Saturday 28 December 2013

ബ്രാഹ്മണമേധാവിത്തം വെറും രാഷ്ട്രീയദര്ശനം

ഇന്നലത്തെ Time line post ആണ് ഇന്നത്തെ ബ്ലോഗ്‌ പോസ്റ്റിനു ആധാരം. 
... ജാതി അഭിമാനം പാടില്ലെങ്കില് മത അഭിമാനവും പാടില്ല എന്ന് പറഞ്ഞാലെ അദ്വൈതം ശരിയാകൂ. നമ്പൂതിരി എന്ന് പറയുന്നത് മോശം വാക്കാണെങ്കില് ഹിന്ദു എന്ന് ഉച്ചരിക്കുന്നതും അതിലേറെ സങ്കുചിതം ആകും... 


ഇത് അതിന്റെ ഒരു കമന്റ് ബോക്സിൽ നിന്നും എടുത്ത ഭാഗം മാത്രം. 


ബ്രാഹ്മണപാരമ്പര്യത്തെ നശിപ്പിക്കാന് ബോധപൂര്വമായ ശ്രമം എതിരാളികളില് നിന്ന് ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണന്ന് സാംസ്കാരിക എതിരാളികള് ഭാരതത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ഈ വസ്തുത ചരിത്രഗവേഷകര് പോലും രേഖപ്പെടുത്താന് ഭയക്കുന്നു. അധികാരവര്ഗ്ഗത്തെ സുഖിപ്പിച്ച് ചരിത്രം എഴുതിയാലെ തങ്ങള്ക്ക് അംഗീകാരം ലഭിക്കൂ എന്ന ബുദ്ധിയാണ് അവര് പ്രയോഗിക്കുന്നത്. വിശദമായ പ്രതികരണം പിന്നാലെ തയ്യാറാക്കാം.

പ്രസ്തുത എതിരാളികള് ഇവിടുത്തെ ക്ഷത്രിയരെ പാട്ടിലാക്കി. മദ്യവും അസാന്മാര്ഗികജീവിതം പാപമല്ല എന്ന ധാരണയും അവര് സമൂഹത്തില് വിതച്ചു. ആയതിന് അവര് അവരെ തന്നെ ഉദാഹരണവും മാതൃകയുമാക്കി ഹൈലൈറ്റ് ചെയ്തു.  അവരുടെ ശാരീരിക പളപളപ്പിലും ആജ്ഞാശക്തിയിലും ഏറ്റവും അധികം മനം മയങ്ങിപ്പോയിട്ടുള്ളത് ഇവിടുത്തെ വിശ്വസ്ത സേവകരുടെ വര്ഗ്ഗം ആണ്. അവര് നായകരായിട്ടുള്ള സാമാന്യജനതയാണ്. അവര് സ്വഭാവവശാല് തമോഗുണികള് ആയിരുന്നല്ലൊ. എത്രയോ ധീരരായ പട്ടാളക്കാര് ബ്രിട്ടീഷുകാര്ക്ക് കൂറുമാറി. തങ്ങളുടെ യജമാനന്റെ ദൌര്ബല്യങ്ങളും സ്വകാര്യതകളും വെളിപ്പെടുത്തി. ഒന്നുമറിയാത്തവരെ പോലെ വീണ്ടും സേവന നിരതരായി..

ഈ ചതിയെ ശുദ്ധന്മാര്ക്ക് തിരിച്ചറിയാന് കഴിഞ്ഞില്ല. രാജാവ് അറിഞ്ഞാല് തലവെട്ടാവുന്ന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമവ്യവസ്ഥിതിയെ അട്ടിമറിക്കേണ്ടതും അക്രമാസക്തിയെ താലോലിച്ചു വളര്ത്തുന്ന സാമാന്യജനങ്ങളുടെ ആവശ്യമായിരുന്നു. ആ വികാരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് വിദേശികള് സ്വീകരിച്ചത്. ഭാരതത്തിലെ സാമാന്യജനങ്ങള് തങ്ങളെ സ്നേഹിക്കുന്നവരും തങ്ങള്ക്ക് പാട്ടിലാക്കാന് കഴിയുന്നവരുമാണ് എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ ഏറ്റവും അധികം ആകര്ഷിച്ചത്.

അവര് ഇവിടുത്തെ വിവിധ വ്യവസ്ഥിതികളോട് സ്വീകരിച്ച നയം എന്തായിരുന്നു എന്ന്  പരിശോധിക്കുക. അവര് ബ്രാഹ്മണരെ നേരിട്ട് ഒരിക്കലും എതിര്ത്തിട്ടില്ല എന്നു കാണാവുന്നതാണ്. എന്താവും കാരണം... ബ്രാഹ്മണഭക്തിയാണെന്നു കരുതാമോ... ഒരിക്കലുമല്ല... പിന്നെ എന്താവും കാരണം... ജനങ്ങള് ദൈവത്തെ പോലെ കണ്ടിരുന്ന ബ്രാഹ്മണരെ എതിര്ത്താല് ജനങ്ങളുടെ വെറുപ്പിന് പാത്രീഭവിക്കേണ്ടിവരും എന്ന ഭയം. അതായത് പൊതുവിദ്വേഷഭയം മൂലം.. ജനങ്ങളെ പ്രലോഭിപ്പിച്ച് നിര്ത്താനാവുമല്ലൊ മികച്ച ഭരണാധികാരികള് ശ്രമിക്കുക.. അതിന് ഏത് ചതിയുടെ മാര്ഗ്ഗവും അവര്ക്ക് സ്വീകരിക്കാം. കാരണം അവരാണ് അവരുടെ നിയമം ഉണ്ടാക്കുന്നത്. ഡിക്ടേറ്റര്ഷിപ്പ്.

ബ്രാഹ്മണമേധാവിത്തം എന്ന് പറയുന്നത് ഒരിക്കലും ഒരു ഡിക്ടേറ്റര്ഷിപ്പ് ആയിരുന്നിട്ടില്ല. മനുസ്മൃതി ആയിരുന്നല്ലൊ ആധികാരികമായ വൈദികമായ നിയമസംഹിത. ആ ബൈലാ പ്രകാരം, ലോകത്തില് ബ്രാഹ്മണരുടെ ജീവിതം 100 ശതമാനവും   റസ്ട്രിക്ട് ചെയ്യപ്പെടുന്നു. കുളിയും സന്ധ്യാവന്ദനവും ചെയ്തില്ലെങ്കില് എത്ര വല്യ ശങ്കരാചാര്യരായാലും സമുദായഭ്രഷ്ട് ഉറപ്പ്.  ക്ഷത്രിയര്ക്ക് 25 ശതമാനം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവര് ഈശ്വരനിന്ദ ചെയ്താല്പോലും സാധൂകരിക്കപ്പെട്ടിരുന്നു. അബ്രാഹ്മണരായ താപസരെ ക്ഷത്രിയര് നിഗ്രഹിച്ചിട്ടുണ്ട്. വൈശ്യര്ക്ക് 50 ശതമാനം സ്വാതന്ത്ര്യം. കച്ചവടലാഭത്തിനായി, വൈശ്യന് അസത്യഭാഷണം നടത്താനുള്ള പൊതുസമ്മതം ഉണ്ടായിരുന്നു. നുണ പറയുന്നത് വൈശ്യനായാല് മിടുക്ക്. ബ്രാഹ്മണനായാല് അപരാധം.  ശൂദ്രന് 75 ശതമാനവും ജീവിതസ്വാതന്ത്ര്യം. ഇഷ്ടമുള്ള യജമാനനെ വരിക്കാം. അത്  (സായിപ്പ് ആയാലും.) മറ്റുള്ളവര്ക്ക് അതായത് അവര്ണവിഭാഗങ്ങള്ക്ക് യഥേഷ്ടവും ജീവിക്കാന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 100 ശതമാനം സ്വാതന്ത്ര്യം. ഇഷ്ടമുള്ളതെന്തും തിന്നാം. ഇഷ്ടമുള്ളത് കുടിക്കാം. വായിത്തോന്നീത് പറയാം. ഇഷ്ടമുള്ള മൂര്ത്തികളെ ഇഷ്ടം പോലെ വിഭാവന ചെയ്യാം. ആരാധിക്കാം. ഉഗ്രകര്മ്മങ്ങള് ചെയ്യാം. അവര്ക്ക് ഹീനത എന്നൊന്നില്ല.

ഈ സ്വാതന്ത്ര്യഭാഗങ്ങള് അപ്പാടെ അവഗണിച്ച്, ലഭിക്കുന്ന ആദരവിനെ മാത്രം നോക്കിയാണ് ബ്രാഹ്മണമേധാവിത്തം എന്ന രാഷ്ട്രീയദര്ശനം ഉണ്ടായത്. ഇതൊരു ദര്ശനമല്ല, അധ്യാരോപം എന്ന് ഫിലോസഫി ഭാഷയില് പറയും. കയറില് പാമ്പിനെ കാണുന്ന പ്രതീതി. ദര്ശനാഭാസം.

ബ്രാഹ്മണര് ജനങ്ങളെ മൊത്തവും ക്ഷത്രിയരെ വിശേഷിച്ചും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തി എന്ന ആരോപണം ശരിയെങ്കില് അതു കേട്ട എനിക്ക് തോന്നിയത് ഉമ്മാക്കി കണ്ടാല് പേടിച്ചോടുന്ന ഭീരുക്കളായിരുന്നോ ഇവിടുത്തെ വീരശൂരപരാക്രമികളായ രാജാക്കന്മാരെന്നാണ്. അങ്ങനെ ആയിരുന്നു എങ്കില് ആ ഉണ്മാക്കിക്ക് നമസ്കാരം. ഉമ്മാക്കി കാട്ടിയ ധീരന് നമസ്കാരം.

No comments:

Post a Comment