilgrimage,  Network Communication, Spiritual insight, various management courses, friendship etc. The authoritative degree of his statement 

As a writer I am confined to use mother tongue alone.   But recently there comes requests to publish an English version of the blog posts.   This is only a humble attempt.   As we translate data and emotions, we can't translate the culture of the land.   Moreover Malayalam has to develop.  That was my view. But now I am forced to adopt English as a secondary language. Expect comments.

If my little knowledge is true, Sankarettan worked hard, not for money and fame.   He was free from material attachment.  This spiritual aspiration lead him up and up in every move. At the same time, some circumstances cheated him.   The political climate of Kerala is not favourable for any industry. Neglecting this  his bold attempt to lay down the basis of IT in Kerala worth honoured.   But what happened?  Some of faithful guys cheated him and   tortured physically as well as economically.  And the case took a course in the opposite direction against him, several cases, including murder and rape cases were charged. He has to sell his birth land and escape to out of the State. While the state govt. is deeply indebted to him for the computerisation of voters list and identity card as an emergency operation in less time than required. Am i right? 

I have seen him only twice, heard stories only once. So find it hard to believe. Trade unionism or politics whatever be our curse it is a high time necessity to overcome. This is possible through the association of similar mindsets regardless of caste, religion, and other division tools like educational degrees, and official ranks. Am I right?

It needs to be filmed as a historical documentary.   I am interested to collect all the available data from reliable sources.   Please help me.  I am a story writer unknown outside and well  known in a small private circle of mine.

Thank you all
vasudevan namboodiri