Saturday 22 June 2013

സത്യാന്വേഷണം

സത്യാന്വേഷണം എന്ന വാക്കിന് ആത്മീയ സഹയാത്രികരുടെ ഇടയില് വലിയ മതിപ്പാണ് ഉള്ളത്. ചില സാഹിത്യകാരന്മാരും ഈ വാക്കിന് അടിവരയിടുന്നു. ഗാന്ധിജിക്കു ശേഷം രാഷ്ട്രീയക്കാര് സത്യാന്വേഷണം എന്നൊന്നും വീമ്പിളക്കുന്നവരല്ല. സത്യം പറയാത്തവരെന്തിന് സത്യം അന്വേഷിക്കണം?

സത്യം ധര്മം മുതലായവ മതപരമായ ആദര്ശങ്ങളല്ലേ? അവ മതേരരജനാധിപത്യത്തിന് ഭൂഷണമാവുമോ? സത്യം മറച്ചുവയ്ക്കുന്നതിലും അസത്യം പറയുന്നതിലും തെറ്റില്ല എന്നു വിശ്വസിക്കുന്നവര്ക്ക് സത്യത്തെ അന്വേഷിക്കാന് അവകാശമുണ്ടോ? സത്യനിരപേക്ഷമായും ന്യായം നടപ്പാക്കാമല്ലൊ.അതല്ലേ ഈ കാലം തെളിയിക്കുന്നത്?

ഒരു പ്രശ്നം അഥവാ ചോദ്യം, ഗണിതശാസ്ത്രപരമായ ചോദ്യം, അതായത് കണക്കിലെ ചോദ്യം ഉദാഹരണമായി എടുത്താല് അതിന് ശരിയുത്തരം പലപ്പോഴും ഒരേയൊരെണ്ണമേ കാണൂ.  തെറ്റായ ഉത്തരങ്ങളാവട്ടെ അസംഖ്യം ഉണ്ടാവും. അപ്പോള് തെറ്റിനല്ലേ ഭൂരിപക്ഷം?. ഭൂരിപക്ഷത്തെ വേണ്ടേ മാനിക്കാന്? അതല്ലേ ഇന്നത്തെ കാലനീതി?

സത്യാന്വേഷണം എന്ന വാക്കിന് സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജിയാണ് ഏറെ പ്രചാരം നേടിക്കൊടുത്തത്. ഈ ലോകത്തിലെവിടെയെങ്കിലും സത്യമുണ്ടോ? അപ്പോള് സത്യം എല്ലാം എവിടെപ്പോയി? സത്യത്തിന്റെ സങ്കേതം ഏതായിരിക്കും? അങ്ങനെയൊന്നിനെ തല്ക്കാലം സങ്കല്പിച്ചു കാണുകയേ തരമുള്ളൂ. ഒരു സമാധാനത്തിനുവേണ്ടി. അതിനുവേണ്ടി മാത്രം. അതല്ലേ വലുത്.

അങ്ങനെയുള്ള സാങ്കല്പക സത്യകേന്ദ്രത്തിന് ഒരു പേരുവേണ്ടേ? അത് എന്തായിരിക്കണം? ബ്രഹ്മം എന്ന പദത്തിന് എന്തെങ്കിലും പോരായ്ക ഉണ്ടോ? അതുതന്നെയല്ലേ പൂർവികർ  ഉപയോഗിച്ചുവന്നിട്ടുള്ളത്? ലോകഗുരു ശങ്കരാചാര്യരും സ്പഷ്ടമാക്കിയിട്ടുള്ളത്? അതെന്താ വിശ്വസനീയമല്ലേ? പിന്നെ എന്തിന് അതിലപ്പുറം ഒരു സത്യാന്വേഷണം? സത്യം അന്വേഷിക്കാതെ സത്യം കണ്ടെത്താനുള്ള വഴി സത്യം പറയുക എന്നതാണ്. സത്യം പറയുന്നവന് സത്യം ദര്ശനം കൊടുക്കുന്നു.

ഭാഗവതത്തിലെ ആദ്യശ്ലോകം സത്യം പരം ധീമഹി എന്നാണ് അവസാനിക്കുന്നത്. അതില് കൃഷ്ണനെന്നോ  ഈശ്വരനെന്നു പോലുമോ ഒരു വാക്കുപോലുമില്ല. രണ്ടാംശ്ലോകത്തില് ധര്മം എന്ന വാക്കാണ് അടുത്ത് വരുന്നത്. അതിനു ശേഷമാണ് ഈശ്വരനെന്ന വാക്കുപോലും വരുന്നുള്ളൂ. ഈശ്വരനെന്ന വാക്കിനേക്കാള് ഗുരുത്വം ഉള്ള വാക്കാണ് സത്യം എന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അത് പ്രിയങ്കരമാണ്. പുറമെ സമ്മതിച്ചാലും ഇല്ലെങ്കിലും.



Thursday 20 June 2013

കിട്ടിയാല്‍ കോട്ടയത്തും കൊടുക്കും!

കേരളത്തില് താന്ത്രികവിധിപ്രകാരം ഉള്ള ക്ഷേത്രങ്ങള് പൂജ ചെയ്യാനുള്ള അധികാരം ബ്രാഹ്മണരുടേത് മാത്രം ആയിരുന്ന കാലത്ത് ഒരു ക്ഷേത്രത്തിലും പൂജ മുടങ്ങിയിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാലത് ഇപ്പോള് പലയിടത്തും സംഭവിക്കുന്നുണ്ട്. ആരും പുറത്തു പറയുന്നില്ലെന്നു മാത്രം.  അറിയുന്നില്ലെന്നു മാത്രം. ബ്രാഹ്മണരുടെ അവകാശം ആയിരുന്ന കാലത്ത് അവരുടെ ബാധ്യത കൂടി ആയിരുന്നു. അധികാരം പോയതോടെ ബാധ്യതയും പോയി, ഇല്ലേ? ഇന്നത്തെ മാറിയ സാഹചര്യത്തില് ക്ഷേത്രത്തിലെ പൂജ ചെയ്യാന് വിശേഷിച്ച് ആര്ക്കും തന്നെ ബാധ്യതയില്ല എന്നു വന്നിരിക്കുന്നു. നിയമം അതല്ലേ പ്രധാനം. നിയമപാലകര് ശാന്തിയും നല്കട്ടെ. നിയമനിര്മാണസഭാംഗങ്ങള് ശാന്തി ചൊരിയട്ടെ. ഓം സരിതേശ്വരായ നമഃ

പാലക്കാട് ജില്ലയില് ക്ഷേത്രങ്ങളില് ശാന്തി ചെയ്യാന് ബീഹാര് തുടങ്ങിയ ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് നിന്ന് പുറത്തു നിന്ന് ബ്രാഹ്മണപൂജാരിമാരെ നിയോഗിക്കുന്നതായി വാര്ത്ത ഫേസ് ബുക്കില് കണ്ടു. എന്താണിതിനര്ഥം? അബ്രാഹ്മണശാന്തിക്കാരേക്കാള് സ്ഥാനം പ്രിഫറന്സ് ഇംപോര്ട്ടഡ് ബ്രാഹ്മണര്ക്ക് ആണെന്നല്ലേ. അതോ സാമ്പത്തികമാനദണ്ഡം മാത്രമോ?

SNDP ഗുരുമന്ദിരങ്ങളില് ആഴ്ചയിലൊരു ദിവസം പൂജ ചെയ്യുന്നതിന് ശാന്തിക്ക് പ്രതിഫലം 1500-2000 റേഞ്ചിലാണ്. അതത്ര കൂടുതലാണെന്ന ഭാവമൊന്നും അവിടെയാര്ക്കുമില്ല. അവിടെ ദക്ഷിണക്ക് വിലക്കില്ല. ദക്ഷിണ കൊടുക്കണം എന്ന പക്ഷക്കാരാണ് എല്ലാവരും. എന്നിട്ടും പുരോഹിതവൃത്തിക്ക് അവരുടെ ആളുകള് പോലും പലയിടങ്ങളിലും വേണ്ടത്ര ലഭ്യമല്ല. പുതുതലമുറ ക്ഷേത്രപൌരോഹിത്യം സ്വീകരിക്കാത്തതിന് കാരണം സാമ്പത്തികം മാത്രമല്ല എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്.

ഒരു ദിവസം പോലും അവധിയില്ലാതെ 365 ദിവസവും പൂജ ചെയ്യുന്ന ബ്രാഹ്മണപൂജാരിമാരുടെ വേതനം പുറത്ത് പറയാന് കൊള്ളില്ല. ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉള്ള പ്രൈവറ്റ് ക്ഷേത്രങ്ങളില് പോലും ജീവനക്കാര്ക്ക് നാണംകെട്ട നിരക്കിലാണ് പ്രതിഫലം നല്കുന്നത്. പോരാത്തത് ഉണ്ടാക്കുന്നതാണ് അവരുടെ മിടുക്ക് എന്നു പറയും. അതായത് കൂടുതല് കള്ളത്തരവും ജാടയും കാണിക്കുന്നവന് മിടുക്കന് എന്നര്ത്ഥം. അല്ലാതെ സത്യസന്ധമായി തൊഴില് ചെയ്യുന്നവനുണ്ടോ ഇവരുടെ കീഴില് നിന്നാല് രക്ഷ!

ന്യൂനപക്ഷവിഭാഗമായ ബ്രാഹ്മണര്ക്ക് ഉണ്ടായിരുന്ന രാജനിയമപരിരക്ഷ എടുത്തു മാറ്റി പ്രജാനിയമങ്ങളിലൂടെ അവരെ ബന്ദികളും ബലിയാടുകളുമാക്കിയ ഹിന്ദു ഭൂരിപക്ഷമായ ജനത ഇവിടെ കൊള്ളരുതായ്മയുടെ മകുടോദാഹരണമായി, ജീവിക്കാന് എന്നു പറയുന്നില്ല, നിലനില്ക്കാനുള്ള സാധ്യത പോലും നഷ്ടപ്പെടുത്തിക്കൊണ്ട് നാള്ക്കുനാള് നാശമടയുമ്പോള് ഒന്നോര്ക്കുക:  കൊടുത്താല്‍ കൊല്ലത്തും കിട്ടും. കിട്ടിയാല്‍ കോട്ടയത്തും കൊടുക്കും.
Related links. https://www.facebook.com/vasudiri/posts/480398958703966
ഭക്തജനാധിപത്യം

Press is to suppress!

Dear readers,

Forgive me. I am not a learnt English writer. Today I am forced to write much in English as an alternative outlet.

I have been actively writing up selectively in my mother tongue, viz. Malayalam for about 25 years. I have written thousands of matters, essays, short stories, novels, poems, songs, and classic hymns even in Sanskrit. Yet unable to publish not even an article in any public media.

As a writer I am of the view that my art work should be very perfect. Perfect by meaning, grammar and language. I have heard that the famous person, the pride of Kerala, Dr. K.J.Yesudas is a perfectionist as a singer. A birth devoted to music. I also wished to have similar degree of devotion to the work I do, whatever it may be. I have worked in many temples as a priest and also at my imaginary office at home as a writer for decades accumulating paper heaps unable to publish.

My native place, Kottayam is well known as the press city. I have repeatedly approached every press only through the formal channel to publish my articles, prose or poem. I used to send well edited matters only. Many of my matters came back without revealing the fault they found. It was contrary to my expectations. Seeing the press media denying opportunity to new writers, I felt that the press is to suppress and not to impress.

The two jobs above said are not parallel in nature but contrary to each other. The priesthood is the training to suffer, while writing up is the training to protest. Then how can an individual do the two mutually contradictory duties together? I am practicing for that. So I am not able to care for publishing. and worried that I can never be a good publisher. Now the internet has made me a publisher, good or bad.