Saturday 20 July 2013

വേദമൂര്‍ത്തി

ആധുനിക സമൂഹം ഒരുപാട് കാപട്യങ്ങള് നിറഞ്ഞതാണ്. ഓരോ വിഭാഗവും തങ്ങള്ക്ക് ലാഭകരമായ കപടസംഹിതകളെ വെച്ചു വാഴ്ത്തുന്നു. അതോടൊപ്പം തങ്ങളുടെ വിഭാഗത്തിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന വിശ്വാസസംഹിതകളെ (അവ സത്യമായാലും കപടമായാലും) എന്തുവിലകൊടുത്തും പൊളിച്ചടുക്കുകയും ചെയ്യുന്നു. ജാതിവിഭാഗമായാലും മതവിഭാഗമായാലും രാഷ്ട്രീയവിഭാഗമായാലും ട്രേഡ് യൂണിയന് വിങ്ങുകള് ആയാലും ഇതൊരു പൊതുവായ നിരീക്ഷിതതത്ത്വം ആണ്. ഇതിന് വല്ല അപവാദവും ഉണ്ടോ എന്നു നോക്കിയാല് മതി.

അപവാദമായി ഒരെണ്ണം ഉള്ളതായി കാണുന്നു.

അതായത് തങ്ങളുടെ വര്ഗ്ഗത്തിന്റെ നിലനില്പിനെ പ്രത്യക്ഷമായോ  പരോക്ഷമായോ (and/or) പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളെ സര്വാത്മനാ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. വര്ഗ്ഗീയമായി നശിക്കാന് ഏറ്റവും ഉത്സാഹം കാണിച്ചവര്. പേരു പരാമര്ശം   ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.. കാരണം അവരെപോലെ അവര് മാത്രം. അതെല്ലാരുടെയും ഉള്ളില് ബോധ്യവും ഉണ്ട്. അതിന് ബാഹ്യരേഖകളുടെ പിന്ബലം ആവശ്യമില്ല.

അവര്ക്ക് എതിരായ വിപരീതരേഖകള് സൃഷ്ടിച്ചുകൊണ്ടാണ് എതിരാളികളുടെ മുന്നേറ്റം.  എതിരാളികള്ക്ക് വേണ്ടി അവാസ്തവ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും "മിതമായ നിരക്കില്" ചെയ്തുകൊടുക്കുന്ന കക്ഷികളുണ്ട്. ഇപ്പോള് ഈ ശ്വാനസേവനം ക്വട്ടേഷന് പിടിച്ചിരിക്കുന്ന വ്യക്തി ഒരു മഹാനാണ്.  മുപ്പത്തിരണ്ട് ഡിഗ്രികള് ഉള്ള വിദ്വാനാണ്. വായിത്തോന്നിയ എന്താഭാസവും വിളിച്ചു പറയുന്നതിന് ലൈസന്സുള്ള ഒരേ ഒരാള്. അതുകൊണ്ട് അവന്റെയും പേരു പരാമര്ശം ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.

ഇങ്ങനെ സ്വന്തം വര്ഗ്ഗത്തിന്റെ ലാഭത്തെ പ്രമാണമാക്കി പൊളിച്ചടുക്കപ്പെടുന്ന തത്ത്വസംഹിതകളില് ഒന്നാമത്തേത് മനുസ്മൃതിയാണെന്ന് നിസ്സംശയം പറയാം. അതായത് ഭാരതത്തിന്റെ പഴയ പീനല്കോഡ്. സനാതനികളും അസനാതനികളും ഒരുപോലെ "അയ്യേ" എന്ന് പറയുന്ന ഏകവസ്തു.

മനുസ്മൃതിക്ക് സമാനമായ അവഗണനയുടെ തലത്തില് തന്നെയാണ് വേദങ്ങളും ഇന്ന് സ്ഥിതി ചെയ്യുന്നത്. അവിഭക്തനായ വേദമൂര്ത്തിയേക്കാള് പ്രാധാന്യം ലോകര് വേദവ്യാസന് കല്പിക്കുന്നു.ബ്രാഹ്മണരും സന്ന്യാസിമാരും അടങ്ങുന്ന സമസ്ത ലോകവും. എന്താവാം അതിന് കാരണം. പലര്ക്കും പലതാവാം. മുക്കുവസ്ത്രീയുടെ പുത്രനെന്ന നിലയില് വ്യസദേവനെ ഇഷ്ടപ്പെടുന്നവര് ഏറെയുണ്ടാവും.  വേദപഠന ടാസ്ക് നാലിലൊന്നായി കുറച്ച് തന്നതാവും വേദവ്യാസനെ ബ്രാഹ്മണരുടെ ഇടയില് ഹീറോ ആക്കിയത്.പക്ഷെ തങ്ങളെ നാലുതട്ടിലാക്കുകയാണ് അദ്ദേഹം ചെയ്തത് എന്നതിനെ ആരും ഇതുവരെ പരിശോധിച്ചിട്ടുള്ളതായി അറിവില്ല.  ബ്രാഹ്മണരുടെ ഇടയിലുള്ള അനൈക്യത്തിന് എന്തിന് ഉപകാരി ആയിരുന്ന പരശുരാമനെയും പാവം ശങ്കരാചാര്യരെയും ഗൌതമമഹര്ഷിയെയും കുറ്റപ്പെടുത്തുന്നു? എത്ര ബാലിശവും അധാര്മ്മികവുമാണ് നിരപരാധികളുടെ മേല് കുറ്റമാരോപിക്കുന്നത്.

അവിഭക്തവേദമൂര്ത്തി എന്ന സങ്കല്പം ഇവിടെ പുനര്ജനിക്കുന്നു.ഋക്കില്ല, യജുസ്സില്ല, സാമമില്ല, അഥര്വമില്ല, അവ നാലും ചേര്ന്ന ഒന്ന് വേദം ഒന്നു മാത്രം. വ്യസിച്ചാല് വ്യസനിക്കേണ്ടിവരും. വേദങ്ങള്ക്ക് സമാനമായ പുരാണപ്രപഞ്ചവും ഉപനിഷത്ത് പ്രപഞ്ചവും തീര്ത്തിട്ടും അവയ്ക്കൊന്നും വേദങ്ങളോളം പ്രാധാന്യം സിദ്ധിച്ചിട്ടില്ല. ഇനി സിദ്ധിക്കുകയുമില്ല.ആരും ഒരു സൂക്തം പോലും പഠിച്ചില്ലെങ്കിലും വേദം സുപ്രീം ആണ്.വേദങ്ങളുടെ സുപ്രീമസി അംഗീകരിച്ചിരുന്നതുകൊണ്ടാണ് ബ്രാഹ്മണര്ക്ക് സുപ്രീമസി ലഭിച്ചത്. ബ്രാഹ്മണസുപ്രീമസിക്ക് എതിരെ ലോകര് തിരിഞ്ഞതുകൊണ്ടാണ് അവര് വേദപഠനം ഉപേക്ഷിച്ചത്. പക്ഷെ അതുകൊണ്ടൊന്നും വേദങ്ങളുടെ മഹത്വം ഇടിയുന്നില്ല. വേദങ്ങള് എന്ന് ബഹുവചനം പ്രയോഗിച്ചത് നാലെണ്ണം എന്ന നാനാര്ഥത്തിലല്ല, ബഹുമാനത്തിന്റെ ബഹുത്വത്തിലാണ്. ഒരാളെ ഉള്ളൂ എങ്കിലും സ്വാമികള് എന്നു പറയാറുള്ളതുപോലെ.
-------------------------------------------------------------------------------------------------
ഇത് പോസ്റ്റ് ചെയ്തത് (21ന്) ചെയ്തതിന് അടുത്ത ദിവസം വ്യാസ പൂര്ണിമ (22) ആയിരുന്നു. വേദവ്യാസ ജയന്തി ആഷാഢ മാസത്തിലെ പൌര്ണമി ദിവസം. അതറിഞ്ഞ് അല്ല യാദൃശ്ചികമായി അടുത്തുവന്നു! വേദവ്യാസന്റെ ചിത്രം പിന്നീട് ചേര്ത്തതാണ്.

No comments:

Post a Comment