Friday 6 November 2015

Santhivicharam -WhatsApp group Proposed...

ശാന്തിവിചാരം വാട്സാപ്പ് ഗ്രൂപ്പിന് നിര്ദേശം
------------------------
മാന്യ വായനക്കാര്ക്ക് നമസ്കാരം.
ശാന്തിവിചാരം ബ്ലോഗ് ഒരു കാലത്ത് സജീവമായിരുന്നു എങ്കിലും പിന്നീട് ഞാനത് മന്ദീഭവിപ്പിക്കുകയാണ് ഉണ്ടായത്. എന്നിട്ടും വായനക്കാര് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാവുന്നു. വൈകി ക്രിയേറ്റ് ചെയ്ത ശാന്തിവിചാരം പേജിനും റിവ്യൂ കിട്ടുന്നുണ്ട്. ഇവ പ്രൊഫഷണല് നിലവാരത്തിലുള്ള സൈറ്റുകളായി അപ്ഗ്രേഡ് ചെയ്യുന്നതിന് സോഫ്ട് വെയര് എക്സ്പര്ട്ട് ആയിട്ടുള്ളവര് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല് ബോധപൂര്വമായ ഒരു ഉദാസീനത ഞാന് വെച്ചുപുലര്ത്തി വരികയാണ്. എനിക്ക് ബഹുമാനം ഉണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ താല്പര്യത്തെ മാനിച്ചാണിത്.
ശാന്തിക്കാരുടെ വിവാഹപ്രശ്നത്തെ ഒരു സാമൂഹ്യപ്രതിസന്ധിയായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്ന ബ്ലോഗോടുകൂടിയാണ് 2011 ല് ശാന്തിവിചാരം ബ്ലോഗ് നിലവില് വന്നത്... ഇതിലെ പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേ പടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് മാസ്റ്ററായിരു്ന്ന ശ്രീ തോട്ടാശ്ശേരി ഉണ്ണിയെ ഈ സന്ദര്ഭത്തില് നന്ദിപൂര്വം സ്മരിക്കുന്നു. എന്നാല് യോഗക്ഷേമവൃത്തങ്ങളില് തുടര്ന്ന് വന്ന ആളുകള് അനുഭാവപൂര്വമായ സമീപനമല്ല കൈക്കൊണ്ടു കാണുന്നത്. ശാന്തിക്കാരുടെ വിഷയം സമൂഹത്തില് ചര്ച്ച ചെയ്യുന്നതിന് സ്വതന്ത്രമായ വേദികള് ഉണ്ടാക്കുന്നതില് ജാഗരൂകനായ ഒരാളെ കുലംകുത്തി എന്നു വരെ മുദ്രകുത്തിയവരും ശാന്തിക്കാരിലുണ്ട്. അവരൊക്കെ വലിയവര്... നമ്മളൊക്കെ ചെറിയവര്. ഈ വിവേചനം കൊണ്ടു നടക്കുന്നവരുടെ കൈയ്യില് അധികാരം കൂടി കിട്ടിയാലത്തെ കാര്യം പറയാനുണ്ടോ.. ഞങ്ങളുടെ പ്രശ്നങ്ങള് ഞങ്ങളായിട്ട് ഒരിടത്തും പറയുകയില്ല. മറ്റുള്ളവരെക്കൊണ്ട് പറയാനും സമ്മതിക്കില്ല എന്ന നിലപാട് ശാന്തിക്കാരുടെ മാത്രം പ്രത്യേകമായ നിലപാടാണ്. തിരുമേനിമാരുടെ നിലപാട് ആകയാല് അതിനെ ബഹുമാനിക്കുകയല്ലേ നിര്വാഹമുള്ളൂ. അതിനാല് തിരുനിലപാട് എന്ന് റിമാര്ക്ക് ചെയ്യാം.
ശാന്തിക്കാരെ മഹത്വവല്ക്കരിക്കാന് ഉള്ള ശ്രമമല്ല ഞാന് നടത്തിവരുന്നത്. ശാന്തിക്കാരനെന്ന നിലയിലല്ല ഞാനെഴുതുന്നത്. ശാന്തിക്കാരനെന്ന നില വിട്ടുകൊണ്ടാണ് ഞാനെഴുതുന്നത്. എങ്കില് മാത്രമേ എഴുത്തിന് വ്യക്തിത്വം ഉണ്ടാവൂ. ആ നില ഞാനാഗ്രഹിച്ചതല്ല. സാഹചര്യങ്ങളുടെ ആവശ്യത്തെ മാനിച്ച് കേഷ്ത്രങ്ങളുമായി താല്ക്കാലിക വ്യവസ്ഥയില് സഹകരിക്കാറുണ്ടെന്നേയുള്ളൂ..പതിനായിരം രൂപാ ശമ്പളത്തിന് എന്റെ ദിവസത്തിലെ എത്ര മണിക്കൂറുകള് ഞാന് ക്ഷേത്രത്തിനായി സ്പെയര് ചെയ്യണം. നടയടച്ചാല് പിന്നെ ശാന്തിക്കാരനല്ല. വെറും സാധാരണക്കാരന്. വീണ്ടും വൈകിട്ട് നട തുറക്കാന് നേരം ശാന്തിക്കാരന്റെ വേഷം കെട്ടും. ഉദരനിമിത്തം ബഹുകൃതവേഷം. അത്രേയുള്ളൂ.. അതില് ആര്ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളതായി കണ്ടാല് ഉടനെ റിസൈന് ചെയ്ത് പോരുകയും ചെയ്യും. എന്റെ വഴി എഴുത്തിന്റെ വഴിയാണ്. അത് യുദ്ധത്തിന്റെ വഴി ആകാം. ശാന്തിയുടെ വഴി അല്ലായിരിക്കാം.
പ്രസിദ്ധീകരണങ്ങള് അധികവും ഒഴിവാക്കുകയാണ് പതിവ്. പ്രസാധകര് തമസ്കരിക്കുന്നത് ശരിയെങ്കില് എഴുത്തുകാരന് നേരിട്ട് തമസ്കരിക്കുന്നതാണല്ലൊ ഏറ്റവും ശരി.. എനിക്ക് പ്രസിദ്ധീകരിച്ചില്ല എന്ന് വെച്ച് ഒരു അസ്കിതയുമില്ല. നഷ്ടം വായനക്കാര്ക്കും പ്രസാധകര്ക്കും തന്നെ ആണെന്ന ബോധ്യമുണ്ട്. എന്നോട് സഹകരിക്കാത്ത അവര്ക്ക് നഷ്ടം വരുത്താന് സാധിക്കുന്നു എന്ന സംതൃപ്തി ഞാന് അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
എന്തായാലും ശാന്തിവിചാരം വാട്സാപ് ഗ്രൂപ്പ് ഒന്നു പരീക്ഷിച്ചുകളയാമെന്നുണ്ട്. താല്പര്യമുള്ളവര് നംപര് തരിക. പിന്നെ ആര്ക്കും വലിയ പ്രതീക്ഷ ഒന്നും വേണ്ട. പോസ്റ്റുകളുടെ എണ്ണം പരമാവധി കുറവ് ആയിരിക്കും. പക്ഷെ അവ പോസ്റ്റുകള് ആയിരിക്കും. നല്ല ക്ഷമ ഉള്ളവര് മാത്രം വന്നാല് മതി. അംഗത്വമെടുത്തിട്ട് ഊമ/ പൊട്ടന്‍ കളിച്ച് ഇരിക്കുന്നവരെ നിര്ദാക്ഷണ്യം പുറത്താക്കുമെന്നു കൂടി പറയട്ടെ. സൌഹൃദത്തിന് പ്രാധാന്യം കൊടുത്താവും ഗ്രൂപ്പ് മുന്നോട്ട് പോവുക. ഫേസ് ബുക്ക് ഗ്രൂപ്പ് വന്നപ്പോള് പോസ്റ്റുകള്ക്ക് ആയിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അങ്ങനെ പോരാ എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. ഫേസ്ബുക്ക് സുഹൃത്തുക്കള്ക്കു നന്ദി.

Friday 11 September 2015

ബ്രാഹ്മണചൂഷണം


ഒരു ശാന്തിക്കാരന് രണ്ട് മക്കളുണ്ടായിരുന്നു. മൂത്തയാള് പഠിക്കാന് ബഹുമിടുക്കനായിരുന്നു. രണ്ടാമത്തെയാള് മഹാ ഒഴപ്പനും ആയിരുന്നു. ഉപനയനം കഴിഞ്ഞതോടെ മൂത്തയാള് വൈദികതാന്ത്രികങ്ങളും പഠിച്ചു തുടങ്ങി. അച്ഛനെ സഹായിക്കാനും പോവും. ക്ഷേത്രത്തില് പ്രായം ചെന്ന അച്ഛനേക്കാള് മകന് എല്ലാര്ക്കും പ്രിയങ്കരനായി...

അയാള്ക്ക് തോന്നി, ഈ ജോലിക്ക് എന്താ കുറ്റം... നല്ല റസ്പക്ടും കാശും ലഭിക്കണ്ട്... മഹാദേവനെ സേവിക്യേം ചെയ്യാം... അങ്ങനെ അയാളും പഠനം മതിയാക്കി ശാന്തിയിലേയ്ക്ക് തിരിഞ്ഞു. ശാന്തിക്കാരനായി.

ഒഴപ്പനായിരുന്ന അനിയന് ആള്ക്കാരുമായി കൂടുതല് അടുത്ത് ഇടപെടുന്ന ആളായിരുന്നു. .. അയാള് ജീവിതമാര്ഗ്ഗമായി ചില ബിസിനസ്സും ചിട്ടിപ്പിരിവും കുറിയും സമ്മാനപദ്ധതിയും ഒക്കെ ആയി കാശുണ്ടാക്കി.. ആ കാശ് ബ്ലേഡ് ബാങ്കിങ് ചെയ്ത് ധനികനായി. രണ്ടു നിലക്കെട്ടിടം പണിതു....

അതു കണ്ട് ചേട്ടനും സാമാന്യം ഭേദപ്പെട്ട ഒരു വീട് വയ്ക്കണമെന്ന് തോന്നി.. ശാന്തിയില് നിന്ന് കിട്ടുന്ന വരുമാനം അതിന് തികയുമായിരുന്നില്ല. അയാള് ഹൌസിങ് ലോണ് എടുത്ത്. പുതിയ വീടു വെച്ചു. രണ്ടു നിലയല്ലെങ്കിലും. തരക്കേടില്ലാത്ത വീടാണ്.

കൊള്ളപ്പലിശ കൊണ്ട് വീടു വെച്ച അനിയനോട് ആര്ക്കും ആക്ഷേപം ഇല്ല.. സമൂഹത്തിന്റെ കണ്ണില് അവന് മാന്യന്മാരുടെ പട്ടികയിലാണ്. ജ്യേഷ്ഠനെറെ വീടു നോക്കി ഭക്തജനങ്ങള് കമന്റ് പറഞ്ഞത് ഇങ്ങനെ.. "എല്ലാം മഹാദേവന്റെ കാശാ... പാവപ്പെട്ട ജനങ്ങളടെ കാശ്. ജനങ്ങളെ പറ്റിച്ച കാശ്... ചൂഷണം തന്നെ. ബ്രാഹ്മണചൂഷണം..."

Wednesday 9 September 2015

എന്റെ കന്നി സപ്താഹം

എന്റെ കന്നി ഭാഗവതയജ്ഞത്തിലേക്ക്  ബ്ലോഗ് വായനക്കാര്ക്ക് സ്വാഗതം...
October 2 to 9th @ Malamel kavu Bhagavathi kshetrham Kottayam.










Wednesday 22 July 2015

ശ്രീരാമോദന്തം

ശ്രീരാമോദന്തം ബാലകാണ്ഡം. നാല്പത് ശ്ലോകങ്ങളില്.
 എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മാത്രമേ നമ്മളില് പലരും വായിച്ചിരിക്കാനിടയുള്ളൂ. വാത്മീകിരാമായണം മൂലം വായന കേരളത്തില് സാധാരണമല്ല. നവാഹമായി മൂലം വായിക്കുന്നതാണ് ഒരു സമ്പ്രദായം. ശ്രീരാമോദന്തം എന്ന കാവ്യം സംസ്കൃതവിദ്യാര്ഥികള്ക്ക് ഏറ്റവും ഉപകാരപ്രദമാണ്. രാമായണത്തെ ലളിതമായ കാവ്യമായി സംക്ഷേപിച്ചിരിക്കുന്നു. 30 പേജ്. മലയാളത്തില് അര്ഥസഹിതമുള്ള ശ്രീരാമോദന്തം ഈ ബുക്ക് നെറ്റിലുണ്ട്. ഈ രാമായണമാസം അതുപയോഗിച്ച് ആചരിക്കുക. 
Sri Ramodantam_with_Malayalam_translation
The BookReader requires JavaScript to be enabled. Please check that your browser supports JavaScript and that it is enabled in the browser settings. You can also try one of the other formats of the book.
ARCHIVE.ORG.

Dr Shashi Tharoor MP - Britain Does Owe Reparations

ദേശാഭിമാനവും ഭക്തിയുമായി ബന്ധമുണ്ടോ.. ?

നമ്മുടെ പുരാണങ്ങളില് എല്ലാം ഇന്ത്യയാണ് ബാക് ഗ്രൌണ്ട്. ഇവിടുത്തെ നദികളെയും പര്വതങ്ങളെയും വര്ണിച്ചിരിക്കുന്നു. ഭാരതം എന്ന നാടിന്റെ ശ്രേഷ്ഠതയെ വര്ണിച്ചിരിക്കുന്നു. ജ്ഞാനപ്പാനയില് പോലും ഭാരതമാണ് ഏറ്റവും നല്ല രാജ്യം എന്ന അവബോധം വളര്ത്താന് കവി മനസ്സു വെച്ചിരിക്കുന്നതു കാണാം. ദേശഭക്തി വളര്ത്തുന്ന പോസ്റ്റുകള് സത്സംഗത്തില് ഇട്ടാല് അവയില് രാഷ്ട്രീയം ആരോപിക്കുകയില്ല എന്നു വിശ്വസിക്കട്ടെ. ഇന്നത്തെ പ്രഭാതത്തില് ദേശഭക്തികരമായ ഒരു പ്രസംഗം യൂ ടൂബില് നിന്നും കാണാനും കേള്ക്കാനും സാധിച്ചതിന്റെ സന്തോഷം ഇവിടെ പങ്കു വയ്ക്കുന്നു. വിവാദനായകനായ ശ്രീ ശശിതരൂരാണ് പ്രസംഗകന്. അദ്ദേഹത്തിന്റെ ഓഡിയന്സിന്റെ പ്രതികരണവും നമുക്ക് സഹര്ഷം നിരീക്ഷിക്കാവുന്നതാണ്. ഭാരതദേശത്തെ ആകെ കൊള്ളയടിച്ച് കോളണിയിലിസം സ്ഥാപിച്ച് തോക്കുപയോഗിച്ച് ലോകത്തില് സ്വന്തം ആധിപത്യം അടിച്ചേല്പിക്കുന്ന ബ്രിട്ടീഷുകാര്ക്ക് കനത്ത പ്രഹരം നല്കുന്ന ഒരു ഭാരതീയന് എന്ന നിലയിലാണ് അദ്ദേഹം ഇവിടെ കാണപ്പെടുന്നത്. യു ടൂബ് ലിംക് ഞാനിവിടെ ഷെയര് ചെയ്യുന്നു. https://www.youtube.com/watch?v=f7CW7S0zxv4

Friday 17 July 2015

പുതിയ നിയമം


ഇല്ലത്ത്ന്ന് ഇറങ്ങ്വേം ചെയ്തു അമ്മാത്ത് എത്തീതുമില്ല എന്ന് പറഞ്ഞതുപോലെയാണ് ഹിന്ദുക്കളുടെ ഇന്നത്തെ നിലവാരം. ചാതുര് വര്ണ്യത്തിന്റെയും ബ്രാഹ്മണമേല്ക്കോയ്മയുടെയും പേരില് സദാ ശകാരിച്ച് പഴയമതനിയമങ്ങളെ എഴുതിത്തള്ളുകയും ചെയ്തു പുതിയ മതേതരനിയമങ്ങളിലേയ്ക്ക് ആത്മാവ് ചെന്നെത്തിയതുമില്ല.. ഹിന്ദുമതത്തിന് ഒരു പുതിയനിയമപുസ്തകം ആവശ്യമുണ്ടോ? അതോ മതനിയമങ്ങള്ക്ക് അതീതരാണോ ഹിന്ദുക്കള്?

ആവലാതി പറയാനും ആധിപത്യം പ്രകടിപ്പിക്കാനും ഇന്സ്പെക്ഷനുവേണ്ടിയും അമ്പലത്തില് വരുന്ന ഭക്തവേഷങ്ങളോട് പരമപുച്ഛം, നടയ്ക്കു നേരെ വരുന്നതും കൈകൂപ്പുന്നതും വലത്തു വയ്ക്കുന്നതും കുറച്ചിലായി കരുതുന്ന ഭരണക്കാരോടും മേല്പടി പുച്ഛം. ഇക്കൂട്ടരെ കണ്ടാല് എന്റെ വികാരം ശകാരം ആവും.. ടോണ് മാറി ഒരിക്കല് സംസാരിച്ചാല് വെടിതീരുന്ന ബന്ധങ്ങളെ ഇന്നുള്ളൂ. സൌഹൃദങ്ങള് എല്ലാം അല്പായുസ്സുകള്.


വക്കീലന്മാര് വരുന്ന കേസുകളുടെയെല്ലാം വക്കാലത്ത് പിടിക്കുന്നില്ല. ഇവിടെ ജഡ്ജിമാര് പോലും ജനങ്ങളുടെ ആവലാതികള് നേരിട്ടു കേള്ക്കുന്നില്ല. അതെങ്ങനെ ശാന്തിക്കാരുടെ ജോലി ആകും?എന്തൊക്കെയാണ് അവരുടെ ജോലികള്?

അവരുടെ കര്ത്തവ്യങ്ങളിന്നത്, അതിനേക്കാള് അധികം വരുന്ന ചെയ്യരുതാത്തവകള് ഇന്നത് എന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും പുസ്തകം Detailed list of "Does and Don'ts" എവിടെയെങ്കിലും ഉണ്ടോ.. ഇല്ലെങ്കില് എന്താണ് ആരും ഉണ്ടാക്കാത്തത്.. ഇക്കാര്യത്തിലൊരു വ്യക്തത ആവശ്യമായിരിക്കുന്നു. Reference text ഇല്ലാതെ ഏതെങ്കിലും പൊസിഷനെ നിലനിര്ത്താനാവുമോ? കാലം പിന്നെയും മാറുകയാണ്. പഴയ നിയമങ്ങളെല്ലാം ശാന്തിക്കാര്ക്ക് മാത്രം ബാധകം എന്ന മട്ടിലാണ് ഹിന്ദുക്കളുടെ പോക്ക്. അതങ്ങു പള്ളീല് പറഞ്ഞാല് മതി. grin emoticon

അഭിനയിക്കുന്നതിന് ചെലവ് കൂടുതലാ. മൊതലാകത്തില്ല. അതുകൊണ്ട് തുറന്ന് പറയുന്നു എന്നേയുള്ളൂ.

Sunday 28 June 2015

സംയമനിയില്‍

Dedication : To Shri Suresh Gopi

ലക്ഷ്യബോധം ഒന്നുമില്ലാത്ത ഒരു പോക്ക്.
പക്ഷെ ദിശാബോധമുണ്ട്.
കൃത്യമായ ദിശാബോധം.

പ്രതിബന്ധങ്ങളെ കണ്ടാല്‍   തെല്ലിട ഇരിക്കും.
ശക്തിസംഭരിച്ച് മതില്‍ ചാടും..
ദിശാബോധം.. ദിശാബോധം.

രാജകീയ വീഥികള്‍  തേടുന്നവര്‍
ലക്ഷ്യത്തിലെത്താതെ ആയുസ്സു തീരുന്നു.
ഇതങ്ങനെയല്ല.

രാജധാനിയില്‍ തന്നെ ചെന്നെത്തി
സംയമനിയുടെ റിസപ്ഷനില്‍
അനായാസേന!

മഹിഷാസനത്തില്‍ നിന്നുമിറങ്ങി
സാക്ഷാല്‍ യമധര്‍മരാജാവ്
അതീവ വിനയാന്വിതന്‍ !

അതിഥിപൂജയെ ചെയ്തു
ചിരിച്ചരുളിച്ചെയ്തു
സമയമായില്ലാ ഭവാന്‍
എന്നോട് ക്ഷമിച്ചാലും.

യമധര്‍മ്മനെ നമിച്ചിറങ്ങിപ്പോരുന്നേരം
പുതിയോരര്‍ത്ഥം  തന്നെ വന്നു
ജീവിതത്തിനും! 

Tuesday 2 June 2015

Hindu Names and Secularism


പുരാണഗ്രന്ഥങ്ങള് ഭാരതത്തിന്റെ  ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ഒട്ടേറെ മഹാരാജാക്കന്മാരുടെയും അവരുടെ വംശപരമ്പകളുടെയും അവരുടെ ദേശങ്ങളെപ്പറ്റിയും, യുദ്ധം തുടങ്ങിയ വീര്യഗുണങ്ങളെപ്പറ്റിയും പുരാഗണങ്ങളില് പറയുന്നു.

അവരുടെ പേരുകള് പലതും രസകരമായി തോന്നുന്നു.  ഓരോരോ പേരുകളൊക്കെ മക്കള്ക്ക് ഇട്ടിരിക്കുന്നതുകണ്ടാല് വിളിക്കാന് ഉദ്ദേശിച്ചിട്ടുള്ളത് അല്ലെന്നു തോന്നുന്നു. ആഗ്നീദ്ധ്രന്‍ , ഈദ്ധ്മജിഹ്വന്‍, പൃഷദ്ധ്രന്‍.. ശുനശ്ശേഫന്‍..അങ്ങനെസങ്കീര്ണമായ നാമധേയങ്ങളാണ് രാജാക്കന്മാരുടെ പരമ്പരയില് ഇട്ടിരിക്കുന്നതിലധികവും. മറ്റുള്ളവര് ഒരുകാരണവശാലും മഹാരാജനെന്ന് അല്ലാതെ പേരു വിളിച്ച് അപമാനിക്കരുത് എന്നു കരുതിയാവുമോ?


അക്കാലത്ത് സാബു, രാജു തുടങ്ങിയ പേരുകളൊന്നും കണ്ടു പിടിച്ചിരുന്നില്ലല്ലൊ. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ സ്മരണയ്ക്കായി കുട്ടികള്ക്ക് ഇത്തരം പേരുകളിട്ടാലോ?.അവ രജിസ്റ്റര് ചെയ്തു കിട്ടുമോ? മതേതരസാംസ്കാരികലോകം അതിനെ എങ്ങനെ നോക്കിക്കാണും.?. ഹിന്ദുതീവ്രവാദി എന്നു മുദ്ര കുത്താതെയിരിക്കുമോ ? ഇമ്മാതിരി പേരുകള് പറയുന്നതു തന്നെ വര്ഗീയത ആണെന്നു പറയും.

ഭാഗവതാചാര്യനായ പ്രൊഫ.നാരായണന് പോറ്റിമാഷ് ഭാഗവതപ്രേമി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് ഒരു പൊതുവേദിയില് പ്രസംഗത്തിനിടയില് ഒരു ഭാഗവതകഥ പറയണമെന്നു തോന്നി. പക്ഷെ പ്രശ്നം ആവാനിടയുണ്ട്. വര്ഗീയത തോന്നാത്ത വിധം പറയുന്നതിന് അദ്ദേഹം ഒരു സൂത്രം കണ്ടു പിടിച്ചു. കഥാപാത്രങ്ങളുടെ പേരുകള് കാലാനുസൃതമായി പരിഷ്കരിക്കുക എന്നതായിരുന്നു അത്. ഹരിശ്ചന്ദ്രനെ അദ്ദേഹം ഹാരിഷ് ആക്കി! നോക്കണേ നമ്മുടെ ആള്ക്കാരുടെ ഒരു ദുരവസ്ഥ!

ഇവിടെ അനുബന്ധിക്കാവുന്ന ഒരു കാര്യം കൂടി ചര്ക്കട്ടെ.  ആറ് വാദ്യോപകരണങ്ങള് ഒരേ സമയം വായിച്ച് അത്ഭുതം സൃഷ്ടിച്ച് പ്രസിദ്ധനായ ഷട്കാലഗോവിന്ദമാരാരെ പറ്റി കേട്ടിരിക്കുമല്ലോ. എന്തരോ മഹാനുഭാവുലൂ എന്ന കൃതി അദ്ദേഹത്തെ കുറിച്ചുള്ളതാണെന്നും കേട്ടിട്ടുണ്ട്. സ്വാതിതിരുനാളിന്റെ സമകാലീനനായിരുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ജന്മനാട് ഇവിടെ പുതുപ്പള്ളി അടുത്തുള്ള വെന്നിമല ആണെന്ന് ഞാനറിയുന്നത് സമീപകാലത്ത് മാത്രമാണ്. അതും ചരിത്രഗവേഷകനായ പ്രൊഫസര് നീലമന കേശവന് നമ്പൂതിരിയില് നിന്ന്. അദ്ദേഹത്തിന്റെ സ്മാരകമായി പുതുപ്പള്ളിയില് കാഞ്ഞിരത്തുമൂട് ബസ് സ്റ്റോപ്പില്   ഒരു വെയ്റ്റിംഗ്ഷെഡ് പഞ്ചായത്ത് പണിതതായി മനസ്സിലാക്കി. അതില് അദ്ദേഹത്തിന്റെ പേര് നിറം മങ്ങിയ രൂപത്തില് ആദ്യം കണ്ടിരുന്നു. അതിന്മേല് പേരു വായിക്കാനാവാത്ത വിധം  വാള്പോസ്റ്റ് ഒട്ടിച്ചിരിക്കുന്നതായും. പിന്നീട് അടുത്ത ഒരു പെയിന്റിംഗ് വന്നതോടെ സംഗതി ക്ലീന് ഔട്ട്. ആര്ക്കും പരാതിയുമില്ല. ഷഡ്കാലഗോവിന്ദമാരാരെന്ന പേര് തെളിഞ്ഞു നിന്നാല്  സവര്ണ വര്ഗീയത പടര്ന്ന് പിടിച്ച് മതേതരത്വവും ജനാധിപത്യവും എല്ലാം കൂടി ഇളകിപ്പോയാലെന്തു ചെയ്യും!

സത്സംഗം ഗ്രൂപ്പ് (Fb & WhatsApp)


പുതുതായി തുടങ്ങിയ സത്സംഗം ഫേസ്ബുക് ഗ്രൂപ്പ്  കാര്യക്ഷമമായി പ്രവര്ത്തിച്ചുവരുന്നു. ഇതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്. ഭാഗവതത്തെ അടിസ്ഥാനഗ്രന്ഥമായി സ്വീകരിച്ചുകൊണ്ട് പ്രവര്ത്തനം ആരംഭിച്ച ഗ്രൂപ്പ് ഒരാഴ്ചയ്ക്കുള്ളില് വാട്സാപ്പിലും ആക്ടീവ് ആയിട്ടുണ്ട്. ഹൈന്ദവര്ക്ക് ശ്ലോകങ്ങള് കീര്ത്തനങ്ങള് തുടങ്ങിയവ കൈമോശം വരികയാണ്. ശ്ലോകങ്ങളെ ഉദ്ധരിക്കുന്ന മുത്തുമാല എന്ന പംക്തി ഗ്രൂപ്പിന്റെ സവിശേഷതയാണ്. വാട്സാപ്പിലും ശ്ലോകം ചൊല്ലല് പ്രധാന ഇനമാക്കിയിട്ടുണ്ട്. ശ്ലോകവും ചെറിയ പ്രഭാഷണവുമാണ് വാട്സാപ്പിലൂടെ നടത്തിവരുന്നത്. നിങ്ങളുടെ നിര്ദ്ദേശങ്ങളുമായി ഗ്രൂപ്പില് ചേരുന്നതിന് സജ്ജനങ്ങളെ സാദരം ക്ഷണിക്കുന്നു.  സത്സംഗം ഫേസ്ബുക്ക് ഗ്രൂപ്പ്. 

Thursday 21 May 2015

പാഷണ്ഡത (Heresy)

വേദങ്ങളാല് നിര്ണയം ചെയ്യപ്പെട്ടിരിക്കുന്ന ധാര്മികവ്യവസ്ഥിതിയെ നിരാകരിക്കുകയും ചോദ്യം ചെയ്യുകയും അതിനു ബദലായി ഇതരപക്ഷങ്ങള് സ്ഥാപിച്ച് എടുക്കുകയും ചെയ്യുന്ന പ്രവണതയെ പാഷണ്ഡത എന്നു ഹിന്ദു പുരാണങ്ങളില്  വ്യവഹരിക്കുന്നു. പാഖണ്ഡത എന്നാണു ബന്ധപ്പെട്ട സംസ്കൃതപദം.

ഈ പദത്തിന്റെ ചുവട് നോക്കിപ്പോയാല് ദക്ഷയാഗത്തില് ചെന്നെത്തും. അതിന് മുമ്പ് പാഷാണ്ഡത ഉണ്ടായിരുന്നില്ലെന്നും മനുപുത്രന്മാരുടെ പരമ്പരകളെല്ലാം വളരെ നല്ലവര് ആയിരുന്നുവെന്നും അനുമാനിക്കാം. എന്നാല് ആദ്യമായി ശപിക്കപ്പെട്ടത് ദിതിയുടെ പുത്രന്മാരാണെന്ന് തോന്നുന്നു. ദുഷ്ടന്മാരും ഹിംസകരും ആവട്ടെ എന്ന് കശ്യപപ്രജാപതി ശപിച്ചു പോലും. അതുപോലെ സനകാദി ഋഷിമാരെയും ക്രോധം ബാധിച്ചതായും ശാപം ചെയ്തതായും പറയുന്നു.  ആദികാലങ്ങളിലും കലിദോഷം ഉണ്ടായിരുന്നു എന്നല്ലേ ഇതിനര്ഥം..?

 ദക്ഷയാഗത്തില് ശിവനിന്ദ ചെയ്ത ദക്ഷപക്ഷക്കാരെ വേദാര്ഥം അറിയാത്ത കര്മഠബ്രാഹ്മണരായി അധഃപതിക്കട്ടെ എന്ന് ശിവകിങ്കരന്മാരില് പ്രധാനിയായ നന്ദികേശന് ശപിച്ചു. അതിന് എതിരെ ദക്ഷപക്ഷപാതിയായ ഭൃഗു ശൈവരെ പാഷണ്ഡികളായി (വേദബാഹ്യചാരികളായി) പോകട്ടെ എന്നും ശപിച്ചു എന്നാണ് പറയുന്നത്.

നല്ല വേഷം കെട്ടി പരവഞ്ചന ചെയ്ത് സുഖമായി ജീവിക്കുക ഇതാണ് പാഷണ്ഡമതം. വേദവിരുദ്ധമായ മതം. മതത്തെ മൊത്തം ഗ്രസിച്ചിരിക്കുന്ന പാഷണ്ഡത അല്ലേ മതേതരത്വം എന്ന് തോന്നുന്നു. മറ്റുള്ളോര്ക്ക് അവരുടെ മതം കഴിഞ്ഞിട്ടേള്ളൂ രാഷ്ട്രീയവും ഇതരത്വവുമൊക്കെ. ഹിന്ദുക്കള്ക്ക് ഇതരത്വവും രാഷ്ട്രീയവും കഴിഞ്ഞിട്ടേള്ളു മതവും ദൈവവും അതും എമര്ജന്സി ഉണ്ടായാല് മാത്രം. അവര് മനസുകൊണ്ട് സ്വയം ഇതരന്മാരായി മാറിയിരിക്കുന്നു. കുറെ ഇതരത്വം എന്നെയും ബാധിച്ചിരുന്നു. ഭാഗവതം അതിനെ മായ്ക്കുകയാണ് ഒരു ഇറേസര് എന്നപോലെ. :P


ക്രൈസ്തവമത സാഹിത്യത്തിലും പാഷണ്ഡതയെ പറ്റി പ്രതിപാദ്യമുണ്ട്. അതെ പറ്റി കൂടുതലറിയാന് താല്പര്യമുണ്ട്.

Sunday 3 May 2015

പുരോഹിതരിലെ ബുദ്ധിമാന്ദ്യം...



ദേവസ്വം ബോഡ് ക്ഷേത്രത്തില് പൂജാരികള്ക്ക് വേണ്ടത്ര പഠിപ്പില്ല എന്നു നിരീക്ഷിച്ച കോടതി അവര്ക്ക് ക്ലാസ്സെടുക്കുന്നതിന് തന്ത്രിമാരെ നിയോഗിച്ചു. അതിനുള്ള ഫീസ് എത്ര വേണമെന്ന ചോദ്യത്തിന് തന്ത്രിമാര് കോടതിയെ ബോധിപ്പിച്ച മറുപടി, അതു തങ്ങളുടെ കടമയാണെന്നും സൌജന്യമായി ചെയ്യാന് തങ്ങള് ബാധ്യസ്ഥരാണെന്നും ആയിരുന്നു.


അങ്ങനെ ഉള്ള ഉപരിപഠനക്ലാസ്സുകളിലൂടെ ജാതി ഭേദമെന്യേ അനേകം ശാന്തിക്കാര് പഠിക്കുകയും സര്ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. അതില് പഠിക്കാന് ഈഴവാദി അബ്രാഹ്മണരാണ് കൂടുതല് മിടുക്കരായി മാര്ക്ക് വാങ്ങുന്നത് എന്നും കണ്ടു. നമ്പൂതിരിമാര് പഠനത്തോട് വിമുഖത കാണിക്കുന്നതായും കണ്ടു. എന്നിട്ടും ഇതേ തന്ത്രിമാരും ഊരാണ്മക്കാരും പ്രൈവറ്റ് ക്ഷേത്ര ഭരണക്കാരും ക്ഷേത്രങ്ങളില് പരികര്മ്മിയായും പൂജാരി ആയും പഠിപ്പ് നോക്കാതെ ജാതിനോക്കി നമ്പൂരിമാരെ തന്നെ തേടി നടക്കുന്നു. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടാനുള്ള പഠിപ്പാണ് വലുത്...


മണ്ടന്മാരായ നമ്പൂരിമാരുടെ ഭാഗത്താണ് ഞാന് ന്യായം കാണുന്നത്. ദേവപൂജ ചെയ്യേണ്ടത് തങ്ങളുടെ കടമ ആയി അവര് ഒരുപക്ഷെ വിചാരിക്കുന്നില്ലായിരിക്കാം. സമൂഹത്തില് നിന്ന് നമുക്ക് എന്തു ലഭിക്കുന്നുവോ അതേ ദേവന് അര്പ്പിക്കാനാവൂ. ബ്രാഹ്മണന് ജാതിപരം ആയിത്തന്നെ റിയല് റസ്പക്ട് ലഭിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് ശുദ്ധമായ പൂജ ചെയ്യുക എന്നത് ബ്രാഹ്മണന്റെ കടമ ആയിരുന്നു. എന്നാലിന്ന് കപടബഹുമാമാണ് നമ്പൂതിരി സമൂഹത്തില് നിന്ന് സ്വീകരിക്കുന്നുള്ളൂ. അപ്പോള് കപടപൂജ ചെയ്താലും ധാരാളം മതിയാകും. ഇതായിരിക്കാം പ്രസ്തുത മഠയന്മാരുടെ സ്റ്റാന്റ്... അതില് അന്യായം ഒന്നും എന്റെ നോട്ടത്തില് കാണാനില്ല...


പൂജ പഠിക്കാനാഗ്രഹിക്കുന്ന ആരെയും ജാതി നോക്കാതെ സൌജന്യമായി പൂജ പഠിപ്പിച്ച് സര്ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോടതിയെ ബോധിപ്പിച്ച തന്ത്രിമാര്ക്ക് ബുദ്ധിഭ്രമം ബാധിച്ചതായി ഞാന് സംശയിക്കുന്നു. അതിനാല് അവരുടെ സര്ട്ടിഫിക്കറ്റ് ഒരു അലങ്കാരവസ്തുവിന് തുല്യമായിരിക്കുമെന്നും വിചാരിക്കുന്നു.

കോടതികള്ക്ക് പ്രമാണം ആവാം വലുത്... ശാന്തിക്ക് യുക്തിയാണ്...


ഇത് ആരെയും അവഹേളിക്കാന് പറഞ്ഞതല്ല. പൂജാരികള്ക്കും തന്ത്രിമാര്ക്കും എന്നല്ല വാര്യര് തുടങ്ങി ക്ഷേത്രവൃത്തി ചെയ്യുന്നവരെ ബാധിക്കാന് ഏറെ സാധ്യതയുള്ള ഒന്നാണ് ബൌദ്ധികമായ അപഭ്രംശം. കാരണം മാനസികമായി സ്ട്രെസ്സും സ്ട്രെയിനും ഉള്ളവര് റിലാക്സ്ഡ് ആവുന്നതിനാണ് ക്ഷേത്രം ഉപയോഗിച്ച് ഇക്കൂട്ടരെ വിദഗ്ധമായി യൂട്ടിലൈസ് ചെയ്യുന്നത്. അത്തരക്കാരോടുള്ള സംസര്ഗ്ഗവും അടുപ്പവുമാണ് പുരോഹിതവര്ഗ്ഗത്തിന്റെ പ്രതികരണശേഷി നശിപ്പിച്ച് ബുദ്ധിമാന്ദ്യത്തെ പ്രദാനം ചെയ്യുന്നത്..

Monday 30 March 2015

സാഹിത്യയാത്രാവിവരണം@ 25 വര്‍ഷം .... പുസ്തകരൂപത്തില്‍

അറിയിപ്പ്...

നാളെ മുതല് ഞാനൊരു ക്ഷേത്രത്തില് പൂജാരി ആവുകയാണ്. എഴുത്തുകാരനെന്ന നിലയിലുള്ള പ്രവര്ത്തനള് അതോടെ അവതാളത്തിലാകുമെന്ന് ഞാന് പറയാതെ തന്നെ നിങ്ങള്ക്ക് ഊഹിക്കാന് കഴിയുമല്ലൊ.. സാധാരണ മൂന്ന് മാസത്തിലധികം ഞാനൊരിടത്തും തങ്ങി നില്ക്കാറില്ല. ഭക്തജനങ്ങളുമായി സംസര്ഗ്ഗം ചെയ്താല് ഉള്ള ഭക്തികൂടി പോയിക്കിട്ടും. പകരം പ്രതിഷേധഭാവമായിരിക്കും പടര്ന്നു പിടിക്കുക.. എല്ലാം സൌഹൃദത്തിന്റെ ഭാഷയില് എഴുതി വയ്ക്കാറുണ്ട്. എഴുതി വയ്ക്കുകയല്ലാതെ പ്രസിദ്ധീകരിച്ചാല് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര് നേട്ടമുണ്ടാക്കും. അതിനാല് പ്രസിദ്ധീകരണം ഒഴിവാക്കുകയാണ് പതിവ്. ഒന്നും വെളിച്ചം കാണാറില്ല എന്ന് ചുരുക്കം. എങ്കിലും എഴുതുന്നു.

എന്റെ സാഹിത്യവ്യായാമം കാല് നൂറ്റാണ്ട് പിന്നിട്ടു. മികച്ച സൃഷ്ടികളെന്ന് ഉത്തമബോധ്യമുള്ളവയില് ചിലത്  പ്രസിദ്ധീകരിക്കാന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരസ്കരിക്കപ്പെടുകയാണ് ഉണ്ടായത്. കാരണം ദുരൂഹം. കലാസാഹിത്യരംഗത്തെ ക്രൂരമായ അവഗണനകളുടെയും അത് ഒരു കലാ ഉപാസകന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെയും പറ്റി ആത്മനിഷ്ഠമായി പ്രതിപാദിക്കുന്ന ആത്മകഥയ്ക്കു സമാനമായ ഒരു ഗ്രന്ഥപരിശ്രമത്തിലേയ്ക്ക് ഇയ്യിടെ ഞാന് കടക്കുകയുണ്ടായി. അതിന്റെ ഒന്നാം ഭാഗം രചന പൂര്ത്തി ആയി. 56 പേജ് മാത്രമുള്ള ഒരു ചെറിയ പുസ്തകം ഇപ്പോള് പ്രസിദ്ധീകരിക്കാന് റെഡി ആയിട്ടുണ്ട്. അതിന്റെ കവര് പേജ് മകളുടെ സഹായത്തോടെ ഞാനിന്നലെ ചെയ്തു. ഫ്രണ്ട് പേജ് മാത്രം. അത് ഇവിടെ പ്രകാശനം ചെയ്യുന്നു.



കംപ്യൂട്ടര് പ്രൂഫ് സഹൃദയരുടെ വേദികളില് അവതരിപ്പിക്കാനാഗ്രഹിക്കുന്നു. ക്ഷേത്ര അധികൃതര് അനുവദിക്കുമെങ്കില് ക്ഷേത്രത്തിലൂടെയും. അതിലെ വിഷയവിവരവും മറ്റൊരു പേജും കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

പുസ്തകപ്രകാശനത്തിനും ഇന്റര്നെറ്റ് എന്ന ഈ സൂക്ഷ്മലോകം  തന്നെ ആദ്യവേദിയാവട്ടെ. സാധാരണക്കാര്ക്ക് അങ്ങനെ ഒക്കെ അല്ലേ പറ്റൂ... :)



Friday 6 March 2015

Silence, our signature


A voice to the priest community.....
From the west....
American Poetress Mrs Caroline Cecile introduces me....

Silence, our signature
               -Remake by   Mrs.Caroline Cecile 

People from the East
and people from the West,
please come gather here
just a while, will you take that step?

I wish to know about you
about your tradition and aspirations
what is true to you, and what is false.
Allow me to begin with my own,

If you didn't know, I am from India
and have been writing for decades.
I wrote in my own mother tongue
Not English, to me too foreign a way.

While most of the public's stand here
is to hide, or sidestep the truth,
I remained steadfast toward my creed
with the attitude of finding what is true.

I wrote for a long time without exposing,
in fact, before my Lord, my Mentor, I produced
writes in secret, to his pleasing, my aiming.
Feeling His approval allowed me to continue.

So I kept at it with regular practice
until I felt ready to send it out by publishing;
found neither ears, nor approval for this novelist.
I was thrown out of the field, yet not defeated.

I was a priest, practicing rituals and manthras
taught by my parents, grandparents and a learned teacher.
It is a well disciplined standard, of a class that teaches silence,
so my people believe they have no right to speak.

As a result, the traditional people choose to leave
the field, and seek other jobs, other means.
Because of this tradition, I am not talkative
but I am determined not to leave this field.

Then I find myself taking English lessons
from kind writers from different regions of the world,
well versed in English, paying attention
to my writes, and I am empowered by their commitment.

Traditional priest I am, friends,
and silence is our signature.

For me,
Caroline Cecile

Saturday 21 February 2015

മനുഷ്യബന്ധങ്ങള്‍ .

ശാന്തിവിചാരം വാനയക്കാര്ക്ക് ഒരു മെലഡി സമര്പ്പിക്കുന്നു.


യഥേഷ്ടം വേര്‍ടുത്താവുന്നതും പിന്നെയും സ്ഥാപിക്കാവുന്നതുമായ ഒരു സ്വതന്ത്രമായ ബന്ധമാണ് സൌഹൃദം അഥവാ സുഹൃദ് ബന്ധം.

2) ഒരിക്കലും വേര്പെടുത്താനാവാത്ത ബന്ധമാണ് പിതൃപുത്രബന്ധം. സന്ന്യാസ മാര്‍ പിതൃകടം വീട്ടിയശേഷമാണ് ബന്ധങ്ങള്‍ വേര്‍പെടുത്തി സന്ന്യസിക്കുന്നത്. (അല്ലാതെ ഉള്ള പരിവ്രാജകസന്ന്യാസിമാരും  ഇന്നു ധാരാളമായി ഉണ്ട് അതല്ല, ഇവിടുത്തെ വിഷയം ബന്ധം മാത്രം.)

3) ഭാര്യഭര്‍ത്തൃബന്ധം ഉറപ്പുള്ളതായിരിക്കണം എന്ന നിര്‍ബന്ധം മുമ്പ് ഉണ്ടായിരുന്നു. ഇന്ന് അതില്ല.

4) ഇനി ഗുരുശിഷ്യബന്ധത്തിന്റെ കാര്യം എടുക്കാം. ഇന്ന് ഗുരുശിഷ്യബന്ധം സുഹൃദ്ബന്ധം ആയിമാറിയിരിക്കുന്നു. എല്ലാ ബന്ധവും അതുപോലെ സൌഹൃദം പോലെ ദുര്‍ബലപ്പെടുന്നു.

5) രഹസ്യബന്ധങ്ങള് ശക്തമാകുന്നുവോ ???  മാന്യത നേടുന്നുവോ ???  ഇന്നിറങ്ങുന്ന സകലകഥകളും  വഴിപിഴച്ച ബന്ധങ്ങളുടെ കഥകളാണ്.  മനുഷ്യന്റെ ജിജ്ഞാസ മറ്റുള്ളവരുടെ ദോഷങ്ങള് അറിയുന്നതിനായിട്ടാണ് വിനിയോഗിക്കപ്പെടുന്നത്.

ഭാഗവതത്തെക്കാള് ശക്തമായ, ഹൃദയസ്പര്ശിയായ കഥയാണ് രാമായണം. രാമന് ഏകപത്നീവ്രതക്കാരനായിരുന്നു. എന്നാല് ഭാഗവതത്തില് കൃഷ്ണന് ബഹുഭാര്യാത്വം  സ്വീകരിച്ചു.. കൃഷ്ണന്റെ ഏറ്റവും വലിയ ആകര്ഷണം അതായിരുന്നില്ലേ.. ???


Thursday 19 February 2015

സംബന്ധവിചാരം

സംബന്ധം എന്ന വാക്കിന് നല്ല ബന്ധം സംയഗ് ആയിട്ടുള്ള ബന്ധം എന്നൊക്കെയാണര്ഥം. ഒരു നമ്പൂതിരി നായര് ഒഴികെയുള്ള വിഭാഗത്തില് പെട്ട സ്ത്രീകളെ വിവാഹം ചെയ്യുന്നതൊക്കെ അസംബന്ധവും ആക്ഷേപാര്ഹവുമായി കരുതപ്പെടുന്നു. നായര് സ്ത്രീകളെ പരിണയിക്കുന്നത് സംബന്ധവും. ഇത് എത്രമാത്രം നായീകരിക്കാനാവും??

ഈ പൊതുധാരണ ഇന്നും അതേ പടി നിലനില്ക്കുന്നു. നമ്പൂരി സംബന്ധം എന്ന ഏര്പ്പാട് നായന്മാര്ക്കുപോലും ആക്ഷേപം ആയിരിക്കുന്ന ഇക്കാലത്തും അതിനെ അസംബന്ധമായിട്ടല്ല കരുതുന്നത്. സംബന്ധം എന്ന് നല്ലപേരിട്ട് വെച്ചുവാഴ്ത്തുകയാണ്. എന്തുകൊണ്ട് നായര് നമ്പൂതിരി മിശ്രവിവാഹം ഇവിടെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കപ്പെട്ടു...??? അതിന് അങ്ങനെയൊരു പേര് കല്പിച്ചരുളിയത് ഏത് രാജാവ് അല്ലെങ്കില് ഏതു കവി.

നമ്പൂതിരി നായര് അതിര് വരമ്പ് ഇല്ലാതെ ആക്കാനാഗ്രഹിക്കുന്ന ഭൂരിപക്ഷ ഇച്ഛാശക്തിയെ നല്ലത് എന്ന് ആശീര് വദിക്കുകയാണ് നമ്പൂതിരി ചെയ്തത്. സ്വന്തം സംസ്കാരം നശിച്ചാലും അതു മറ്റുള്ളവരുടെ നന്മയ്ക്ക് ആവുന്നെങ്കില് ആവട്ടെ എന്ന വിശാലഹൃദയത്വമാണ് ഞാനിതില് കാണുന്നത്.

ഇതുപോലെ  നായര് ഈഴവ അതിര് വരമ്പ് തകര്ക്കാന് ആഗ്രഹിക്കുന്ന ഒരു ഭൂരിപക്ഷ ഇച്ഛാശക്തി ഇവിടെ ഉരുത്തിരിയുന്നുണ്ട്.  അത് ആദ്യത്തേതിന്റെ അനന്തരഫലം എന്നപോലെ തോന്നിക്കുന്നു. പക്ഷെ നായര് ഈഴവ വിവാഹബന്ധങ്ങള്ക്ക് സംബന്ധം എന്നതുപോലെയുള്ള സത്പേര് കല്പിച്ചരുളാനാരും ആഗ്രഹിക്കുന്നില്ല. കാരണം ഇരുകൂട്ടര്ക്കും അതിലും വലിയൊരു ആഗ്രഹമാണ് അടിസ്ഥാനപരമായിട്ടുള്ളത്.. തങ്ങളുടെ സ്വന്തം ജാതീയത നിലനിര്ത്തണം എന്ന അമിതമായ ആഗ്രഹമാണ് നാം ഇരുകൂട്ടരിലും ദര്ശിക്കുന്നത്.

എന്നിട്ടും  കേരളത്തില് സ്വന്തം ജാതീയതയും ജാതിസംസ്കാരവും വെടിഞ്ഞു മാതൃക കാട്ടിയ നമ്പൂതിരിമാരാണ് ഇപ്പോഴും ജാതി കേസിലെ ഒന്നാം പ്രതികള്... !!!

പ്രബുദ്ധതാ സര്ട്ടിഫിക്കറ്റുകള് കക്ഷത്തില് വെച്ചു നടക്കുന്ന കേരളീയര്ക്ക് എത്രമാത്രം ബോധം ഉണ്ട് എന്നു തോന്നിപ്പോകുന്നു.  സര്ട്ടിഫിക്കറ്റല്ലേ നമുക്ക് വലുത്, യഥേഷ്ടം ഓള്പാസ് കൊടുത്ത് ജയിപ്പിച്ചിട്ടാണെങ്കിലും അതിന്റെ കച്ചവടം നടക്കട്ടെ.

ടൈം ലൈനില് കമന്റുകള് വായിക്കുക.

Thursday 12 February 2015

February update

ബ്ലോഗെഴുത്ത് തുടരാനാഗ്രഹിക്കുന്നില്ല.