Saturday 29 December 2012

Delhi Event

ഡല്‍ഹിയില്‍ നടന്ന അനിഷ്ടസംഭവം ചിക്കിച്ചികയാന്‍ പ്രയാസമുണ്ട്. നീല ചിത്രങ്ങളുടെ സ്വാധീനത്തിന് അടിപ്പെടുകയാണ് ഇവിടുത്തെ യുവത്വം എന്നാണു എന്റെ അനുമാനം.  ഇന്‍റര്‍ നെറ്റിന്‍റെ സൈഡ് എഫക്റ്റ് ആവാം.   ഇത്ര രൂക്ഷം ആയ ഫലം ഇനിയും ആര്‍ക്കും കാണേണ്ടി വരരുത്. അതിനായി എന്റെ ചില നിര്‍ദേശങ്ങള്‍ മാത്രം കുറിക്കാം. 

സാങ്കേതികവശങ്ങള്‍ക്കു അമിതമായ പ്രാധാന്യം നല്‍കി ധാര്‍മികതയില്‍ നിന്നും വിട്ടകലുകയാണ് സമൂഹം. ഭാരതത്തിന്റെ യശസ്സ് ധാര്‍മികതയും ആയി ബന്ധപ്പെട്ടു പൂര്‍വികര്‍ നിലനിര്തിയിരുന്നതാണ്. അതെല്ലാം ഒറ്റയടിക്ക് തകര്‍ക്കാന്‍ ഇത്തരം ഒരു സംഭവം മതി! വോയിസ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്കാണ് നാം നയിക്കപ്പെടുന്നത്‌. ദല്‍ഹി തന്നെയോ ഇന്ത്യയുടെ തലസ്ഥാനം? അതോ ഇറ്റലിയോ? പല കാരണങ്ങളാലും ഈ സംശയം നാള്‍ക്കുനാള്‍ ബലപ്പെടുകയാണ്. 


1. വിദ്യാഭ്യാസരംത്ത് സമൂലമായ സംസ്കരണംതന്നെ വേണം, പരിഷകരണം പോരാ. അത് ഉപരിപ്ലവം ആണ്. ഭാരതീയ മത മൂല്യങ്ങള്‍ സംരക്ഷിതം ആവണം. പൂര്‍വ്വികരുടെ ധാര്‍മികം ആയ ചിന്താഗതിയെ നാം പിന്തുടരണം.

2. ഹിന്ദുക്കളോട് മാത്രം ആയി പറയാന്‍ ഉള്ളത്. മതത്തിന്റെ അന്തസ്സ് ആയിരിക്കണം മതവിശ്വാസികള്‍ക്ക് മുഖ്യം. ഇതരത്വം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ മറ്റേത് എന്നര്‍ഥം. അതിനു അമിത പ്രാധാന്യം നല്‍കിയാല്‍ ഇതുപോലുള്ള മറ്റേ കളികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. 

3. എല്ലാത്തിലും ഉപരിയായി  പുനസ്സംഘടിപ്പിക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥ ആണ്. കുറ്റവാളികളോട് ഉദാരത പുലര്‍ത്തുന്ന പൊതു ചിന്താഗതി തന്നെ മാറണം. അഭ്യസ്തവിദ്യരാണ് കുറ്റവാളികളില്‍ പലരും. ഇതിനെ ഗൌരവമായി തന്നെ കാണണം. 

4. ഭരണ സമ്പ്രദായവും, ഭരണ ഘടനയും കാലാനുസൃതം ആയി അപ്ഡേറ്റ് ചെയ്യണം. ചില വിഭാഗങ്ങളെ താലോലിക്കലും, പകരം മറ്റു ചില വിഭാഗങ്ങളെ തകര്‍ക്കലും ആയിരിക്കുന്നു അവ ഇപ്പോള്‍.  അത് വിദേശിയ ആധിപത്യത്തെ തിരിച്ചു വിളിക്കുന്നതായിരിക്കുന്നു.  

5. എന്ത് വിലകൊടുത്തും നമ്മുടെ നഷ്ടപ്പെട്ട സ്വത്വം തിരിച്ചു പിടിക്കാന്‍ കഴിയണം. അതായിരിക്കണം നമുക്ക് വലുത്.

Friday 28 December 2012

ആത്മരോഷം

ഓം നമോ നാരായണായ. 

നാരായണ എന്ന് ജപിക്കില്ല എന്ന നിഷ്ഠ ഉള്ള ഹിരണ്യകശു മാന്യനാണ് എന്ന് ഞാന്‍ പറയും, നാരായണ എന്ന് ജപിക്കുന്ന ഹിരണ്യ കശുക്കളാണ് ഇന്ന് പ്രഹ്ലാദവേഷംകെട്ടി ആടിത്തിമിര്‍ക്കുന്നത്.   

ഉഗ്രനരസിംഹമൂര്‍ത്തിയെ ആണ് ഞാന്‍ ഇപ്പോള്‍ നിയോഗവശാല്‍ ക്ഷേത്രത്തിലൂടെ  പൂജിക്കുന്നത്. അതുകൊണ്ട് ആ ഗൌരവത്തിന്റെ ഒരംശം എങ്കിലും എന്റെ വ്യക്തിത്വത്തെ ബാധിക്കാന്‍ ഇട ഇല്ലായ്കയില്ല. അമ്പലത്തില്‍ നിന്ന് പുറത്തു ഇറങ്ങിയാലും ശാന്തിക്കാരന്‍ ശാന്തിക്കാരന്‍ ആയിത്തന്നെ നില്‍ക്കണം എന്നാണല്ലോ. 

അതിനിടയില്‍ നിന്ന് ബ്ലോഗ്‌ എഴുത്തുന്നതിന് പലവിധത്തിലും ഉള്ള പരിമിതി ഉണ്ട്. സമയതിന്റെത് മാത്രം അല്ല. ശാന്തിക്കാരന്‍ എന്ന നിലയില്‍ ക്ഷേത്രത്തിനു കീര്ത്തികരം അല്ലാത്തവ എഴുതുന്നത്‌ ഭൂഷണമല്ല. കാര്യങ്ങള്‍ വിപരീതം ആയാല്‍ പോലും. 

ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രങ്ങള്‍ പുരോഗമിച്ചു എന്നാണു പൊതു ധാരണ. ഇതിനു ചില മരുവശങ്ങള്‍ ഉണ്ട്. അവ ആരും പറയാറില്ല. അപ്രിയ സത്യം എന്ന് കരുതി. എന്നാല്‍ ശാന്തിക്കാരന്റെ സ്ഥാനം മത പുരോഹിതന്റെത് ആണ്. ആ നിലയ്ക്ക് അവനു അവന്‍ ജീവിക്കുന്ന സമൂഹത്തോട് കടപ്പാട് ഉണ്ട്. അവനെ ദുരുപയോഗം ചെയ്യുന്നവരോട് പ്രതിഷേധവും ഉണ്ട്. 

ആത്മരോഷം പ്രകടിപ്പിക്കുന്നതിന് ക്ഷേത്രത്തില്‍ അവസരമില്ല. മുഖഭാവം ഹൃദ്യം അല്ലെങ്കില്‍ ഇയാള്‍ ആള് ശരിയല്ല എന്ന് വിധി എഴുതുന്നവര്‍ ആണ് ഭക്തജനങ്ങള്‍. അവരെല്ലാം ശരിയായ ആള്‍ക്കാര്‍ ആകുമല്ലോ.  

എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അമ്പലത്തില്‍ ഇതൊരു വ്യക്തിയും ശാന്തിക്കാരോട് പറയുന്ന പല്ലവി ഇതാണ്: "തനിക്ക് പറ്റില്ലെങ്കില്‍ താന്‍ പോ". ഈ സ്ഥിതി മാറണം എങ്കില്‍ ആയോധന പാരമ്പര്യം ഉള്ളവര്‍ തന്നെ പൂജകര്‍ ആയി വരണം. തച്ചോളി ഒതേനന്റെയും മറ്റും പിന്മുറക്കാര്.

Wednesday 26 December 2012

41 Compliments

ശാന്തിവിചാരം വായനക്കാര്‍ക്ക് 
41 മണ്ഡലമംഗള ആശംസകള്‍.

ഓം നമോ നാരായണായ. 

നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹവശാല്‍  എനിക്ക് ഇപ്പോള്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ഉണ്ട്. ആകയാല്‍  അത് തന്നെ മുഖ്യകര്‍ത്തവ്യം. ബ്ലോഗെഴുത്ത് ഇപ്പോള്‍ വെറും ഓപ്ഷന്‍ ആയിരിക്കുന്നു.  തീരെ വിടുന്നില്ല എന്ന് മാത്രം. 

അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. തികച്ചും അജ്ഞാതര്‍ ആയ വായനക്കാരും ആയി ഒരു ധാരണ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. അത് അനുദിനം മെച്ചപ്പെടുത്തുകയാണല്ലോ വേണ്ടത്. അതിനുള്ള ആശയവും പ്രചോദനവും ലഭിക്കുന്ന സ്ഥാനങ്ങള്‍ ആണ്  ദേവസന്നിധികള്‍  ആയ ക്ഷേത്രങ്ങള്‍.  പക്ഷെ സാങ്കേതിക പരിമിതികളാല്‍ അവ നിഷ്ഠയോടെ ബ്ലോഗ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്ന് മാത്രം. 

ക്ഷേത്രത്തില്‍ സത്സംഗ സമിതി രൂപീകരിക്കുക, ക്ഷേത്ര സാഹിത്യം അവതരിപ്പിക്കുക  തുടങ്ങിയ വലിയ ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും  അവയ്ക്ക്  അധികാരികളുടെ സമ്മതം കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഭാഗവതവായന തുടങ്ങിയ പ്രസ്ഥാനങ്ങളെ  തടയാന്‍ അവര്‍ക്ക് സാധിക്കില്ല. എന്താണ് ഇപ്പോഴത്തെ ഭാഗവത വായന? പുസ്തകം വായന ഒരു ചടങ്ങ് മാത്രം. ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന വിധത്തില്‍ വളച്ചൊടിച്ചു  കഥ പറയുകയാണ്‌ പ്രധാനം. നേരെ ചൊവ്വേ പറഞ്ഞാല്‍ കേള്‍ക്കാന്‍ മൈക്രോഫോണ്‍ , നിലവിളക്ക്, കസേരകള്‍ ഇവയോക്കെയെ കാണൂ! ഭാഗവതവും ആയി പുല ബന്ധം പോലും ഇല്ലാത്ത കഥകള്‍ പറയുന്ന ആചാര്യന്മാരെ ആണോ ജനങ്ങള്‍ക്ക്‌ വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ മതിയെങ്കില്‍ ഞാനും അരക്കൈ നോക്കാം എന്നുണ്ട്. കാരണം ഭാഗവതം ഒന്നും അത്ര നിശ്ചില്ല്യെ !

വിഷ്ണുക്ഷേത്രത്തില്‍ പതിവായി പോവുക മൂലം  കുറെ നാള്‍ കൂടി ഭാഗവതം വായിക്കാന്‍ ഒരു പ്രചോദനം ലഭിച്ചു. ഒന്നാം സ്കന്ധത്തിലെ ഒന്നാം അദ്ധ്യായം ഇന്നത്തെ ദിവസത്തെ ധന്യമാക്കി... 

ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തതിനെ തുടര്‍ന്ന് കലികാലം എന്ന കഷ്ടകാലം വന്നിരിക്കുന്നു എന്നറിഞ്ഞു   ശൌനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍    നൈമിഷാരണ്യത്തില്‍ ഒത്തു ചേര്‍ന്ന് ആയിരംവര്‍ഷം നീണ്ട സത്രം ആരംഭിച്ചു, എന്തിനു? അവര്‍ക്കും സ്വര്‍ഗ്ഗം പ്രാപിക്കണം! 

അതിനു ഭാഗവല്‍സ്മരണ ഉണ്ടാവണം. ഭഗവാന്റെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍  അഥവാ ഭാഗവത കഥകള്‍ ശ്രവിക്കണം. അത് അറിയുകയും വേണ്ടത്പോലെ പറയാന്‍ അറിയുകയും ചെയ്യുന്ന ഒരാള്‍ വേണം.  An illustrator. പുരാണ കഥകള്‍ പറയുന്ന ആളിന്റെ പേരാണ് സൂതന്‍. അതൊരു വ്യക്തി നാമം ആവണമെന്നില്ല. ഔദ്യോഗികപദവി ആവണം. കൂത്ത് പറയുന്ന ആളെ ചാക്യാര്‍  എന്നല്ലേ വിളിക്കുക. ആന്തരിക ജ്ഞാനത്തെ സാധാരണ ആരും അങ്ങനെ പ്രകാശിപ്പിക്കാറില്ലല്ല്ലോ. എന്നാല്‍ ഇവര്‍ ആ വിഷയത്തില്‍ അനുഗ്രഹീതര്‍ ആണ്. പാണ്ഡിത്യത്തിന്റെ പരകോടി. അത് അര്‍ഹരായവര്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞു കൊടുക്കുന്നതിലും അസാധാരണം ആയ പടുത്വം ഉള്ളവര്‍, അതില്‍ സര്‍വ്വസമ്മിതി നേടിയവര്‍. 

എത്ര ഭവ്യതയോടെ ആണ് മഹര്‍ഷിമാര്‍ സൂതനെ സമീപിക്കുന്നത് എന്ന് നോക്കുക. "സൂത സൂത മഹാഭാഗ വദ നോ വദതാം വര!"

ഭാഗവതത്തിന്റെ ഒരു കണിക ഈ ബ്ലോഗ്‌ വഴി പ്രേഷണം ചെയ്യാന്‍ സാധിച്ചതില്‍ അതീവ കൃതാര്‍ത്ഥത! ഒരുവകയൊട്ടറി ഞ്ഞു കൂടെങ്കിലും!