Saturday, 3 August 2013

ശാന്തിവിചാരം ഡയറിക്കുറിപ്പ്

നമ്പൂതിരിമാരുടെ പൂര്‍വികര്‍ മഹാകശ്മലന്മാരായിരുന്നു എന്നൊരു ധാരണ സമൂഹത്തില് ആഴത്തില് പതിഞ്ഞിട്ടുണ്ട്.  ഇതിന്റെ പിന്നില് പെരുപ്പിച്ചു പറയപ്പെടുന്ന ചില നിസ്സാര കാരണങ്ങളല്ലേ ഉള്ളൂ? അവരില് അപകര്ഷതാബോധം വളര്ത്തി അവരെ പിന്നിലാക്കേണ്ടത് മറ്റെല്ലാ വിഭാഗങ്ങളുടെയും പൊതുവായ ആവശ്യം ആയതല്ലേ ഇതിനു കാരണം? ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനൊന്നും ആരും തയ്യാറായിട്ടില്ല. പരിശോധിക്കാന് നമ്മളാരാ? സമൂഹം എന്തു പറഞ്ഞാലും അത് ശരി വയ്ക്കുകയല്ലേ ഭേദം? എതിര്ക്കാന് നമുക്ക് ആള്ബലമുണ്ടോ? ശരി വച്ചാല് എല്ലാര്ക്കും തൃപ്തിയാവൂല്ലൊ. ഇങ്ങനെ പോകുന്നു നമ്പൂതിരിയുടെ സമാധാനചിന്ത. നെഗറ്റീവ് ദിശയില്.

സമാധാനചിന്ത എന്ന അര്ഥം വരുന്ന വാക്കാണ് "ശാന്തിവിചാരം". യജ്ഞോപവീതം മാസികയില്  ഒരിടയ്ക്ക് ഈ പേരിലൊരു ലേഖനപരമ്പര ഏതാനും ലക്കങ്ങളില് വന്നിരുന്നു. ശാന്തിക്കാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായിരുന്നു അതിലെ പ്രതിപാദ്യം. പ്രതികരണങ്ങള് കുറവാകയാല് അത് നിലച്ചു. എങ്കിലും ഇതൊക്കെ പറയാന് പാടുണ്ടോ എന്ന നമ്പൂരിശങ്കയ്ക്ക് അത് ഒരു ഉത്തരമായി.

ശാന്തിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനം ഞാനാദ്യം എഴുതുന്നത് 1987 ലാണ്. അനുഭവപ്രേരിതമായി എഴുതപ്പെട്ട ലേഖനം പത്രങ്ങള് തഴയുമെന്ന് കരുതിയിരുന്നില്ല. ഹിന്ദുത്വമുള്ള പത്രങ്ങള് പോലും ഗൌനിച്ചില്ല. നമ്പൂതിരി എന്ന് വാലുപോലും പ്രശ്നാത്രേ. അതുപേക്ഷിപ്പോള് അതായി പ്രശ്നം. പേരിലില്ലാത്ത നമ്പൂരിത്തം എഴുത്തില് വന്നാലും പ്രശ്നം. നര്മകവിതകള്ക്ക് പോലും വിവേചനം അവഗണന. മാധ്യമങ്ങളുടെ ഔദാര്യത്തില് എഴുത്തുകാരനാവേണ്ടതില്ല എന്നായി കടുത്ത തീരുമാനം. അതു തെറ്റാണോ? ആണോ?

മാധ്യമപിന്ബലം കൂടാതെ എത്രത്തോളം എഴുതാനാവുമെന്നായി പരീക്ഷണം. പതിനെട്ടുകൊല്ലം നീണ്ട തുരംഗയാത്ര. ചെന്നെത്തിയതോ തിരുവനന്തപുരത്ത് സഭാമാസികയിലും. നൂറുശതമാനം സ്വീകാര്യത (പത്രാധിപസമിതി അംഗത്വംപോലും) അവിടെ കിട്ടിയെങ്കിലും അവിടുന്നും വണ്ടി സ്റ്റാന്റുവിട്ടു. നേരേ ചെകുത്താന്റെ കോട്ടയിലെത്തി (2011). അതാണല്ലൊ ഇന്റര്നെറ്റിന്റെ പൊതുവിവക്ഷ. :)

നന്നായി അറിയപ്പെടുന്ന ബ്ലോഗാണ് ഇന്ന്  "ശാന്തിവിചാരം"  വിവിധസാമുദായികവിഷയങ്ങളും സാഹിത്യ, വൈദിക-ദാര്ശനിക, ക്ഷേത്രവിഷയങ്ങളും, നര്മ്മഭാവനകളും ഇതിലൂടെ ധാരാളമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി. ബുക്സ് അടക്കം വിവിധ പ്രസാധകരില് നിന്നും അനുഭാവപൂര്വമായ പ്രതികരണങ്ങള് ലഭിച്ചിട്ടുണ്ട്.  എന്നാല് എല്ലായ്പോഴും പുതിയ പുതിയ വിഷയങ്ങള് നിരൂപിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതിനാല് പഴയവ തപ്പിയെടുത്തു കുത്തിക്കെട്ടാനൊന്നും കഴിയാതെ വരുന്നു. പ്രസിദ്ധീകരണനിരപേക്ഷമായ രചനാനിരതമായ ഒരു വിദ്യാലയം എന്ന് ഈ സംരംഭത്തെ വിശേഷിപ്പിച്ചാല് അതൊട്ടും അധികമാവില്ല. ശക്തമായ പ്രതിഷേധം ഉള്ളിലടക്കി തെരഞ്ഞെടുത്ത ജീവിതമാര്ഗ്ഗം ഉപേക്ഷിച്ചാണ് ഈ സാഹസത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുതിര്ന്നവരുടെയും ഗുരുജനങ്ങളുടെയും ആശീര്വാദം ഈ പ്രയത്നത്തെ സാധൂകരിക്കുന്നു.

പൊതുധാരണകള്ക്ക് കടകവിരുദ്ധമായ വളരെയധികം വസ്തുതകള് സൌഹൃദം വിടാതെ  ഈ ബ്ലോഗ് അവതരിപ്പിക്കുന്നു. ക്ഷേത്രകലകള് എന്നു പറയുമ്പോലെ "ക്ഷേത്രസാഹിത്യം" എന്നൊരു വിജ്ഞാനശാഖ തന്നെ ഇതിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാല് അവ അവതരിപ്പിക്കുന്നതിന് ക്ഷേത്രങ്ങളില് അവസരമുണ്ടാകുമോ എന്ന് കണ്ടറിയണം.  ഇവിടെയാണ് ഭാവനയിലുണ്ടായ ക്ഷേത്രത്തിന്റെ പ്രസക്തി. വിജ്ഞാനക്ഷേത്രം, അക്ഷരങ്ങളുടെ ക്ഷേത്രം, Temple of Letters (TOL) തുടങ്ങിയ പേരുകളില് അതും ഈ ബ്ലോഗവേദിയിലൂടെ പ്രകാശിതമാവുന്നു.

ജാതീയമായ ശീതമത്സരങ്ങളുടെ വേദിയാവുകയാണോ ക്ഷേത്രങ്ങളിന്ന്? നമ്പൂതിരിമാര് ബ്രാഹ്മണരല്ലെന്നും, വരത്തരാണെന്നും, രണ്ടാം തരക്കാരാണെന്നും ആരാണ് യഥാര്ഥബ്രാഹ്മണരെന്ന് നിശ്ചയിക്കാനുള്ള അവകാശം ഭൂരിപക്ഷജാതിവിഭാഗങ്ങള്ക്കാണെന്നും ഒക്കെയുള്ള പുതിയ വാദഗതികള് ഉയര്ന്നിരിക്കുന്നു. ഇത്തരം മതാഭാസങ്ങളെ (ഗോക്രിസം) വേര്തിരിച്ച് സമഷ്ടിയായി ഉച്ചാടനം ചെയ്യുകയല്ലേ വേണ്ടത്?

ആ കര്മ്മത്തിന് ഒരു പൊതുവേദി ആയിരിക്കുകയാണ് ഈ ബ്ലോഗ്. സാമുദായിക ആചാര്യന്മാരുടെ പേരില് ചിലര് സ്ഥാപിച്ചെടുത്തിട്ടുള്ള ജാതീയമുതലെടുപ്പുകളുടെ മറുവശം അല്ലേ ശുദ്ധസാത്ത്വികതയുടെ ഉന്മൂലനം? ക്ഷേത്രരംഗത്ത്നിന്നും നമ്പൂരിമാരെ കെട്ടുകെട്ടിക്കാനുള്ള നീക്കം അവരുടെ ഗുണഭോക്താക്കളായ ക്ഷേത്രങ്ങള്ക്ക് പ്രശ്നമല്ലായിരിക്കാം. ആര്ക്കും പ്രശ്നമല്ലായിരിക്കാം. എന്നാല് അതു പറഞ്ഞാല് മാത്രം എന്താണ് പ്രശ്നം? അത് ദുരുദ്ദേശമാണോ? ആണോ അല്ലയോ - അതെങ്കിലും വ്യക്തമാക്കൂ.

മതനവീകരണം എന്ന പേരിലിവിടെ മഹാന്മാര് ചെയ്തതു മതനശീകരണം ആയിരിക്കുകയല്ലേ? അനുഭവം വെച്ചു നിരൂപിക്കൂ. വിദ്യാഭ്യാസപരമായ വസ്തുതകള്ക്ക് പ്രാധാന്യം നല്കണമെന്നാണ് അടിസ്ഥാന ആഗ്രഹം എങ്കിലും സാമൂഹ്യവിഷയങ്ങള്ക്കാണ് കൂടുതല് പ്രതികരണം ലഭിച്ചുകാണുന്നത്. ആകയാല് അവ കൂടുതലായി എഴുതാനിടയായി. സമൂഹത്തില് ബ്രാഹ്മണമേധാവിത്തം പോലെ ആയിരിക്കുകയാണ് അധ്യാപകമേധാവിത്തം എന്ന് ആരോപിക്കുന്ന പോസ്റ്റിന് ഊഷ്മളമായ സ്വീകരണമാണ് വായനക്കാരില്നിന്നും ലഭിച്ചത്.

ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒരു കത്രിക ഈ ബ്ലോഗ് പ്രസിദ്ധീകരിക്കുകയുണ്ടായി. കത്രിക മുറിയ്ക്കാന് ശ്രമിക്കുന്നത് ബ്രാഹ്മണ്യത്തെയാണ്. ഭരണഘടനയാണ് കത്രികയുടെ ആണി. നീളമുള്ള ഭൂജങ്ങള് രണ്ട് ഭൂരിപക്ഷജാതീയത. നീളം കുറഞ്ഞ പിടികള് രണ്ട് ന്യൂനപക്ഷ മതങ്ങളും, അതില് ഏതു പിടി ഏതു ഭുജത്തിനാണ് എന്നൊക്കെ കത്രികയുടെ നിറത്തില്നിന്നറിയാം. കറുത്ത നിറമുള്ള പന്ത് ആയിട്ടാണ് ബ്രാഹ്മണ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഉള്ളിലൊരു പൊട്ടുപോലെ വെളുത്ത നിറവും ഉണ്ട്. ആന്തരികവിശുദ്ധി. എന്നാല് ഇതിന് വിപരീതമായ നിറമാണ് ആണിക്ക് കൊടുത്തിട്ടുള്ളത്. പുറമെ വെളുപ്പും ഉള്ളില് കറുപ്പും. ഇത് തെറ്റെന്ന് ആരും ഇതുവരെ പറഞ്ഞില്ല. ചരിത്രരേഖകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന -പോരാ ഭേദ്യം ചെയ്യുന്ന- ഒന്നിലധികം പോസ്റ്റുകള് ഇതില് കാണാം.

അച്ചടിമാധ്യമങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകളും ഇതിലുണ്ട്. ഒപ്പം സ്വതന്ത്രമാധ്യമമായ ഫേസ്ബുക്കിനെ വാഴ്ത്തുന്ന സംസ്കൃതശ്ലോകവും. (.....വദനപുസ്തകം സമൂഹദര്പ്പണം)..  ശാന്തിവിചാരം അനുബന്ധ ബ്ലോഗുകളില് കാണാം.

പ്രശസ്തനായ ലാലേട്ടനുമായി ആറുമാസം നീണ്ട ഓപ്പണ് ചാറ്റ് ഇതിന്റെ കമന്റ് ബോക്സുകളിലുണ്ട്. ബാലജനസഖ്യം പോലെ കലാപരിപാടികള് മാത്രം നടത്തുന്ന ഒരു സംഘടന ആയേ യോഗക്ഷേമസഭയേ വിദ്വേഷരഹിതരായ സഹൃദയര് പോലും കാണുന്നുള്ളൂ എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അതില് കൂടുതല് എന്തെങ്കിലും ആയിത്തീരാന് സഭയ്ക്ക് കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇത് ഉയര്ത്തുന്നത്.



Friday, 26 July 2013

വൈദികവിദ്യാഭ്യാസം

ധാരാളം മഹാന്മാര്ക്ക് ജന്മം നല്കിയ നാടാണ് ഭാരതം. അവരുടെ മുഴുവന് പേരുവിവരങ്ങളൊന്നും ശേഖരിക്കാനും പ്രസിദ്ധീകരിക്കാനുമൊന്നും ആരും ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ മഹത്വം നോക്കിയിട്ട് വേണ്ടല്ലൊ ഒരാള്ക്ക് മഹാനാവുന്നതിന്... :D. കുറെ പേരുകള് പ്രസിദ്ധമായതു തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ്. വിദേശികള് കാരണം എന്നുതന്നെ പറയാം.

മഹാന്മാര്ക്ക് ജന്മം നല്കിയ പുണ്യഭാരതം ഇപ്പൊ മഹാന്മാരുടെ ഉല്പാദനം കര്ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കുടുംബാസൂത്രണം എന്നൊക്കെ പറയുമ്പോലെ സമൂഹതലത്തില്   രഹസ്യമായ എന്തോ നിഗൂഡാസൂത്രണം ഇവിടെ വിജയകരമായ പദ്ധതിയായി നടപ്പാക്കപ്പെടുന്നു. well planned operation. ആര്ക്കുവേണ്ടി ആണ് ആരാണ് എന്നൊക്കെ നോക്കിയാല് മതി.

ഇതൊന്നും ആരും നോക്കി നടക്കുകയൊന്നും വേണ്ട. തനിയെ കാണപ്പെടും. തെളിഞ്ഞ് തെളിഞ്ഞ്. അതെങ്ങനെ എന്ന് ചോദിച്ചാല് അതിന് ഉത്തരം പറഞ്ഞാല് മനസ്സിലാക്കണം എങ്കില് അതിന് മറ്റു ചില കാര്യങ്ങള് ബോധിച്ചിരിക്കണം. തത്ത്വശാസ്ത്രാവബോധം. ഇവിടുത്തെ യൂണിവേഴ്സിറ്റികള് കൊടുക്കുന്ന PhD പോരാ. ഡോ. ഗോപാലകൃഷ്ണന്റേതുപോലെ ഉള്ള 32 ബിരുദങ്ങളും പോരാ...

ഭാരതത്തില് പ്രചലിതമായിട്ടുണ്ടായിരുന്ന വൈദികവിദ്യാഭ്യാസം മനുഷ്യനെ അടങ്ങിയിരിക്കാന് പഠിപ്പിക്കുന്നതായിരുന്നു. ബഹളം വയ്ക്കാന് പഠിപ്പിക്കുന്നത് അല്ലായിരുന്നു. ആത്മസംയമനപരിശീലനം ആയിരുന്നു. കവലപ്രസംഗകോലാഹലാഹ്വാനമല്ലായിരുന്നു. സ്വന്തം നട്ടെല്ല് ചോദിച്ചപ്പോള് അത് ദാനമായി നല്കിയ ദധീചി മഹര്ഷിയൊക്കെ വൈദികജ്ഞാനത്തിന്റെ ഉജ്ജ്വലമായ ഉല്പന്നങ്ങളായിരുന്നു.

ഇന്നത്തെ സനാതനികള്ക്ക് ഏറ്റവും വലിയ സന്ന്യാസി സ്വാമി വിവേകാനന്ദനാണ്. എന്താകാരണം? ഇന്നത്തെ ഭാരതീയരുടെ സ്വപ്നഭൂമിയായ വിദേശത്ത് പോയി കുറച്ച് വിവരം നേടിക്കൊണ്ടുവന്നു. ഇവിടെയിരുന്നാ ഉണ്ടാകുന്ന വിവരം എങ്ങനെ വിവരമാകും. സായിപ്പ് അംഗീകരിച്ചാല് പിന്നെ അതിലപ്പുറം ഒന്നുമില്ല. ഇതിന്റെ പേരാണ് വിദേശവിശ്വാസം. വിദേശഭക്തി, വിദേശാഭിമാനം തുടങ്ങിയ പദങ്ങള് പ്രയോഗത്തില് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വൈദികവിദ്യാഭ്യാസം എന്ന വിഷയത്തിലേയ്ക്ക് ഒരു ചൂണ്ടു പലക മാത്രമാണീ പോസ്റ്റ്. വേണ്ടി വന്നാല് കൂടുതലെഴുതാം. ഇങ്ങനെയുള്ള നഷ്ടകരമായ വിദ്യാഭ്യാസമായിരുന്നു ശൂദ്രാദികള്ക്ക് നിഷേധിച്ചിരുന്നത്. അല്ലാതെ പഠിച്ചാലുടനെ ഉയര്ന്ന ശമ്പളം കിട്ടുന്ന ആദായകരമായ വിദ്യാഭ്യാസം അല്ലായിരുന്നു. ഈ വ്യത്യാസം നിസ്സാരമായി കരുതി കണ്ടില്ലെന്നു നടിക്കത്തക്കതല്ല.

ബ്രാഹ്മണ്യം എന്നത് നൂറുശതമാനം ആള്ക്കാരിലും അഭിലഷണീയമായ ഒരു സ്വഭാവവിശേഷമല്ല, അവസ്ഥാവിശേഷമല്ല. നാടിന് ബ്രാഹ്മണരേക്കാള് ഇരട്ടി ക്ഷത്രിയരും അതിലിരട്ടി വൈശ്യരും അതിലും ഇരട്ടി ശൂദ്രരും ആവശ്യമാണെണ്. അതാണ് ബാലന്സ്ഡ് ആയ ഗുണസംതുലിതാവസ്ഥ. ഗുണസാമ്യാവസ്ഥ. സത്വരജസ്തമോഗുണവിഭാഗങ്ങളുടെ equilibrium. ഇന്ന് ഗുണസാമ്യത ഇല്ല. ഗുണമില്ല പിന്നെയല്ലേ ഗുണസാമ്യത. സത്വവും രജസ്സുമില്ല, തമസ്സാണ് അധികം, അതിന് സത്വത്തിന്റെയും രജസ്സിന്റെയും മുഖം അഥവാ ലേബല് ആകയാല് ശുദ്ധതമസ്സെന്നു വിളിക്കാനും പേടിക്കണം.

ഇതുപോലുള്ള ദാര്ശനികമായ  (philosophic) തത്ത്വങ്ങളില് അധിഷ്ഠിതം ആയിരുന്നു ചാതുര്വര്ണ്യമെന്ന പഴയ നിയമവ്യവസ്ഥ. Old Penal Code. അതെന്താണെന്ന് തത്ത്വഅര്ഥത്തില് മനസ്സിലാക്കാന് കഴിവില്ലാത്തവരുടെ അന്ധമായ ആരോപണവും എതിര്പ്പും ആ തത്ത്വത്തോടുള്ള എതിര്പ്പാണ് തത്ത്വശാസ്ത്രത്തോടുള്ള എതിര്പ്പാണ്. നാലു ദിക്കും ഒരുപോലെ അല്ലേ, സൂര്യന് എന്തുകൊണ്ട് ദിവസവും ഈ കിഴക്ക് തന്നെ ഉദിക്കുന്നു. അത് ദിക്ക് വിവേചനമല്ലേ എന്നൊക്കെ സങ്കുചിതതലചിന്താഗതി. അവിദ്യ, അബുദ്ധി, അവിവേകം, അസദ്ബുദ്ധി. ഫലവും തഥൈവ.

ഭാരതീയതത്ത്വശാസ്ത്രത്തെ മെറ്റീരിയലിസം കൊണ്ട് അതിനെ അളക്കാനുള്ള പരിശ്രമം ചെങ്ങഴികൊണ്ട് സമുദ്രജലം അളക്കുമ്പോലെയാണ്.  അതിന് ആധുനികശാസ്ത്രത്തിന്റെ പിന്ബലമൊന്നും ആവശ്യമില്ല. ശാസ്ത്രജ്ഞരുടെ സഹായവും ആവശ്യമില്ല. അതിനെ മനസ്സിലാക്കാന് ശ്രമിക്കുന്ന സത്യാന്വേഷികളായ വിദ്യാര്ഥികളുടെ ശ്രദ്ധ അതിനു ലഭിച്ചാല് അവര്ക്ക് കൊള്ളാം. ആരും മൈന്റ് ചെയ്തില്ലെങ്കിലും ശാസ്ത്രം ശാസ്ത്രം തന്നെ.

ബ്രാഹ്മണഭോജനം

ആശുപത്രികളില് സാധാരണ പാര്ക്കിങ് ഗ്രൌണ്ടുകളില് ഡോക്ടേഴ്സ് പാര്ക്കിങിന് പ്രത്യേകസ്ഥലം മാറ്റി വച്ചിട്ടുണ്ട്. അവിടെ മറ്റുള്ളവര്ക്ക് വാഹനം പാര്ക്ക് ചെയ്യാന് അധികാരമില്ല.  എന്നാല് ഒരു അത്യാഹിത സാഹചര്യത്തില് രോഗിയുടെ കൂടെ വന്ന ഒരാള് ധാരാളം സ്ഥലം കണ്ട് പെട്ടെന്ന് അവിടെ പാര്ക്ക് ചെയ്യാനിടയായി എന്ന് കരുതുക. സെക്യൂരിറ്റിക്കാരന് അയാളുടെ നേരേ ചാടി കയര്ത്തുകൊണ്ട് ചെല്ലുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്തുകൊണ്ട് സൌമ്യമായി പറയുന്നില്ല. അട്ടിമറി കൂലി കൊടുത്തല്ലേ രോഗികള് ചികിത്സ തേടുന്നത്?  ഇതും വിവേചനമല്ലേ?

അതുപോലെ ആശുപത്രി ക്യാന്റീനുകളിലു മുണ്ട് ഈ വിവേചനം. ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, ഇവ വേറെ. വിശന്നു വലയുന്ന ഒരാള് ഊണിന് ടിക്കറ്റ് എടുത്തശേഷം ജനറല് ഹാളില് കസേര കിട്ടാതെ ഡോക്ടേഴ്സ് റൂമില് കയറി ഇരുന്നു എന്ന് സങ്കല്പിക്കുക. എപ്പോഴും സൌമ്യമായിട്ടായിരിക്കുമോ ക്യാന്റീനിലെ ജീവനക്കാര് പെരുമാറുക? വിളമ്പിയ ചോറിന്റെ മുന്നില്നിന്ന് എഴുനേപ്പിച്ചു വിടുന്ന സംഭവങ്ങളുണ്ടാവാറില്ലേ? ചാര്ജ് ആണെങ്കില് ജീവനക്കാരില് നിന്ന് ഈടാക്കുന്നതിന്റെ ഇരട്ടിയിലധികമാണ് സഹകരണക്യാന്റീനുകളില് പൊതുജനങ്ങളോട് ഈടാക്കുന്നത്.   എന്നിട്ടും അതൊന്നും ആരും വാര്ത്തയാക്കാറില്ലല്ലൊ. വിവേചനമാണെന്ന് പറയാറില്ലല്ലൊ. വിവേചനം എവിടെ ആയാലും വിവേചനം. തന്നെ.

വേദി ക്ഷേത്രം ആവുമ്പോള് അവിടെ ജീവനക്കാര്ക്ക് പ്രത്യേക അധികാരം പാടില്ല എന്നതാണ് സനാതനരെന്ന് അഭിമാനിക്കുന്ന ഹിന്ദുഭക്തജനങ്ങളുടെ പൊതുവായ ധാര്ഷ്ട്യം. ജീവനക്കാര്ക്കാവട്ടെ ബ്രാഹ്മണരോട് ധാര്ഷ്ട്യവും ധിക്കാരവും.

ക്ഷേത്രജീവനക്കാരോട് ഭക്തജനങ്ങളുടെ പെരുമാറ്റം വളരെ മോശമാണെന്ന് പറയാതെ വയ്യ. ഇതിനു കാരണം അവരുടെ അമിതമായ സൌമ്യതയാണ്. നമ്പൂതിരി വാര്യര് പിഷാരടി തുടങ്ങിയ വിഭാഗത്തില് പെട്ടവര് സമൂഹഭയം അധികം ഉള്ളവരാണ്. പ്രത്യേകിച്ച് ക്ഷേത്രജീവനക്കാരാവുമ്പോള്.

ഈ സൌമ്യതയെയും ഭയത്തേയും മുതലെടുത്ത് ക്ഷേത്രത്തില് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക എന്ന വിപരീതലക്ഷ്യത്തോടെയാണ് പല ഭക്തരും വരുന്നത്. അല്ലാതെ ഈശ്വരവിശ്വാസമോ മതവിശ്വാസമോ കൊണ്ടല്ല. പ്രതികരണശീലമുള്ള , സമരപാരമ്പര്യമുള്ള രജസ്തമോഗുണങ്ങളുള്ള ശാന്തിക്കാരും കഴകക്കാരും കേരളത്തിലേ ക്ഷേത്രങ്ങളില് ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തച്ചോളി ഒതേനന്റെ പിന്ഗാമികള്. സാത്വികരെക്കൊണ്ട് സാധിക്കാത്തത് പലതും അവരെക്കൊണ്ട് പുഷ്പംപോലെ സാധിക്കും. നായര് പൂജാരിമാരുടെ പ്രസാദത്തട്ടത്തിലൊന്നും ആരും ഒറ്റത്തുട്ട് ഇട്ടുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരെ തൊട്ടാല് അശുദ്ധം എന്ന തോന്നലൊന്നും അവര്ക്കുണ്ടാവുമെന്നും കരുതുകവയ്യ.

നമ്മുടെ ക്ഷേത്രരംഗം ആകെ തകിടം മറിയുകയാണ്. പഴയ വിശ്വാസങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടുകയും. പഴയ വിശ്വാസം അനുസരിച്ച് ബ്രാഹ്മണന് അന്നം കൊടുക്കുന്നത് പുണ്യമാണ്. ഊണുകഴിച്ചാല് എച്ചിലില എടുക്കാന് അതിഥിക്ക് അവകാശമില്ല. അത് ആതിഥേയന്റെ കടമയാണ്. ഇല്ലങ്ങളില് ഇപ്പോഴും ഇത് നിര്ബന്ധം ഉള്ളവരുണ്ട്.

ക്ഷേത്രങ്ങളില് തന്ത്രി വന്നാല് ഉച്ചയ്ക്ക് ഊണ് കൊടുക്കും. ഇല തന്ത്രിയെക്കൊണ്ട് എടുപ്പിക്കാറില്ല. ആ സ്ഥാനത്തോടുള്ള ബഹുമാനം. കഴകക്കാരനാണ് ഇലയെടുക്കലും തിടപ്പള്ളി തളിക്കലും ഒക്കെ ചെയ്യാറ്. സാധാരണ വാര്യര് പിഷാരടി തുടങ്ങിയവര് അതൊക്കെ സ്വധര്മ്മം എന്ന നിലയില് മുന്പ് ചെയ്തിരുന്നു.ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉള്ളതായി ഹൈക്കോടതി അഭിഭാഷകനായ ശ്രീ ജയകുമാര് നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. .
"ക്ഷേത്രത്തില്‍ അടിച്ചു തളിക്കുക , ശീവേലിയുടെ വറ്റ് എടുത്തു കളയുക , ചാണകം തളിക്കുക ക്ഷേത്രം വൃത്തിയാക്കി വെക്കുക , പാത്രം കഴുകുക ഇവ എല്ലാം കഴകകരുടെ ജോലിയാണ് . ഈ ക്ഷേത്രം ചിറക്കല്‍ ദേവസ്വത്തിന്റെ കീഴില്‍ ആണ് . സത്യത്തില്‍ പല സ്ഥലത്തും ജോലി നിര്‍വചനം ഇല്ലാതെ ആണ് പണി . പാര്മാബര്യം ആയി ചെയ്തു വരുന്നത് . ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉണ്ട് . കാല്കഴിചൂട്ടു ഒക്കെ വിശ്വാസം ആണ് . ഭക്ഷണം മാത്രമല്ല കാര്യം . എന്തായാലും അവനവന്‍ ഇല എടുക്കുന്നത് തന്നെ കാലത്തിനു യോജിച്ചത്. എന്നാല്‍ ഇല്ലത്ത് സദ്യക്ക് അവനവന്‍ ഉണ്ട ഇല എടുക്കാന്‍ ഇവരോട് പറഞ്ഞാലോ അത് അതിനേക്കാള്‍ വലിയ കുറ്റം . അപ്പോള്‍ പ്രശ്നം അതൊന്നും അല്ല ...സ്വത്തും പണോം അമ്പലോം ഒക്കെ പോയ നമ്ബൂര്യെ ആര്‍ക്കു വേണം ?.." ( Jayakumar Namboodiri)


Thursday, 25 July 2013

അധ്യാ 'പക' വധം


INNER     CIRCULAR  REVIEW 
'നരകം' ബ്ലോഗ് പ്രസിദ്ധീകരിച്ച അധ്യാ'പക'വധം ഹിറ്റായി. മണിക്കൂറുകള്ക്കകം കമന്റുകള് പ്രവാഹമായി എത്തി. ലൈക്കുകളുടെ കാര്യം പറയാനുമില്ല. Page view 144, likes 82, comments 30.  ഈ എണ്ണം പറഞ്ഞാല് അത്ര അധികം ഒന്നുമല്ലെങ്കിലും ശാന്തിവിചാരം റിലേറ്റഡ് ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഇത് റിക്കാര്ഡു തന്നെ. unpopular വിഷയങ്ങളും അപ്രിയസത്യങ്ങളുമാണല്ലൊ ഈ സൈറ്റുകള് അവതരിപ്പിക്കുന്നവയില് അധികവും. :)

തികച്ചും അപ്രതീക്ഷിതമായിരുന്നു വായനക്കാരില് നിന്നും ഇങ്ങനെ ഒരു പ്രതികരണം. ഒരുപക്ഷെ അധ്യാപകര്ക്ക് എതിരായ ഒരു വിചാരണ നടത്താന് ആരുംതന്നെ തയ്യാറായിരിക്കില്ല. വ്യക്തിനിഷ്ഠമായി ഒരു പ്രത്യേകവ്യക്തിയ്ക്ക് എതിരായി വിരല് ചൂണ്ടലല്ല ബ്ലോഗിന്റെ ലക്ഷ്യം. പൊതുസമൂഹത്തില് അധ്യാപകരെന്ന ലൈസന്സ് ദുരുപയോഗം ചെയ്ത് ഇതര സ്ഥലങ്ങളിലും റോള് ഷിഫ്ടിങിന് തയ്യാറാവാത്ത അധ്യാപകവേഷങ്ങള്ക്ക് എതിരെയാണ് ബ്ലോഗ് ലക്ഷ്യമിടുന്നത്.

അവര് മറ്റുള്ളവര്ക്ക് എത്രമാത്രം ഉപദ്രവകരമാണ് എന്ന് അവര് പോലും അറിയുന്നില്ല. അത്തരക്കാര്ക്ക് അല്പമെങ്കിലും വീണ്ടുവിചാരം ഉണ്ടാകാന് ഈ ബ്ലോഗ് ഉപകരിച്ചെങ്കില് മാത്രമേ യഥാര്ഥവിജയം അവകാശപ്പെടാനാവൂ. അത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന് വക നല്കുന്നതാണ് തുടര്ന്നു ലഭിച്ച പ്രതികരണങ്ങള്. അവയിലേക്ക് ഏറ്റവും മുഖ്യമായിട്ടുള്ളത് ഈ ബ്ലോഗാഗ്നി പൊള്ളല് ഏല്പിച്ച വ്യക്തിയുടെ പ്രതികരണമാണ്. പൂര്ണമായിട്ടല്ലെങ്കില് പോലും അത് ഉള്ക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം പ്രകടിപ്പിച്ചു എന്നതില് ഞാന് ആശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല് ഉപദ്രവിക്കാനൊന്നും ഉദ്ദേശമില്ല.

Role shifting ഏറ്റവും കാര്യക്ഷമമായി ചെയ്യുന്ന ഒരു വിഭാഗമാണ് ശാന്തിക്കാര്. അമ്പലത്തിനുള്ളില് അവര് ഭസ്മം തൊടുന്നു. നടയടച്ച് പുറത്തിറങ്ങുമ്പോള് അത് മായ്ച്ചു കളയുന്നു. ഒപ്പം സമൂഹത്തിന് കാണുന്നത് കലി ആയിട്ടുള്ള പൂണൂല് ഷര്ട്ട് കൊണ്ട് മറയ്ക്കുന്നു. അതോടൊപ്പം നമ്പൂരി എന്ന ഭാവവും. ക്ഷേത്രത്തിന് പുറത്ത് നമ്പൂരി കളിക്കുന്നത് നായന്മാര്ക്ക് സുഖിക്കുമോ.. ആരും എതിരൊന്നും പറയണ്ട ഒരാള് സൂക്ഷിച്ചൊന്ന് നോക്കിയാല് മതി. സംഗതി പന്തികേടാണെന്ന് മനസ്സിലാകും. അതുകൊണ്ട് അമ്പലത്തിന് പുറത്ത് നായര് കളിക്കുക. അമ്പലത്തിനുള്ളില് മാത്രം നമ്പൂരിയാവുക എന്നതാണ് നടപ്പുള്ള കാര്യം. അനുഷ്ഠിച്ചു വരുന്നതും അങ്ങനെതന്നെ.

അധ്യാപകര് ഒരു ദിക്കിലും മനസാ unbecome ചെയ്യുകയില്ല. എല്ലാ ദിക്കിലും ഏറ്റവും ശ്രേഷ്ഠമാണ് തങ്ങളുടെ പ്രൊഫഷണല് ഈഗോ എന്നതാണ് അവരുടെ ധാരണ.  ക്ഷേത്രത്തില് വന്നാലും അപ്പടി തന്നെ. പഠിപ്പിച്ച ശിഷ്യനാണ് പൂജാരി എങ്കില് ഇവര്ക്ക് വളരെ സന്തോഷമാവും. പൂജാരിക്കും സന്തോഷം. കാരണം ടീച്ചറുടെ ദേഷ്യവും ഗൌരവവും നിറഞ്ഞ മുഖം മാത്രമേ സ്കൂളില് കണ്ടിട്ടുള്ളൂ. ദേ ഇതാ ഇപ്പൊ --- ടീച്ചര് ചിരിച്ചോണ്ട് വരുന്നു. അതുകൊണ്ട് ഇല്ലാത്തസമയം ഉണ്ടാക്കി ടീച്ചറിന്റെ അര്ച്ചന അല്ലെങ്കില് മറ്റു വഴിപാട് ആദ്യം കഴിച്ചു കൊടുക്കും. അവരുടെ ലക്ഷ്യവും അതുതന്നെ. ശാന്തിക്കാരനെ കയ്യിലെടുത്ത് അമ്പലത്തില് വന്നാലും തന്റെ ആധിപത്യം/മേധാവിത്തം തെളിയിക്കണം.

ഒരിക്കല് ബഹുമാനപ്പെട്ട ടീച്ചര് എന്നോടൊരു ലോഹ്യം ചോദിച്ചു.   "വേറെ ജോലിയൊന്നും ഇതുവരെ ശരിയായില്ല അല്ലേ.." ഞാന് മറുപടി പറയാതെ ചിരിയിലൊതുക്കി. അതോടെ അവരുടെ സഹതാപം പ്രബലമായി. പ്രസാദം നല്കിക്കഴിഞ്ഞ് റിലാക്സ് ചെയ്ത് നിന്നപ്പോ അവരുടെ തുടര്ന്നുള്ള ഭാവങ്ങള് ഞാന് നിരീക്ഷിക്കുക ആയിരുന്നു. അവരിങ്ങനെ പറയുമ്പോലെ തോന്നി. "ചെറുതിലേ മിടുക്കനാരുന്നു. വലുതായപ്പൊ ഒഴപ്പിക്കാണും. സാറന്മാരെ അനുസരിക്കാതെ.. നിന്റെയൊക്കെ തലവര. നിന്റെ ഒക്കെ അപ്പനപ്പുപ്പന്മാര് ഞങ്ങളെ ഒക്കെ അമ്പലത്തില് കയറ്റാതെ ചെറ്റത്തരം കാണിച്ചതിന്റെ ഫലം നീയൊക്കെ അനുഭവിക്കണം. ഇപ്പം ദൈവം ഞങ്ങടെ കൂടെയാ... എന്നാലും ഞങ്ങള് മാന്യത കാണിക്കുന്നു. ഇദാ ഒരൊറ്റത്തുട്ട് നിന്റെ തട്ടത്തിലിടുന്നു."

ആ ടീച്ചര് എന്നെ തിരുമേനി എന്ന് സംബോധന ചെയ്തിട്ടുള്ള ചില സന്ദര്ഭങ്ങളുണ്ട്. പ്രത്യേകപ്രാര്ഥനയോടെ വഴിപാട് ചെയ്യേണ്ടി വരുമ്പോള്. അതു കഴിഞ്ഞ് പുറത്തിറങ്ങി മറ്റുള്ളവരോട് വല്യ ഗമയില് പറയും. ഈ "ചെറക്കനെ" ഞാന് പഠിപ്പിച്ചതാണ് എന്ന്. തിരുമേനി എന്ന സംബോധനാപദം തന്ത്രിമാരെപ്പോലും പ്രത്യക്ഷത്തില് മാത്രമേ ഭരണക്കാരും കരക്കാരും പ്രയോഗിക്കാറുള്ളൂ. അല്ലാത്തപ്പൊ അവരുടെ പേര് മാത്രം പറയും. അയാള് ഇയാള്, അങ്ങേര്, അവന്, ഇവന് എന്നൊക്കെ പരാമര്ശിക്കുകയും ചെയ്യും. അതൊന്നും അറിയാതെയും അറിഞ്ഞാലും അറിയായ്മ നടിച്ചും ദുരഭിമാനം കൊള്ളും. "ഇപ്പൊ ശാന്തിക്കാര്ക്കും തന്ത്രിമാര്ക്കും ഒക്കെ ഭയങ്കര റസ്പെക്ടാ.." :D

ഗുരു മഹിമയുടെ പുതിയ മാതൃക ഹെഡ്മാസ്റ്റര്. മറ്റൊരു സംഭവം പത്രവാര്ത്ത 


Saturday, 20 July 2013

വേദമൂര്‍ത്തി

ആധുനിക സമൂഹം ഒരുപാട് കാപട്യങ്ങള് നിറഞ്ഞതാണ്. ഓരോ വിഭാഗവും തങ്ങള്ക്ക് ലാഭകരമായ കപടസംഹിതകളെ വെച്ചു വാഴ്ത്തുന്നു. അതോടൊപ്പം തങ്ങളുടെ വിഭാഗത്തിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന വിശ്വാസസംഹിതകളെ (അവ സത്യമായാലും കപടമായാലും) എന്തുവിലകൊടുത്തും പൊളിച്ചടുക്കുകയും ചെയ്യുന്നു. ജാതിവിഭാഗമായാലും മതവിഭാഗമായാലും രാഷ്ട്രീയവിഭാഗമായാലും ട്രേഡ് യൂണിയന് വിങ്ങുകള് ആയാലും ഇതൊരു പൊതുവായ നിരീക്ഷിതതത്ത്വം ആണ്. ഇതിന് വല്ല അപവാദവും ഉണ്ടോ എന്നു നോക്കിയാല് മതി.

അപവാദമായി ഒരെണ്ണം ഉള്ളതായി കാണുന്നു.

അതായത് തങ്ങളുടെ വര്ഗ്ഗത്തിന്റെ നിലനില്പിനെ പ്രത്യക്ഷമായോ  പരോക്ഷമായോ (and/or) പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളെ സര്വാത്മനാ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. വര്ഗ്ഗീയമായി നശിക്കാന് ഏറ്റവും ഉത്സാഹം കാണിച്ചവര്. പേരു പരാമര്ശം   ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.. കാരണം അവരെപോലെ അവര് മാത്രം. അതെല്ലാരുടെയും ഉള്ളില് ബോധ്യവും ഉണ്ട്. അതിന് ബാഹ്യരേഖകളുടെ പിന്ബലം ആവശ്യമില്ല.

അവര്ക്ക് എതിരായ വിപരീതരേഖകള് സൃഷ്ടിച്ചുകൊണ്ടാണ് എതിരാളികളുടെ മുന്നേറ്റം.  എതിരാളികള്ക്ക് വേണ്ടി അവാസ്തവ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും "മിതമായ നിരക്കില്" ചെയ്തുകൊടുക്കുന്ന കക്ഷികളുണ്ട്. ഇപ്പോള് ഈ ശ്വാനസേവനം ക്വട്ടേഷന് പിടിച്ചിരിക്കുന്ന വ്യക്തി ഒരു മഹാനാണ്.  മുപ്പത്തിരണ്ട് ഡിഗ്രികള് ഉള്ള വിദ്വാനാണ്. വായിത്തോന്നിയ എന്താഭാസവും വിളിച്ചു പറയുന്നതിന് ലൈസന്സുള്ള ഒരേ ഒരാള്. അതുകൊണ്ട് അവന്റെയും പേരു പരാമര്ശം ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.

ഇങ്ങനെ സ്വന്തം വര്ഗ്ഗത്തിന്റെ ലാഭത്തെ പ്രമാണമാക്കി പൊളിച്ചടുക്കപ്പെടുന്ന തത്ത്വസംഹിതകളില് ഒന്നാമത്തേത് മനുസ്മൃതിയാണെന്ന് നിസ്സംശയം പറയാം. അതായത് ഭാരതത്തിന്റെ പഴയ പീനല്കോഡ്. സനാതനികളും അസനാതനികളും ഒരുപോലെ "അയ്യേ" എന്ന് പറയുന്ന ഏകവസ്തു.

മനുസ്മൃതിക്ക് സമാനമായ അവഗണനയുടെ തലത്തില് തന്നെയാണ് വേദങ്ങളും ഇന്ന് സ്ഥിതി ചെയ്യുന്നത്. അവിഭക്തനായ വേദമൂര്ത്തിയേക്കാള് പ്രാധാന്യം ലോകര് വേദവ്യാസന് കല്പിക്കുന്നു.ബ്രാഹ്മണരും സന്ന്യാസിമാരും അടങ്ങുന്ന സമസ്ത ലോകവും. എന്താവാം അതിന് കാരണം. പലര്ക്കും പലതാവാം. മുക്കുവസ്ത്രീയുടെ പുത്രനെന്ന നിലയില് വ്യസദേവനെ ഇഷ്ടപ്പെടുന്നവര് ഏറെയുണ്ടാവും.  വേദപഠന ടാസ്ക് നാലിലൊന്നായി കുറച്ച് തന്നതാവും വേദവ്യാസനെ ബ്രാഹ്മണരുടെ ഇടയില് ഹീറോ ആക്കിയത്.പക്ഷെ തങ്ങളെ നാലുതട്ടിലാക്കുകയാണ് അദ്ദേഹം ചെയ്തത് എന്നതിനെ ആരും ഇതുവരെ പരിശോധിച്ചിട്ടുള്ളതായി അറിവില്ല.  ബ്രാഹ്മണരുടെ ഇടയിലുള്ള അനൈക്യത്തിന് എന്തിന് ഉപകാരി ആയിരുന്ന പരശുരാമനെയും പാവം ശങ്കരാചാര്യരെയും ഗൌതമമഹര്ഷിയെയും കുറ്റപ്പെടുത്തുന്നു? എത്ര ബാലിശവും അധാര്മ്മികവുമാണ് നിരപരാധികളുടെ മേല് കുറ്റമാരോപിക്കുന്നത്.

അവിഭക്തവേദമൂര്ത്തി എന്ന സങ്കല്പം ഇവിടെ പുനര്ജനിക്കുന്നു.ഋക്കില്ല, യജുസ്സില്ല, സാമമില്ല, അഥര്വമില്ല, അവ നാലും ചേര്ന്ന ഒന്ന് വേദം ഒന്നു മാത്രം. വ്യസിച്ചാല് വ്യസനിക്കേണ്ടിവരും. വേദങ്ങള്ക്ക് സമാനമായ പുരാണപ്രപഞ്ചവും ഉപനിഷത്ത് പ്രപഞ്ചവും തീര്ത്തിട്ടും അവയ്ക്കൊന്നും വേദങ്ങളോളം പ്രാധാന്യം സിദ്ധിച്ചിട്ടില്ല. ഇനി സിദ്ധിക്കുകയുമില്ല.ആരും ഒരു സൂക്തം പോലും പഠിച്ചില്ലെങ്കിലും വേദം സുപ്രീം ആണ്.വേദങ്ങളുടെ സുപ്രീമസി അംഗീകരിച്ചിരുന്നതുകൊണ്ടാണ് ബ്രാഹ്മണര്ക്ക് സുപ്രീമസി ലഭിച്ചത്. ബ്രാഹ്മണസുപ്രീമസിക്ക് എതിരെ ലോകര് തിരിഞ്ഞതുകൊണ്ടാണ് അവര് വേദപഠനം ഉപേക്ഷിച്ചത്. പക്ഷെ അതുകൊണ്ടൊന്നും വേദങ്ങളുടെ മഹത്വം ഇടിയുന്നില്ല. വേദങ്ങള് എന്ന് ബഹുവചനം പ്രയോഗിച്ചത് നാലെണ്ണം എന്ന നാനാര്ഥത്തിലല്ല, ബഹുമാനത്തിന്റെ ബഹുത്വത്തിലാണ്. ഒരാളെ ഉള്ളൂ എങ്കിലും സ്വാമികള് എന്നു പറയാറുള്ളതുപോലെ.
-------------------------------------------------------------------------------------------------
ഇത് പോസ്റ്റ് ചെയ്തത് (21ന്) ചെയ്തതിന് അടുത്ത ദിവസം വ്യാസ പൂര്ണിമ (22) ആയിരുന്നു. വേദവ്യാസ ജയന്തി ആഷാഢ മാസത്തിലെ പൌര്ണമി ദിവസം. അതറിഞ്ഞ് അല്ല യാദൃശ്ചികമായി അടുത്തുവന്നു! വേദവ്യാസന്റെ ചിത്രം പിന്നീട് ചേര്ത്തതാണ്.

Friday, 19 July 2013

"മുക്കുവരോട്"

വേദവ്യാസന് മുക്കുവസ്ത്രീയുടെ മകനാണെന്നു പറഞ്ഞ് ബ്രാഹ്മണരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഹോബി ആയിട്ടുള്ള സനാതനികള്  ഏറെയുണ്ട്. അവര് വേദംപഠിക്കാത്തതിന് ബ്രാഹ്മണരെ മാത്രം കുറ്റപ്പെടുത്തുന്നു. ബ്രാഹ്മണരെന്ന് അറിയപ്പെടുന്നു എന്ന കുറ്റത്തിന് നമ്പൂതിരിമാരില് അപകര്ഷതാബോധം സൃഷ്ടിച്ചതുകൊണ്ട് അവര്  നാണുമന്നചട്ടമ്പ്യാദികളെ മഹാന്മാരാക്കി.

എന്തുകൊണ്ട് ഡോക്ടര് ഗോപാലകൃഷ്ണന് "മുക്കുവരോട്" എന്ന് പറഞ്ഞ് പ്രഭാഷണം ഇറക്കുന്നില്ല? മുക്കുവനായ വേദവ്യാസന് ഉപദേശിച്ച വേദം ബ്രാഹ്മണര് തട്ടിയെടുത്തത് വീണ്ടെടുക്കാന് മുക്കുവരേയും ഉപദേശിച്ചുകൂടേ?

മുക്കുവനായ കീഴ്ശാന്തി വച്ച നിവേദ്യച്ചോറ് നിവേദിക്കാന് മനസ്സുള്ള മേശാന്തിമാരും തന്ത്രിമാരും ഒക്കെയായി പരിണമിച്ചിട്ടുണ്ട് കേരളത്തിലെ നമ്പൂരിമാരിന്ന്. എന്നാല് ആ നിവേദ്യച്ചോറ് ഭക്ഷിക്കുന്നതിന് മനസ്സില്ലാത്തവരും, ഒരു മുക്കുവനെ 'തിരുമേനി' എന്ന് വിളിക്കാന് തയ്യാറാവാത്തവരുമായിട്ട് പല ഹിന്ദുവിഭാഗങ്ങളും ഇപ്പോഴും ഇവിടെ ജാതിയില്ലാത്ത മാന്യരായി വിലസുന്നു. മലയാളികളുടെ ജാടകള്. കേരളം ഇന്ന് ജാടാലയം. "മലയാളി ഹൌസ്" കുറെയെങ്കിലും പൊളിക്കുന്നുണ്ട്. അതുപോരാ.

മുക്കുവര് തുടങ്ങിയ വിഭാഗങ്ങളുടെ ശ്രീകോവില് പ്രവേശനത്തെ തടയുക എന്ന ദുരുദ്ദേശത്തോടെ വൈകിയ വേളയില് തിരക്കിട്ട് പൂജ പഠിച്ചു തുടങ്ങിയ ശ്രേഷ്ഠവിഭാഗവും ഇവിടെയുണ്ട്. ക്ഷേത്രഭരണം അവര്ക്ക് മടുത്തിരിക്കുന്നു. അതിലു ആദായം ചില ക്ഷേത്രങ്ങലിലെ പൌരോഹിത്യമാണെന്നും കണ്ടിരിക്കാം.

ഒരു ചെറിയ സംഭവം കൂടി അനുബന്ധിക്കാം. ഒരു അമ്പലത്തിനു വേണ്ടി വളരെ അധികം ആത്മാര്ഥത ഉള്ള ഒരു പുലയന് കമ്മറ്റി അംഗമായി. സെക്രട്ടറിയും മറ്റും കാര്യം കാണുന്നതിന് അയാളുടെ ആത്മാര്ഥതയെ പരമാവധി ഉപയോഗിച്ചു. ശ്രീകാര്യക്കാരന് അസൌകര്യം വന്നപ്പോള് ആ ജോലി പ്രസ്തുത പുലയന് ചെയ്തു തുടങ്ങി. രസീതെഴുത്ത്, എണ്ണക്കച്ചവടം തുടങ്ങിയവ ആര്ക്കും ഒരു എതിര്പ്പുമില്ല. പക്ഷെ ആരും അമ്പലത്തില് വരാതെയായി. ബ്രേക്ക് പിടിച്ചതുപോലെ സനാതനികളുടെ വരവ് നിലച്ചു.

അതും ബ്രാഹ്മണരുടെ കുറ്റമാവുമല്ലൊ!

Related post in the sub blog ഒരുജാതി വാദം
---------------------------------------------------
philo. opening. 10% Gokrism. കേരളം ഇന്ന് ജാടാലയം.പൊളിക്കാന് 'മലയാളി ഹൌസ്' പോരാ. Pointing to social inequality and caste discrimination.

Tuesday, 16 July 2013

രാമായണമാസം

രാമായണമാസ ആശംസകള്‍ 
വേദാന്തത്തിന്റെ സാരസര്സ്വം ആണ് രാമായണം. മൂലകൃതിയായ വാത്മീകിരാമായണത്തില് നിന്ന് ആന്തരികപ്രചോദനം ഉള്ക്കൊണ്ട്, ഒട്ടേറെ കവികള് വിവിധഭാഷകളില് രാമായണത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവയില് നമുക്ക് സുപരിചിതമായതാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം തുടങ്ങിയവയാണ് മറ്റു ചിലത്.

പരിഭാഷയെന്നോ തര്ജ്ജമയെന്നോ വിവക്ഷ ചെയ്യാതെ പുനസ്സൃഷ്ടി എന്ന് പരാമര്ശിച്ചതിന് കാരണങ്ങളുണ്ട്. മൂലകൃതിയില് നിന്നും ഭാഷാകൃതിയ്ക്കുള്ള നിസ്സാരമല്ലാത്ത വ്യതിയാനങ്ങള് തന്നെ. അതിനെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാല് ആരും ചോദ്യം ചെയ്യാന് മുതിര്ന്നിട്ടില്ല. മാത്രമല്ല എഴുത്തച്ഛന്റെ രാവണനാണ് മലയാളികളുടെ മനസ്സില് പ്രതിഷ്ഠിതമായിട്ടുള്ളത്. അതിന്റെ ഉറപ്പ് പരിശോധിക്കാനും ആരും മുതിര്ന്നിട്ടില്ല.   നിര്മലാനന്ദഗിരിസ്വാമികളുടെ ഒരു പ്രഭാഷണം മുമ്പ് യൂ ടൂബില് കണ്ടിരുന്നു. (രാമായണത്തിലെ രാവണന് ) എത്രയധികം വിനയത്തോടെയാണ് അദ്ദേഹം ഈ വിഷയം അവതരിപ്പിക്കുന്നതെന്ന് നോക്കുക.  രാവണന്റെ മഹത്വം അറിയണമെങ്കില് മൂലകൃതി തന്നെ വായിക്കണം.

ശരിയായ പുരാണ അവബോധം വേണമെങ്കില് മൂലകൃതികള് തന്നെ വായിക്കണം. അത് ഭാഗവതമായാലും രാമായണമായാലും മഹാഭാരതമായാലും ശരി. അതിന്റെ ഔന്നത്യം എന്തായാലും ഭാഷാകൃതികള്ക്ക് ഇല്ലെന്ന് നിസ്സംശയം പറയാം. വിഷ്ണുഭാഗവതമാണ് ഞാനിപ്പോള് വായിച്ചുവരുന്നത്. അതിന് അതിന്റേതായ കാന്തമണ്ഡലമുണ്ട്. മുജ്ജന്മാര്ജ്ജിതമായ സുകൃതം ഉള്ളവര്ക്കേ ഭാഗവതം പഠിക്കാന് കഴിയൂ എന്നാണ്. ഉത്തമഗുരുവില്നിന്ന് ഉപദേശംകിട്ടിയിട്ടു പോലും ഒരാവൃത്തി വായിക്കാന് ഇതുവരെ സാധിച്ചിട്ടില്ല. മുജ്ജന്മസുകൃതത്തിന്റെ കുറവോ ഇജ്ജന്മ ദുഷ്കൃതത്തിന്റെ കൂടുതലോ ആവാം കാരണം. എന്തായാലും ആ വഴിക്ക് പരിശ്രമം തുടരുന്നു, പൂര്വാധികം ശക്തമായിത്തന്നെ.

രാമായണമാസം എല്ലാര്ക്കും രാ (ഇരുള്) മായണ മാസം ആവട്ടെ എന്നാശംസിക്കുന്നു.