Thursday, 8 November 2012

Holiday

                                                                                         എന്നു തോന്നിപ്പോകുന്നു. ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു. 

സുഹൃത്തുക്കളെ
 

ഞാനിപ്പോള്‍ ഒരു ചെറിയ ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ ജോലി ഏറ്റിരിക്കുകയാണ്.  പറ്റുമെങ്കില്‍ ഒരുമാസം എങ്കിലും നില്‍ക്കണം എന്ന് വിചാരിച്ചു. ഇന്ന് ഒരു വേളിക്കു പോകാന്‍ ആയി ക്ഷേത്രം വിട്ടു. ഹോ എന്തൊരു സുഖം....
ഇപ്പോള്‍ തോന്നുന്നു വേളിക്കു പോയില്ലെങ്കിലും വേണ്ടില്ല, ഭരണക്കാരുടെ കെണിയില്‍ വീഴാതെ എങ്ങനെ എങ്കിലും രക്ഷ പെടാന്‍ ഉള്ള വഴി നോക്കുകയാണ് വേണ്ടത് എന്ന്. കാരണം ക്ഷേത്രസംസ്കാരം ഇല്ലാത്ത ഭരണക്കാരുടെയും ജീവനക്കാരുടെയും ആധികാരികം ആയ ഇടപെടലുകള്‍ അത്രമേല്‍  അസഹ്യമാണ്. systematic pressure. ഉള്ള പുച്ഛം മറച്ചു വച്ച് കൊണ്ടും ഇല്ലാത്ത ആദരവ് നടിച്ചു കൊണ്ടുമുള്ള അധികാരികളുടെ സ്നേഹപ്രകടനം എന്തൊരു  harassment !  കെണിയിലേക്കു വഴുതി വീഴാന്‍ നല്ല വാസനയുള്ള സോപ്പ് വേണ്ടേ?

ഒരു ദിക്കില്‍ ഒരിക്കല്‍ ഇതുപോലെ ഒന്ന് അസഹ്യം ആയപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു. അപ്പോള്‍ അതായി കുറ്റം. തിരുമേനിമാര്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ല അത്രേ! ദേവസ്വം ബോര്‍ഡില്‍ തന്ത്രിമാരോട് വരെ  മേലധികാരികള്‍ ഇംഗ്ലീഷ് പ്രയോഗിക്കുന്നു. നാട്ടുകാര്‍ക്ക് എന്തും ആവാം. എല്ലാ തോന്നിവാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവന്‍ "നല്ല തിരുമേനി". തടസ്സം പറയുന്നവന്‍ മഹാ അധിക പ്രസംഗി !

എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നണേ എന്ന് പ്രാര്‍ഥിച്ചതായി ഒരു ഭക്ത വെളിപ്പെടുത്തി. അവരുടെ ഇഷ്ടം ആണ് അതിന്റെ പ്രമാണം.  അങ്ങനെ ഇഷ്ടം വരുമ്പോള്‍ "നില്‍ക്കാന്‍ തോന്നണേ" എന്നു പ്രാര്‍ഥിക്കുന്നവര്‍  വിരോധം വരുമ്പോള്‍ "ഇയാള്‍ക്ക് ഇവിടം വിട്ടു പോകാന്‍ തോന്നണേ" എന്നും പ്രാര്‍ഥിക്കും! അച്ഛനെ സഹായിക്കാനും മറ്റും വരുന്ന വിദ്യാര്‍ഥികള്‍ ആയ ഉണ്ണികളുടെ ജീവിതം തുലക്കാന്‍ ഇത്തരം പ്രാര്‍ത്ഥനക്കാര്‍ ധാരാളം മതി!

ഇന്നലെ ഒരു വ്യക്തി പറഞ്ഞു. "ഈ ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ എത്തിയത് ഈ നാട്ടിലെ എല്ലാ ആളുകളുടെയും സഹായം കൊണ്ടാണ്."  അതിന്റെ അര്‍ഥം: നാട്ടിലെ എല്ലാവര്ക്കും ശാന്തിക്കാരന്റെ തലയില്‍ കയറി നിരങ്ങാന്‍ ഉള്ള അവകാശം ഉണ്ടെന്ന് അല്ലെ! 

ദൈവനാമത്തില്‍ അര്‍പ്പിച്ച ദ്രവ്യത്തിന്റെ മേല്‍ അവകാശം പറയുന്ന നാട്ടുകാര്‍ക്ക് പറ്റിയതു  ന്യൂ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ. അത്തരത്തില്‍ ഒരു മാന്യന്‍ അവിടെ മുന്‍പ് വന്നിരുന്നു. അന്യനാട്ടുകാരന്‍. അയാളുടെ പ്രവൃത്തികള്‍ കണ്ടിട്ട്  ബ്രാഹ്മണന്‍ തന്നെയോ എന്ന സംശയം പലര്‍ക്കും ഉണ്ടായി. ആരോ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു, (മറ്റെന്തോ ആവശ്യം പറഞ്ഞ്). അതോടെ അയാള്‍ സ്ഥലം വിട്ടു.


Wednesday, 7 November 2012

Result of Classic Thoughts

  • അത്ഭുത അനുഭവ സാക്ഷ്യം.
  •  സമൂഹ വീക്ഷണം.
  •  ഭക്തജനങ്ങള്ക്കുള്ള നിര് വചനം.


Tuesday, 6 November 2012

TL Presentation

ക്ഷേത്രസാഹിത്യം അവതരണം 

പതിറ്റാണ്ടുകളുടെ അന്വേഷണഫലമായി ക്ഷേത്രസാഹിത്യത്തിനു നിശ്ചിതരൂപം  കണ്ടെത്താന്‍  കഴിഞ്ഞു എങ്കിലും  അത് അവതരിപ്പിക്കുന്നതിനു ഇനിയും വേദി കിട്ടിയിട്ടില്ല   അതിനു ഇന്ന ക്ഷേത്രമെ ആകാവൂ എന്നില്ല. ഞാന്‍ ഇപ്പോള്‍ പൂജ ചെയ്യുന്ന ക്ഷേത്രത്തില്‍ അതിനു വേണ്ടത്ര സൗകര്യം ഉള്ളതായി തോന്നുന്നില്ല. ചെറിയ ക്ഷേത്രം ആണ്. 

ക്ഷേത്രങ്ങളില്‍ ശാന്തിക്കാരന്‍ ആധ്യാത്മിക പ്രഭാഷണം നടത്താന്‍ തുടങ്ങിയാല്‍ ആളുകളുടെ വരവ് കുറഞ്ഞാലോ എന്നും ഭരണക്കാര്‍ക്ക് സംശയം ഉണ്ടാവാം.  നുണക്കഥകള്‍ ആയാലും വേണ്ടില്ല കേള്‍ക്കാന്‍ രസം ഉള്ളവ ആവണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ  ഭക്തജനങ്ങളില്‍ അധികവും. 

ആത്മീയജിജ്ഞാസുക്കളുടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ വേണം ആദ്യം അവതരിപ്പിക്കാന്‍. ഒരു സെമിനാര്‍ പോലെ. സംവാദയോഗ്യരായ ഏതാനും വ്യക്തികളെ കൂടി ചടങ്ങില്‍ ഉള്‍ക്കൊള്ളിക്കണം. ഇതിനു ഒരു ആലോചനായോഗം കൂടി പദ്ധതി അന്തിമ രൂപം കണ്ടു  പാസ്സാക്കണം. 

ഇതിലേക്ക് താല്പര്യം ഉള്ളവരെ കണ്ടെത്തുന്നതിനും കൂടിയാലോചിക്കുന്നതിനും ഇനിയും കാലതാമസം നേരിടാന്‍ ഇടയുണ്ട്. ഇന്റര്‍നെറ്റ് വഴിയും സംവാദങ്ങള്‍ നടത്താവുന്നതാണ്. വിഷയത്തില്‍ താല്പര്യം ഉള്ളവര്‍ക്ക് നെറ്റ് സൗകര്യം അഥവാ പരിജ്ഞാനം ഉണ്ടാവില്ല. അതുള്ളവര്‍ക്ക് താല്‍പര്യവും ഉണ്ടാവണം എന്നില്ല.

ഈ പ്രശ്നം പരിഹരിച്ചു ക്ഷേത്രസാഹിത്യ അവതരണപദ്ധതി നടപ്പാക്കുന്നതിന് ശാന്തിവിചാരം അനുഭാവികളുടെ അഭിപ്രായം നിര്‍ദേശം ആരായുന്നു. സാങ്കേതിക സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാം ഇന്റര്‍നെറ്റിലൂടെ മാത്രം ആയാല്‍ പോരല്ലോ.

ഇതിലേക്ക് പ്രായോഗിക നിര്‍ദേശം നല്‍കി സഹകരിക്കാന്‍ വിവിധ ക്ഷേത്രഭരണ സമിതികള്‍, തന്ത്രിമാര്‍, ശാന്തിക്കാര്‍, ഭക്തജനങ്ങള്‍ ഊരാന്മാക്കാര്‍ തുടങ്ങിയവരെ ആഹ്വാനം ചെയ്യുന്നു.  

Sunday, 4 November 2012

About Me (Updated)

മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌ വന്നു എന്ന് പറഞ്ഞത് പോലെ ശാന്തിക്കാരന്‍ ആയിരുന്ന ഞാന്‍ പിന്നെയും ശാന്തിക്കാരനായ് വന്നു! 

സാഹചര്യങ്ങളുടെ സമ്മര്‍ദം ആണ് സാധാരണ അധികം പേരെയും ശാന്തിക്കാരനും കഴകക്കാരനും ഒക്കെ ആക്കുന്നത്.  എന്നെയും അങ്ങനെ തന്നെ ആയിരുന്നു മുന്പൊക്കെയും എന്നാല്‍ ഒരു നിവൃത്തി ഉണ്ടായാല്‍ ആ തൊഴിലില്‍നിന്നും നിവര്‍ത്തിക്കും എന്നതാണ് എന്റെ രീതി. ഒരു സ്ഥിരം തൊഴിലോ ജീവിത മാര്‍ഗമോ ആക്കുന്നതിനോട് യോജിക്കാന്‍ വയ്യ. ആരോഗ്യത്തിനു ഹാനികരം ആയ ക്ഷേത്ര സാഹചര്യങ്ങളെ കുറിച്ച് ധാരാളം ലേഖനങ്ങളും ബ്ലോഗുകളും എഴുതിയിട്ടുണ്ട്. ആ പ്രതിഷേധപ്രകടനം ഓര്‍ത്താല്‍ ഇനി പത്ത് ജന്മത്തെക്ക് ഈ പണിക്കു പോവില്ല എന്ന് തോന്നും. അത് കൂടാതെ കഴിയണേ എന്നേ വിചാരിക്കാറള്ളൂ.  എന്നാല്‍ ഇപ്പോള്‍ അത്ഭുതം സംഭവിച്ചിരിക്കുന്നു. 

നവംബര്‍ ഒന്ന് മുതല്‍ ഞാന്‍ വെള്ളൂര്‍ (കോട്ടയം) പൊന്നരികുളം വനദുര്‍ഗ്ഗാക്ഷേത്രത്തിലെ ശാന്തി ചുമതല ഏറ്റു നടത്തിവരുന്നു. 

ഇതൊരു ദൈവികം ആയ നിയോഗം അല്ല എന്ന് കരുതാന്‍ എനിക്ക് ആവില്ല. കാരണം ശാന്തിവിചാരവും അനുബന്ധ ബ്ലോഗുകളും വഴി എന്റെ വിചാരങ്ങള്‍ എങ്ങോട്ട് എന്ന് തെല്ലൊരു ആശങ്കയോടെ ഉറ്റുനോക്കി വരുന്ന സുഹൃത്തുക്കള്‍ക്കും നിരീക്ഷകര്‍ക്കും അത് കൂടുതല്‍ വ്യക്തമാവുന്നുണ്ടാവും.  സ്വാതന്ത്ര്യം ഇല്ലായ്മ ആണ് എന്നെ വിമുഖനാക്കിയിരുന്ന മുഖ്യഘടകം. ഒരു ചിന്തകന്‍ സ്വതന്ത്രന്‍ ആയിരിക്കണം. അടിമക്ക് നല്ല എഴുത്ത്കാരന്‍ ആവാന്‍ കഴിയില്ല. എഴുത്തിന്റെ വഴിയെ പോകാവുന്നിടത്തോളം പോകണം. അതായിരുന്നു മുഖ്യ ലക്‌ഷ്യം.

ശാന്തിവിചാരം ബ്ലോഗിലൂടെ എഴുത്തും പ്രസിദ്ധീകരണവും ദൈനംദിന പ്രക്രിയ ആയി. ഒരു വര്ഷം കൊണ്ട് അതൊരു സ്ഥാനത്ത്  എത്തി എന്ന് പറയാം. ആ ഉയര്‍ന്ന ബിന്ദുവില്‍ നിന്ന് നോക്കിയപ്പോള്‍ ആണ് ഞാന്‍ എഴുതുന്നത്‌ ക്ഷേത്രസാഹിത്യം എന്ന വിഭാഗത്തില്‍ പെടുത്താം എന്നും  ആയതു ക്ഷേത്രങ്ങളിലൂടെ അവതരിപ്പിക്കണം എന്നും തോന്നിയത്.  ഉടനെ ആയിരുന്നു ദേവീക്ഷേത്രത്തില്‍നിന്നും വിളി വന്നത്.

ക്ഷേത്രഭരണസമിതി അംഗങ്ങളും ആ നാട്ടിലെ ഭക്തജനങ്ങളും എന്റെ ലക്ഷ്യങ്ങളോട് നൂറു ശതമാനവും സഹകരിക്കുന്നവര്‍ ആണ്. ഇത്രയും സഹകരണം ഉള്ളവരെ മറ്റൊരു ക്ഷേത്രത്തിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം ക്ഷേത്രങ്ങളും ആയി അടുത്ത് ബന്ധപ്പെട്ടു സഹകരിച്ചിട്ടുണ്ട്. അധികവും ഒരു മുട്ടുശാന്തി പ്രൊഫഷനല്‍ ആയി. പറയാന്‍ ഒരു ഗമ ഇല്ല എന്നേയുള്ളൂ. ധാരാളം കാശ് കിട്ടാറുണ്ട്. അതിലുപരിയാണ്  പരോപകാരം ചെയ്യാന്‍ സാധിച്ചു എന്ന സംതൃപ്തി.  ഈശ്വരാനുഗ്രഹവും. അധികം കാശുണ്ടാക്കണം എന്ന ചിന്ത ഉണ്ടായില്ല എന്നതാണ്  ഈ തൊഴിലില്‍ എനിക്ക് നേരിട്ട  ഒരു വലിയ കുഴപ്പം.  അതുകൊണ്ട് കിട്ടിയത്  തീര്‍ന്നാലേ അടുത്ത ക്ഷേത്രത്തില്‍ പോകുമായിരുന്നുള്ളൂ! 


ഇന്ന് ഞാന്‍ എഴുതിയ "ക്ഷേത്രസാഹിത്യം" എന്ന  database ന്റെ പിന്‍ബലം ഉള്ളത് കൊണ്ട് ക്ഷേത്രത്തില്‍ നേരിടുന്ന ഏതു  സാഹചര്യത്തെയും നേരിട്ടുകളയാം എന്ന  ശുഭവിശ്വാസം ഉണ്ട്. ഇതിനു വായനക്കാരുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും  അനുകൂലവും പ്രതികൂലവും ആയ കമന്റുകള്‍ സഹായകം ആയിട്ടുണ്ട്‌. എല്ലാ കമന്റ് എഴുത്ത്കാരെയും നന്ദിയോട് കൂടി സ്മരിക്കുന്നു. അവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു. 

ജീവിതമാര്‍ഗം ആയ തൊഴിലിനെക്കാള്‍  ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത് എന്റെ പഠനവിഷയങ്ങള്‍ക്ക് ആണ്. അറിവിന്‌ വേണ്ടിയുള്ള സ്വയം പഠനം. ഇങ്ങനെ തൊഴിലുപേക്ഷിച്ചുള്ള  പഠനഭ്രാന്ത്‌ മറ്റാര്‍ക്കും ഉള്ളതായി  കേട്ടിട്ടില്ല.  അത് എന്റെ കുഴപ്പം ആണോ? 

------------------------------------------------------------------------------------------------------------
UPDATING THIS PAGE After a week of experience.

Temple Literature could not find opportunity in presenting through a temple as proper. Unfortunately I got out of the above said temple in a week of devotional service. 
No real temple is interested to suffer a blogger or writer as the priest. 

Thus came the systematic assumption or concept of "The Temple of Letters" since 1992. It could be realized a few years later. 

Therefore, I find myself as the priest of the so called "Temple of Letters".

Thursday, 1 November 2012

T.L. Through Temple...

ക്ഷേത്രസാഹിത്യം ഒരു broad category ആണ്.
ശാന്തിവിചാരം ബ്ലോഗ്‌ അതിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രം. 
  • ക്ഷേത്രകലകള്‍ ശാസ്ത്രീയവും ധാര്‍മികവും.
  • ക്ഷേത്രങ്ങള്‍ അവയുടെ ഉറവിടവും വളക്കൂറുള്ള വിളനിലവും. 
  • ക്ഷേത്രകലകള്‍ ദൈവികം ആയ ആശയ വിനിമയം -സംവാദം- കൂടി ലക്ഷ്യമാക്കുന്നു. വെറും ആളെക്കൂട്ടല്‍ അല്ല അവയുടെ ലക്‌ഷ്യം. 
  • ഇന്ന് ക്ഷേത്രകലകളില്‍ പുതിയ പൂക്കള്‍ വിരിയുന്നില്ല. കലയിലെ ധാര്‍മികതയെ സാങ്കേതികതകള്‍ കീഴടക്കുകയോ?
  • ശാന്തിവിചാരം ക്ഷേത്ര സാഹിത്യം ക്ഷേത്ര വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷ.


Tuesday, 30 October 2012

Surprises with T.L.

Finding Surprises everywhere with Temple Literature
newly found branch of classical thoughts
Clue: The fifth surprise is a wonder. 
It needs separate introduction!

A Glad News!

ഒരു സന്തോഷവാര്‍ത്ത
ഇന്നലെ ശാന്തിവിചാരം പോസ്റ്റ്‌ ചെയ്ത ക്ഷേത്രസാഹിതി എന്ന വിഷയത്തിന്റെ മുഖവുരയില്‍ മൂന്നാമത്തെ പാരഗ്രാഫ് ഓര്‍മ്മയുണ്ടോ? പ്രസാധകരെ സംബന്ധിക്കുന്ന ആ  ഗൌരവം ഉള്ള പരാമര്‍ശം ഉണ്ടല്ലോ. ആ..അത്.

അത് എവിടെയൊക്കെയോ കൊണ്ടു  എന്ന് തോന്നുന്നു. ഒരു അത്ഭുതഫലം ഉളവായി. വളരെ പ്രശസ്തനായ ഒരു പ്രസാധകനില്‍ നിന്നും അനുഭാവപൂര്‍വം ആയ മറുപടി കിട്ടി. അവരുടെ പ്രസിദ്ധീകരണ വിഭാഗവും ആയി ബന്ധപ്പെടാന്‍...

പ്രസാധകന്‍ ആരാണെന്ന വിവരം തല്‍ക്കാലം സസ്പെന്‍സ്... ഞാന്‍ എഴുതുന്നതൊക്കെ ഡീസീ ബുക്സ് പ്രസിദ്ധീകരിക്കണം എന്ന് വിചാരിക്കാന്‍ പാടുണ്ടോ? :)

ചരിത്ര ഗവേഷകന്‍ ആയ പ്രൊഫ. നീലമന കേശവന്‍ നമ്പൂതിരി എഴുതിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ" എന്ന ഗ്രന്ഥം നാഷണല്‍ ബുക്സ് സ്ടാള്‍ പ്രസിദ്ധീകരിക്കുന്നു. അച്ചടി പൂര്‍ത്തിയായി. സ്വന്തമായി എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ ഒരു ഭാഗം ആവാനുള്ള ഭാഗ്യം എനിക്കും ലഭിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ. സാഹിത്യ ആരാമത്തിലെ നറുമലരുകള്‍ എന്ന ഭാഗത്താണ് രണ്ടു പേജോളം എന്റെ കവിതകള്‍ അടക്കം പരാമര്‍ശം ഉള്ളത്.
മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും മഹത്വവും ഇതില്‍ നിന്നും അറിയാം. കൂടാതെ സമീപത്തുള്ള ക്ഷേത്രങ്ങളെ കുറിച്ചും മറ്റും രസകരമായ ഒട്ടേറെ വിവരണങ്ങള്‍ ഇതില്‍ കാണാം. അദ്ദേഹത്തിന്റെ ഭാഷാശൈലി ഏറ്റവും ലളിതവും ആകര്‍ഷകവും ആണ്.  പുസ്തകപ്രകാശനം നവംബറില്‍ ഉണ്ടാകും. 

നീലമന എഴുതിയ മറ്റൊരു പുസ്തകം "തെക്കുംകൂറിന്റെ ചരിത്രം" നവംബര്‍ നാലിന് തൃശ്ശൂരില്‍ നിന്നും സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നു.  ഉദയവര്‍മചരിതം, ബ്രഹ്മ പ്രതി
ഷ്ഠാപ്രകരണം എന്നിവ അതിന്റെ ഭാഗമാണ്. ബ്രാഹ്മണര്‍ കേരളത്തില്‍ വരാന്‍ ഇടയായ സാഹചര്യത്തിലേക്കു വെളിച്ചം വീശുന്ന അറിയപ്പെടാത്ത 127  സംസ്കൃത ശ്ലോകങ്ങള്‍ ആണ് ബ്രഹ്മപ്രതിഷ്ഠാ പ്രകരണത്തില്‍ ഉള്ളത്.   നിധി, സാഗര, തുടങ്ങിയ ബ്രാഹ്മണ വിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിത ശൈലിയെക്കുറിച്ചും ഒക്കെ ഇതില്‍ നിന്നും അറിയാം. ചരിത്രങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരന്മാരെ നമുക്കറിയാം. അവരുടെ അടിസ്ഥാന രഹിതം ആയ ആരോപണങ്ങള്‍ക്കുള്ള യുക്തമായ മറുപടി കൂടി ആണ് ഇതെന്ന് ഗ്രന്ഥകാരന്‍ പറയുന്നില്ല എന്നേയുള്ളൂ.
പുസ്തകം അച്ചടിക്കുന്നതിനു മുന്‍പ് തന്നെ ഗവേഷകരായ വിദ്യാര്‍ഥികള്‍ കേട്ടറിഞ്ഞു അതിലെ പേജുകള്‍ പകര്‍ത്തിയെടുക്കുന്നതിനായി  അദ്ദേഹത്തിന്റെ വസതിയില്‍ വരുമായിരുന്നു... നോവല്‍ വായിക്കുന്ന സുഖമാണ് പ്രൊഫ.നീലമനയുടെ  ഈ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുക. ...  

കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ബ്ലോഗ്‌ ചെയ്യുന്നതാണ്.