Friday 16 August 2013

സ്വദേശം വിദേശം ആകുന്നുവോ?

ഇത് കവിതയാണോ എന്നൊന്നും ചോദിക്കരുത്. കുറെ ദുശ്ചോദ്യങ്ങളെന്ന് കൂട്ടിക്കോളൂ..:) ദുശ്ചോദ്യം എന്ന പേരിലൊരു ഫേസ് ബുക്ക് ഗ്രൂപ്പുണ്ട്.  ഗദ്യത്തില് കവിത എഴുതുന്നത് എനിക്ക് ഇഷ്ടമല്ല. റീഡബിലിറ്റിക്ക് വേണ്ടി മുറിച്ച് എഴുതിയിരിക്കുന്നു. അത്രേയുള്ളൂ.  മാറ്റര് അല്പം ഗഹനമാണെന്നു തോന്നുന്നു.

സത്യസന്ധമായ വസ്തുതകളുടെ data.
അതിന്റെ നിരന്തരമായ
നിരൂപണത്തിലൂടെ മാത്രമേ
ശാന്തിദര്ശനം സാധ്യമാവൂ. ...(1)

Absolute truth, The plane of the absolute or ultimate reality often referred to as God. The inner data or the hidden data of the conscious mind. It is taken here as the true data set....1
സത്യസന്ധമായ വസ്തുതകളുടെ data
രാഷ്ട്രീയക്കാര്ക്ക് ആവശ്യമുണ്ടോ?
ബിസിനസ്സുകാര്ക്കു ആവശ്യമുണ്ടോ?
ഉദ്യോഗസ്ഥര്ക്കു ആവശ്യമുണ്ടോ?.........(2)

പൊതു ജനങ്ങള്ക്ക് ആവശ്യമില്ലെന്നു സാരം...2

പിന്നെ ആര്ക്കാണ് ആവശ്യമുള്ളത്?
ചുരുക്കം ചിലര്ക്ക് - മനനശീലര്ക്ക്,
സംയമനശീലര്ക്ക്, ശമദമശീലര്ക്ക്..
ബ്രാഹ്മണര്ക്ക്, സന്ന്യാസിമാര്ക്ക്......(3)

ഇവര് ഒന്നും പൊതു.. അല്ലല്ലൊ. വെറും സ്വകാര്യ വ്യക്തികള്. പൊതുലോകത്തിന് സ്വീകരിക്കാന് നിര്വാഹമില്ലാത്ത സ്വകാര്യവ്യക്തികള്.. ഒരു കൂട്ടം ജന്മങ്ങള്.3

ക്ഷത്രിയര്ക്കും വൈശ്യര്ക്കും
ശൂദ്രര്ക്കും വേണ്ടാത്ത ആ 'പാഴ്ചുമട്'
ഇവിടെ ചുമന്നിരുന്നതാരാ?
ബ്രാഹ്മണരോ അതോ.....? (4)

ബ്രാഹ്മണര് ചുമട്ടുകാര്.. താന്തോന്നികളായി ജീവിക്കുന്ന.പൊതുജനം തള്ളുന്ന കാണാച്ചുമട് ശിരസാവഹിക്കുന്നവര്...4.

കലാസാഹിത്യകാരന്മാരാണോ?
അബ്രാഹ്മണസന്ന്യാസിമാരാണോ?
സത്യധര്മ്മാദികള്ക്കുവേണ്ടിയാണോ
കലാസാഹിത്യപ്രസ്ഥാനനങ്ങളിന്ന്? ..(5)

സത്യധര്മ്മാദികളേക്കാള് പ്രാധാന്യം ഭരണത്തിനും കച്ചവടത്തിനും അസത്യത്തിനും അധര്മ്മത്തിനും കല്പിക്കുന്നവരാണ് ഇതരപ്രസ്ഥാനങ്ങളിലധികവും. ..5 

സൃഷ്ടിയേക്കാള് കൊലപാതകം ഇഷ്ടപ്പെടുന്നവര് 
സൃഷ്ടി എന്ന പേരിലും കൊലപാതകം ചെയ്യും. 
എത്ര അസഹ്യമായിരിക്കുന്നു ഇന്ന് കവിതകള്‍!
എത്ര വിരസമായിരിക്കുന്നു ഇന്ന് comedy showകള്‍! ...(6)  ..

ബ്രഹ്മഹത്യ ആയിരിക്കുന്നു ഏറ്റവും വലിയ അംഗീകൃത സനാതന മതധര്മ്മം. ജനപ്രീതി തെളിയിച്ചത്. 6 

സത്യസന്ധമായ വസ്തുകളുടെ true data
കടമയെന്ന നിലയില് ചുമന്നിട്ടുള്ളത്
ബ്രാഹ്മണര് മാത്രമാണ്.
അത് ഓപ്ഷനായിരുന്നു മറ്റുള്ളവര്ക്ക്... (7)

ധര്മ്മാധര്മ്മവിവേചനവും ഗുണദോഷനിരൂപണവും കുലധര്മ്മമെന്ന നിലയില് സ്വധര്മ്മമായി ചെയ്ത് മാതൃക കാണിച്ചിട്ടുള്ള വിഭാഗം ബ്രാഹ്മണര് മാത്രം...7

സ്വധര്മ്മമായി കരുതി ഒരു ജോലി
പ്രതിബന്ധങ്ങള്ക്ക് എതിരെ ചെയ്യുന്നതും
തന്നിഷ്ടപ്രകാരം സുഖമായി ചെയ്യുന്നതും
തമ്മില് സാരമായ വ്യത്യാസമുണ്ട്..... (8)

option and duty വ്യത്യാസം ചെറുതല്ല..8


നിഗൂഢസത്യങ്ങളുടെ കാണാത്ത ഭാരം
മൌനമായി ചുമക്കാന് മറ്റൊരു വര്ഗ്ഗവും
ഇവിടെ നിയോഗിക്കപ്പെട്ടിട്ടില്ല.
ബ്രാഹ്മണപരമ്പരകളല്ലാതെ... (9)

അബ്രാഹ്മണഹിന്ദുസന്ന്യാസിമാരുടെ
ഏറ്റവും വലിയ സംഭാവന
ബ്രാഹ്മണവര്ഗ്ഗവിദ്വേഷമല്ലേ?
സമൂഹത്തിന് ആവശ്യവും അതല്ലേ?...(10)

വര്ഗ്ഗ ഉന്മൂലനത്തിന്റെ തന്ത്രം
മെനഞ്ഞവര് മഹാന്മാരാകുമോ?
എന്തെങ്കിലുമൊക്കെ ചരിത്രത്തിലെഴുതിയാല്
അത് നിത്യസത്യമായി ഭവിക്കുമോ?...(11)

പള്ളിക്കൂടത്തില് പഠിപ്പിക്കുന്നത്
മുഴുവനും യാഥാര്ഥ്യങ്ങളാവുമോ?
യാഥാര്ഥ്യങ്ങള്ക്കുവേണ്ടിയാണോ
പള്ളിക്കൂടങ്ങള് നിലനില്ക്കുന്നത്?...(12)

മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലല്ലേ
പള്ളിക്കൂടങ്ങളും ആശുപത്രികളും?
അധ്യാപകരും ഡോക്ടര്മാരും..
വിദ്യാര്ഥികളും രോഗികളും.....(13)


പ്രസ്തുത ഡേറ്റാ അടിയ്ക്കടി
അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഉപബോധമനസ്സാണ്
ഏറ്റവും വലിയ data processor...(14)

Error data ഫീഡ് ചെയ്യേണ്ടത്
ആരുടെ ആവശ്യമാണ്?...
സമൂഹമസ്തിഷ്കത്തില് അസത്യവിവരങ്ങള്
നിക്ഷേപിക്കേണ്ടത് ആരുടെ ആവശ്യമാണ്?..(15)

എതിരാളികളുടെ  മാത്രം ആവശ്യം.
അവര് സ്വദേശി ആയാലും വിദേശി ആയാലും.
വിദേശ എതിരാളികളുടെ വികാരം ന്യായം.
എന്നാല് സ്വദേശ എതിരാളികളുടേതോ?...(16)

സ്വന്തം പാരമ്പര്യത്തോട്  പുച്ഛവും
സായിപ്പിന്റെ പാരമ്പര്യത്തോട് മതിപ്പും!
അളവറ്റ യജമാനഭക്തി, വിശ്വാസം, കൂറ്..
ഈ സ്വദേശം വൈകാതെ വിദേശമാവും...(17)

Wednesday 14 August 2013

ശാന്തിദര്‍ശനം മുഖവുര

രണ്ട് വര്ഷത്തോളമായി ശാന്തിവിചാരം ബ്ലോഗ് പ്രവര്ത്തിക്കുന്നു. എതിരാളികളുടെ ആക്രമണങ്ങള് നേരിട്ടിട്ടുള്ള ഏതാനും ചില സന്ദര്ഭങ്ങള് ഉണ്ട്. തികഞ്ഞ സംയമനത്തിലൂടെയാണ് അവയെ നേരിട്ടത്. വളച്ചുകെട്ടാതെ നേരിട്ട് കാര്യം അവതരിപ്പിക്കുന്ന രീതിയാണ് ഇതില് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.ചുരുക്കിയെഴുത്തിന്റെ ഭാഗമായി ഔപചാരികതകള് സ്കിപ്പ് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സൌഹൃദഭാവം വിടാതെ ഭംഗ്യന്തരേണയാണ് വിമര്ശനധര്മ്മം നിര് വഹിച്ചിട്ടുള്ളതെന്നു കാണാം. പലതും കുറിയ്ക്ക് കൊള്ളുന്നുണ്ട് എന്ന് പ്രതികരണങ്ങളില് നിന്നും മനസ്സിലാക്കാന് കഴിയുന്നു.

ഈ ബ്ലോഗ് പൊതുസമൂഹത്തിന് സംഭാവന ചെയ്യാനാഗ്രഹിക്കുന്ന ആശയങ്ങളെ മൊത്തത്തില് ശാന്തിദര്ശനം എന്ന പേരില് വികസിപ്പിക്കാനുദ്ദേശിക്കുന്നു. അതില് ക്രിയാത്മകമായ വിമര്ശനമുണ്ടാകും. അവ സത്യവിരുദ്ധമെങ്കില് ചൂണ്ടിക്കാണിക്കാന് ആര്ക്കും അവകാശമുണ്ട്. മറിച്ച് തെറ്റായി വ്യാഖ്യാനിച്ച് ബ്ലോഗിനെതിരെ പ്രവര്ത്തിക്കുന്നത് ആശയദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്. സൌഹൃദപരമായ ചര്ച്ചയ്ക്കുവേണ്ടി പ്രത്യേകഗ്രൂപ്പുകള് പ്രവര്ത്തിക്കുന്നു. ശാന്തിവിചാരം എന്ന അടച്ച ഗ്രൂപ്പും ഗസ്റ്റ് ഹൌസ് എന്ന സീക്രട്ട് ഗ്രൂപ്പും സൌഹൃദചര്ച്ച ഉദ്ദേശിച്ച് ഉള്ളവയാണ്. ഗുരുതരമായ വിഷയങ്ങള് ബ്ലോഗര് കമന്റ് ബോക്സിലൂടെ തന്നെ ചര്ച്ച ചെയ്യണം എന്ന് ശഠിക്കുന്നവരെ അംഗീകരിക്കാനാവില്ല. അവരുടെ ഫേസ് ബുക് പ്രൊഫൈല്‍ ID വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല എന്നതാവാം അതിനുകാരണം. നൂറുശതമാനവും പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് ഇതില് നൂതന ആശയങ്ങള് പ്രകാശിപ്പിക്കുന്നത്.

ഇത് ശാന്തിവിചാരം ആണ്. വിചാരം അഭിപ്രായമല്ല. വെറും തോന്നലുകളും ആവാം. അതിനൊരു സ്ഥിരീകരണം കിട്ടണം. അതിനായിട്ടാണ് ബ്ലോഗ് വഴി പങ്കുവയ്ക്കുന്നത്. എതിരഭിപ്രായം കാണാത്ത പക്ഷം വിചാരം അഭിപ്രായം ആയി മാറും. കുറെപ്പേര് അത് ശരി വയ്ക്കുക കൂടി ചെയ്യുമ്പോ ആ അഭിപ്രായത്തിന് കുറേക്കൂടി ഉറപ്പ് കൈവരും. അതൊരു വ്യക്തിയുടെ അഭിപ്രായം എന്ന നിലയില് നിന്നും ഒരു സമൂഹത്തിന്റെ അഭിപ്രായം ആയി മാറും. ഇങ്ങനെ ഈ ബ്ലോഗിലൂടെ ഇതുവരെ പ്രകടിപ്പിച്ച വിവിധ അഭിപ്രായങ്ങള്.. എതിരാളികള്ക്ക് തൊടാന് പറ്റാതെ പോയവ. അവയില് നിന്നും അന്തിമരൂപം കണ്ടെത്തി അതിനെ യഥോചിതം ആവിഷ്കരിക്കുകയാണ് ശാന്തിദര്ശനം എന്ന പേരില്.. (Santhivision 2013)

അതിലേയ്ക്കുള്ള പോയിന്റുകള് ഒരു ബ്ലോഗില് ലിസ്റ്റ് ചെയ്യും. ആക്ഷേപം ഉള്ളവര് അത് പ്രകടമാക്കിയാല് അവ പഠിച്ച് ആവശ്യമെങ്കില് തിരുത്തും. ആക്ഷേപം സ്വാഭാവികമല്ലെങ്കില് പ്രത്യാക്ഷേപം കൂടാതെ നിരസിക്കുക മാത്രം ചെയ്യും. ആക്ഷേപത്തിന്റെ പേരില് വ്യക്തിപരമായ തലയില് കയറുന്ന പ്രവണതയോട് ചിലപ്പോള്  അതേ നാണയത്തില് തന്നെ തിരിച്ചടിച്ചെന്നും വരും. ഇത്രയുമൊക്കെയാണ് മുഖവുരയായി പറയാനുള്ളത്. ഇനി കാര്യത്തിലേയ്ക്ക് വരാം. ചില സൂചനകള് മാത്രം ഇപ്പോള്.

നമ്മുടെ പൊതുസമൂഹത്തില് പ്രചരിപ്പിക്കപ്പെടുന്ന "വസ്തുത"കളില് സിംഹഭാഗവും സത്യവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ പള്ളിക്കൂടം ഉപയോഗിച്ചായാലും ചരിത്രഗ്രന്ഥങ്ങള് ഉപയോഗിച്ചായാലും വിതയ്ക്കുന്നത് ചില പ്രത്യേകവിഭാഗങ്ങളുടെ മാത്രമായ ലാഭം ഉദ്ദേശിച്ചും, മറ്റു ചില പ്രത്യേകവിഭാഗങ്ങളെ അടിച്ചമര്ത്താനും ആണെന്ന് കണ്ടിട്ടുണ്ട്. ഇതെന്തു തരം സമത്വമാണെന്ന് മനസ്സിലാവുന്നില്ല.അതിന്റെ ദൂരന്തഫലങ്ങള് ഇവയെല്ലാം നാം അനുഭവിച്ചു വരികയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടാവാത്തത് പ്രതിഷേധിക്കേണ്ട വിഭാഗങ്ങള് പൊതുസമൂഹത്തിന്റെ മതിലില്ലാത്ത തടവറയിലാകയാലാണ്.

മേല് സൂചിതമായ വിഷയത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് ഈ ബ്ലോഗ് സാവകാശത്തില് കടക്കുന്നതായിരിക്കും. എതിരഭിപ്രായമുള്ളവര്ക്ക് അത് പ്രകടിപ്പിക്കാവുന്നതാണ്. ഇതിപ്പോള് ഒരു വ്യക്തിയുടെ വിചാരം എന്ന നിലയിലാണ് ഇതിലൂടെ ഉരുത്തിരിയുന്നത്. അല്ലാതെ ആരെയും അവഹേളിക്കാനുദ്ദേശിച്ചല്ല. മനുഷ്യദൈവങ്ങള്ക്ക് എതിരായ ധാരാളം ചിന്തകള് ഫേസ് ബുക്കിലൂടെ വെളിച്ചം കാണുന്നുണ്ട്. ആശയപരമായ ആവിഷ്കാരസ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉള്ളതുകൊണ്ടാണ് അത്. ദൈവങ്ങള് തന്നെ പലതുണ്ടല്ലൊ. വിദേശബ്രാന്റും സ്വദേശബ്രാന്റും..നാടനും..ഓരോരുത്തരും അവര്ക്ക് നേട്ടമുള്ളവയെ പൊക്കുന്നു, അല്ലാത്തവയെ താക്കുന്നു. അത്രേയല്ലേയുള്ളൂ?..മറ്റുള്ളവര്ക്ക് ഹാനികരമായ രീതിയില് ദൈവത്തെ കൈകാര്യം ചെയ്യുന്നിടത്താണ് ദൈവനിന്ദ ഉടലെടുക്കുന്നത്. അല്ലേ? ............(തുടരും)

Tuesday 13 August 2013

ബാലന്മാരോട്...

ശാന്തിവിചാരം ബ്ലോഗിന്റെ ഗതി തടസ്സപ്പെടുത്താന് പയറ്റുന്ന ഒരു പ്രതിയെ അഭിപ്രായജാലകത്തില് കാണാം. (comment box 2)

  • Hey Mr, Unless you stop this abusive post and related one , we'll be compelled to make a complaint to authorities of bloggers. So remove it, man!
  • I've read this and you're given some more time as the second step. Final step will be making the complaint. Keep it in your mind! https://support.google.com/blogger/answer/76315?hl=en

  • അമ്പതോളം പ്രതികൂലകമന്റുകളാണ് ഒരു സിംഗിള് പ്രൊഫൈലില് നിന്നും വന്നിരിക്കുന്നത്. കുറെയൊക്കെ മറുപടി ഞാനും എഴുതി. അധ്യാപകനാണെന്നാണ് അവകാശപ്പെടുന്നത്. ബ്ലോഗില് വന്നും ക്ലാസ്സെടുക്കുമോ അധ്യാപകര്? ഒരു പണീം ണ്ടാവില്ല!

പ്രൊഫൈലുകളിലെ ചിത്രത്തിലെ മുഖം നോക്കി ബ്രഹ്മതേജസ് വരെ അളന്ന്  ശകാരിക്കുന്ന ഇയാള്ക്ക് സ്വന്തം പ്രൊഫൈലില് ചിത്രമില്ല, മുഖമില്ല. എന്തായാലും ഈ  മുഖംമൂടി അനോണിമസ്സല്ല. ഒരു പേര് കാണിക്കുന്നുണ്ട്. പേരിലൊരു ബാലനുണ്ട്. പെരുമാറ്റത്തില് ബാലിശനും. (ഇപ്പോള്‍ ആ പേരും മാറ്റിയിരിക്കുന്നു!)

അധ്യാപകമേധാവിത്തത്തിന് എതിരായ പോസ്റ്റിനെതിരെയാണ് ഈ പുമാന്റെ ആക്രോശം. മഹാന്മാരെന്ന് അറിയപ്പെടുന്നവരെ അവഹേളിക്കുന്നതും ഈ കക്ഷിയെ ചൊടിപ്പിച്ചിരിക്കുന്നു. 'നരകം' ബ്ലോഗിലാണ് തുടക്കം. അവിടുത്തെ ഒരു പോസ്റ്റ് സൂപ്പര്ഹിറ്റ് ആയതിനെ തുടര്ന്ന് പെട്ടെന്ന് നിശബ്ദനായ വായാടി ഭായിയുടെ  അപരനാണ് ഇതെന്ന് നിരീക്ഷകര് വിലയിരുത്തുന്നു. ആ നിഗമനം തെറ്റായിരുന്നാലും അതൊരു ന്യായമായ സംശയമാണ്.

ശാന്തിവിചാരം ഒരു പ്രസ്ഥാനമാണെന്ന പ്രസ്താവന അയാള്ക്ക് തീരെ പിടിച്ചില്ല. വായനക്കാരനോ സുഹൃത്തോ അല്ലാതെ കവലച്ചട്ടമ്പിയുടെ സ്വഭാവവുമായി വരുന്നവരെയൊക്കെ തെളിവ് കാണിക്കേണ്ട ആവശ്യമില്ലല്ലൊ!

യഥാര്ഥലോകവും ഇന്റര്നെറ്റും തമ്മിലെന്താ വ്യത്യാസം? ഇന്റര്നെറ്റും യഥാര്ഥലോകത്തിന്റെ ഭാഗമല്ലേ?  അച്ചടിമാധ്യമങ്ങള്  സൃഷ്ടിക്കുന്ന മായാപ്രപഞ്ചമാണ് പലര്ക്കും യഥാര്ത്ഥലോകം. അച്ചടിമാധ്യമങ്ങളോളം സത്യവിരോധം ഇന്റര്നെറ്റ് മാധ്യമത്തിന് ഉള്ളതായി തോന്നിയിട്ടില്ല. അവരവര് ആത്മാവില് ദര്ശിക്കുന്നതായ സത്യത്തെ നിര്ഭയം വിളിച്ചു പറയുന്ന സ്വതന്ത്ര എഴുത്തുകാരുടെയും പ്രസാധകരുടെയും interactive plane ഫേസ് ബുക്കിലും ബ്ലോഗുകളിലും കാണാം.

യഥാര്ഥലോകത്തിന് പൊള്ളുന്നവ പലതും നെറ്റിലൂടെ വെളിച്ചം കാണുന്നതിലുള്ള അമര്ഷമാണ് പ്രസ്തുത 'ബാല'നെ പോലെയുള്ള ബാലിശന്മാര്ക്ക് എന്നാണ് മനസ്സിലാവുന്നത്. ഭൂരിപക്ഷജനവിഭാഗങ്ങള് വിചാരിച്ചാല് ഏതു വില്ലനെയും മഹാനാക്കാം. അവരുടെ മഹത്വം എത്ര നാള് നിലനില്ക്കുമെന്ന് ചരിത്രംതന്നെ തെളിയിക്കും. ഇപ്പോള് തന്നെ ആശാന്റെ വാദങ്ങളെ ശിഷ്യന്മാര് പൊളിക്കാനും തിരുത്താനും തുടങ്ങിയിരിക്കുന്നു.

അധ്യാപകമേധാവിത്തം,  ഉദ്യോഗസ്ഥമേധാവിത്തം തുടങ്ങിയവ ഈ കാലം നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ മേധാവിത്തം ഉണ്ടായിരുന്നു. അത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. "അന്ന് വെളുത്ത സായിപ്പ് ഇന്ന് കറുത്ത സായിപ്പ്" എന്ന് ഇക്കാര്യം സ. ഇ.എം.എസ്. പറഞ്ഞിട്ടുള്ളത് ഈ അവസരത്തില് സ്മരണീയമാണ്. ഇതൊന്നും ഇവിടെയുള്ള ചില പൊട്ടക്കണ്ണന്മാര് കാണുകയില്ല. അവരിപ്പോഴും ബ്രാഹ്മണമേധാവിത്തത്തിന് എതിരെ അറഞ്ഞുപോരാടുകയാണ്. അതാണല്ലൊ അവരുടെ മഹാനായ ഗുരു പഠിപ്പിച്ചിട്ടുള്ളത്. വര്ഗ്ഗഹത്യയുടെ തന്ത്രം. ഫലമോ ഹിന്ദുത്വത്തിന്റെ സര്‍വനാശം. ആശയ ദാരിദ്ര്യം. നല്ല ഭാഷയില്‍ മറുപടി എഴുതാന്‍ വിവരം വേണം. അതില്ലാതവരാണ് ഭീഷണി മുഴക്കുക. "സാറിനോട് പറയും!"

ഇയ്യിടെ ഒരു ക്ഷേത്രത്തില് ഒരു ഭക്തന് ശാന്തിക്കാരനെ പരീക്ഷിക്കാന് ഏതോ ഒരു മന്ത്രം അറിയുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് യാതൊരു സങ്കോചവും കൂടാതെ അയാള് പറഞ്ഞു. ഉടനെ ഭക്തന് ചോദിച്ചു- "ഒന്നും അറിയാതെയാണോ ഇവിടെ ഈ വേഷം കെട്ടി ഇരിക്കുന്നത് ?"
ശാന്തി: "അതൊക്കെ തിരക്കിയിട്ട് വേണ്ടേ ആളെ നിയമിക്കാന്‍?" 
ഭക്തന്‍: "അറിയാത്ത പണിക്ക് ആരെങ്കിലും പോകുവോ?" 
ശാന്തി: "അരിക്കാശിന് വകയില്ലാത്തവര് കിട്ടുന്ന പണിക്ക് പോകും."
ഭക്തന്‍ : "അതുപോലെ ആണോടോ പൂജ? "
ശാന്തി : "പൂജയല്ലേ പ്രതിഷ്ഠ ഒന്നും അല്ലല്ലോ. മന്ത്രം പഠിക്കാതെ പ്രതിഷ്ഠ നടത്തിയിട്ടില്ലേ ഒരു ഗുരു? ആ  മഹാനാണ് എന്റെയും  ഗുരു." 
ഭക്തന്‍ എതിലെയാണ് ഇറങ്ങിപ്പോയതെന്ന് കണ്ടില്ല.
സ്വന്തം അനുഭവപാഠങ്ങളെക്കൊണ്ട് സമ്പന്നമായ ഈ ബ്ലോഗിലെ കേവലം ഒന്നോ രണ്ടോ പോസ്റ്റുകള് മാത്രം വായിച്ച് അതുമിതും പറഞ്ഞുവരുന്ന ബാലന്മാര് ഒന്നു മനസ്സിലാക്കുക. പറേപ്പിച്ചാല് ഇതുപോലെ പലതും പറയേണ്ടിവരും.സ്റ്റേജ് പെര്ഫോമന്സുകള്ക്ക് ഞാനധികം മുതിരാറില്ല. നിശ്ശബ്ദമായ പ്രവര്ത്തനമാര്ഗ്ഗമാണ് എഴുത്തിന്റേത്.  അതിലാണല്ലൊ കൂടുതല് അച്ചടക്കം. ശാന്തിയും!

ഇയ്യിടെ ഒന്നുരണ്ടു വേദികളില് സ്വന്തം സൃഷ്ടികള് അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു. അത് ഓഡിയന്സിന് ഹരമായി. അവര് അതിന്റെ ദൃശ്യങ്ങള് റിക്കോഡ് ചെയ്യുകയും അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അവസരങ്ങളിപ്പോള് എന്നെയും തേടാന് തുടങ്ങിയിട്ടുണ്ട്.

ബാലന്മാരൊക്കെ ആദ്യം പോയി വായിച്ചു പഠിക്ക്. എന്നിട്ടാവാം വാചകം. അല്ലാതെ അധ്യാപക ടോക്കന്‍ കാണിച്ചാലൊന്നും ഇവിടെ രക്ഷയില്ല. വെരട്ടല്‍ ഒക്കെ അങ്ങ് പിള്ളേരോട് മതി. വളര്‍ന്നു വരുമ്പോള്‍ അവരും അതുപോലെ തിരിച്ചും തരും. നല്ല ഡീസന്റായിട്ടു...