Friday, 19 July 2013

"മുക്കുവരോട്"

വേദവ്യാസന് മുക്കുവസ്ത്രീയുടെ മകനാണെന്നു പറഞ്ഞ് ബ്രാഹ്മണരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഹോബി ആയിട്ടുള്ള സനാതനികള്  ഏറെയുണ്ട്. അവര് വേദംപഠിക്കാത്തതിന് ബ്രാഹ്മണരെ മാത്രം കുറ്റപ്പെടുത്തുന്നു. ബ്രാഹ്മണരെന്ന് അറിയപ്പെടുന്നു എന്ന കുറ്റത്തിന് നമ്പൂതിരിമാരില് അപകര്ഷതാബോധം സൃഷ്ടിച്ചതുകൊണ്ട് അവര്  നാണുമന്നചട്ടമ്പ്യാദികളെ മഹാന്മാരാക്കി.

എന്തുകൊണ്ട് ഡോക്ടര് ഗോപാലകൃഷ്ണന് "മുക്കുവരോട്" എന്ന് പറഞ്ഞ് പ്രഭാഷണം ഇറക്കുന്നില്ല? മുക്കുവനായ വേദവ്യാസന് ഉപദേശിച്ച വേദം ബ്രാഹ്മണര് തട്ടിയെടുത്തത് വീണ്ടെടുക്കാന് മുക്കുവരേയും ഉപദേശിച്ചുകൂടേ?

മുക്കുവനായ കീഴ്ശാന്തി വച്ച നിവേദ്യച്ചോറ് നിവേദിക്കാന് മനസ്സുള്ള മേശാന്തിമാരും തന്ത്രിമാരും ഒക്കെയായി പരിണമിച്ചിട്ടുണ്ട് കേരളത്തിലെ നമ്പൂരിമാരിന്ന്. എന്നാല് ആ നിവേദ്യച്ചോറ് ഭക്ഷിക്കുന്നതിന് മനസ്സില്ലാത്തവരും, ഒരു മുക്കുവനെ 'തിരുമേനി' എന്ന് വിളിക്കാന് തയ്യാറാവാത്തവരുമായിട്ട് പല ഹിന്ദുവിഭാഗങ്ങളും ഇപ്പോഴും ഇവിടെ ജാതിയില്ലാത്ത മാന്യരായി വിലസുന്നു. മലയാളികളുടെ ജാടകള്. കേരളം ഇന്ന് ജാടാലയം. "മലയാളി ഹൌസ്" കുറെയെങ്കിലും പൊളിക്കുന്നുണ്ട്. അതുപോരാ.

മുക്കുവര് തുടങ്ങിയ വിഭാഗങ്ങളുടെ ശ്രീകോവില് പ്രവേശനത്തെ തടയുക എന്ന ദുരുദ്ദേശത്തോടെ വൈകിയ വേളയില് തിരക്കിട്ട് പൂജ പഠിച്ചു തുടങ്ങിയ ശ്രേഷ്ഠവിഭാഗവും ഇവിടെയുണ്ട്. ക്ഷേത്രഭരണം അവര്ക്ക് മടുത്തിരിക്കുന്നു. അതിലു ആദായം ചില ക്ഷേത്രങ്ങലിലെ പൌരോഹിത്യമാണെന്നും കണ്ടിരിക്കാം.

ഒരു ചെറിയ സംഭവം കൂടി അനുബന്ധിക്കാം. ഒരു അമ്പലത്തിനു വേണ്ടി വളരെ അധികം ആത്മാര്ഥത ഉള്ള ഒരു പുലയന് കമ്മറ്റി അംഗമായി. സെക്രട്ടറിയും മറ്റും കാര്യം കാണുന്നതിന് അയാളുടെ ആത്മാര്ഥതയെ പരമാവധി ഉപയോഗിച്ചു. ശ്രീകാര്യക്കാരന് അസൌകര്യം വന്നപ്പോള് ആ ജോലി പ്രസ്തുത പുലയന് ചെയ്തു തുടങ്ങി. രസീതെഴുത്ത്, എണ്ണക്കച്ചവടം തുടങ്ങിയവ ആര്ക്കും ഒരു എതിര്പ്പുമില്ല. പക്ഷെ ആരും അമ്പലത്തില് വരാതെയായി. ബ്രേക്ക് പിടിച്ചതുപോലെ സനാതനികളുടെ വരവ് നിലച്ചു.

അതും ബ്രാഹ്മണരുടെ കുറ്റമാവുമല്ലൊ!

Related post in the sub blog ഒരുജാതി വാദം
---------------------------------------------------
philo. opening. 10% Gokrism. കേരളം ഇന്ന് ജാടാലയം.പൊളിക്കാന് 'മലയാളി ഹൌസ്' പോരാ. Pointing to social inequality and caste discrimination.

Tuesday, 16 July 2013

രാമായണമാസം

രാമായണമാസ ആശംസകള്‍ 
വേദാന്തത്തിന്റെ സാരസര്സ്വം ആണ് രാമായണം. മൂലകൃതിയായ വാത്മീകിരാമായണത്തില് നിന്ന് ആന്തരികപ്രചോദനം ഉള്ക്കൊണ്ട്, ഒട്ടേറെ കവികള് വിവിധഭാഷകളില് രാമായണത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവയില് നമുക്ക് സുപരിചിതമായതാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം തുടങ്ങിയവയാണ് മറ്റു ചിലത്.

പരിഭാഷയെന്നോ തര്ജ്ജമയെന്നോ വിവക്ഷ ചെയ്യാതെ പുനസ്സൃഷ്ടി എന്ന് പരാമര്ശിച്ചതിന് കാരണങ്ങളുണ്ട്. മൂലകൃതിയില് നിന്നും ഭാഷാകൃതിയ്ക്കുള്ള നിസ്സാരമല്ലാത്ത വ്യതിയാനങ്ങള് തന്നെ. അതിനെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാല് ആരും ചോദ്യം ചെയ്യാന് മുതിര്ന്നിട്ടില്ല. മാത്രമല്ല എഴുത്തച്ഛന്റെ രാവണനാണ് മലയാളികളുടെ മനസ്സില് പ്രതിഷ്ഠിതമായിട്ടുള്ളത്. അതിന്റെ ഉറപ്പ് പരിശോധിക്കാനും ആരും മുതിര്ന്നിട്ടില്ല.   നിര്മലാനന്ദഗിരിസ്വാമികളുടെ ഒരു പ്രഭാഷണം മുമ്പ് യൂ ടൂബില് കണ്ടിരുന്നു. (രാമായണത്തിലെ രാവണന് ) എത്രയധികം വിനയത്തോടെയാണ് അദ്ദേഹം ഈ വിഷയം അവതരിപ്പിക്കുന്നതെന്ന് നോക്കുക.  രാവണന്റെ മഹത്വം അറിയണമെങ്കില് മൂലകൃതി തന്നെ വായിക്കണം.

ശരിയായ പുരാണ അവബോധം വേണമെങ്കില് മൂലകൃതികള് തന്നെ വായിക്കണം. അത് ഭാഗവതമായാലും രാമായണമായാലും മഹാഭാരതമായാലും ശരി. അതിന്റെ ഔന്നത്യം എന്തായാലും ഭാഷാകൃതികള്ക്ക് ഇല്ലെന്ന് നിസ്സംശയം പറയാം. വിഷ്ണുഭാഗവതമാണ് ഞാനിപ്പോള് വായിച്ചുവരുന്നത്. അതിന് അതിന്റേതായ കാന്തമണ്ഡലമുണ്ട്. മുജ്ജന്മാര്ജ്ജിതമായ സുകൃതം ഉള്ളവര്ക്കേ ഭാഗവതം പഠിക്കാന് കഴിയൂ എന്നാണ്. ഉത്തമഗുരുവില്നിന്ന് ഉപദേശംകിട്ടിയിട്ടു പോലും ഒരാവൃത്തി വായിക്കാന് ഇതുവരെ സാധിച്ചിട്ടില്ല. മുജ്ജന്മസുകൃതത്തിന്റെ കുറവോ ഇജ്ജന്മ ദുഷ്കൃതത്തിന്റെ കൂടുതലോ ആവാം കാരണം. എന്തായാലും ആ വഴിക്ക് പരിശ്രമം തുടരുന്നു, പൂര്വാധികം ശക്തമായിത്തന്നെ.

രാമായണമാസം എല്ലാര്ക്കും രാ (ഇരുള്) മായണ മാസം ആവട്ടെ എന്നാശംസിക്കുന്നു.

മഹത്തായ ദൌത്യം

ആധുനികസമൂഹത്തില് പതിറ്റാണ്ടുകളായി
പ്രതിഷ്ഠനേടിയിട്ടുള്ള പല സ്ഥാപിതതാല്പര്യങ്ങളുടെയും
പൊള്ളത്തരങ്ങളെ പൊളിക്കാന്
ഈ കാലം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു
വജ്രഹസ്തവുമായി..............

കാലത്തിന്റെ ഈ കാലുമാറ്റം
വേണ്ടത്ര  ശ്രദ്ധിക്കപ്പെടുന്നുണ്ടോ?
ആസ്വദിക്കപ്പെടുന്നുണ്ടോ ??
ആ.............

ഭരണതലത്തിലും സമൂഹതലത്തിലും
വിദ്യാഭ്യാസ വാണിജ്യതലങ്ങളിലും
പടുത്തുയര്ത്തപ്പെട്ടിട്ടുള്ള
അസത്യത്തിന്റെ രാക്ഷസക്കോട്ടകള്
നിലംപൊത്താന് .......................
അധികതാമസമില്ലെന്നു
കരുതേണ്ടിയിരിക്കുന്നു.

ശാന്തിവിചാരം ബ്ലോഗ്
നിറവേറ്റുന്ന ദൌത്യം
ചരിത്രപരം ആയ അനിവാര്യത
ആണെന്ന് വിശ്വസിക്കട്ടെ.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും
സത്യാന്വേഷകര് ഇതിലെ നിഗമനങ്ങള്
ക്ഷമയോടെ നിരീക്ഷിക്കുന്നു.
നിസ്സംഗരായി പ്രതികരണം ഒഴിവാക്കുന്നു.

എന്തൊക്കെയോ കഴമ്പുണ്ടെന്ന്
തോന്നിയിട്ടാവുമല്ലൊ!
അതല്ലാതെ വരുമോ?
ആ...................

Sunday, 14 July 2013

TOL. June 2013

Based on TOL 
Always I fail to explain TOL, It  is the end point of all thoughts!
Half way passed in its realization task, since 1994
Many architects failed. Mr. Arun Kumaran is so talented.

Index and Menu Bar

മാന്യനിരീക്ഷകര്ക്ക് നമസ്കാരം.

ശാന്തിവിചാരം ബ്ലോഗ് സാങ്കേതികമായി ഒന്നുരണ്ടു സുപ്രധാന ചുവടുകള് കൂടി മുമ്പോട്ട് വെച്ചിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ അഞ്ഞൂറോളം പോസ്റ്റുകള് റിവ്യൂ ചെയ്ത് അവയുടെ സമ്മറി സഹിതം ഇന്റക്സ് ചെയ്തിരിക്കുന്നു. അതുപോലെ അവ ഏഴു കാറ്റിഗറികള് ആക്കി തരംതിരിച്ച് മെനുവും ചെയ്തിട്ടുണ്ട്. ഇന്റക്സില് ബ്ലോഗ് നമ്പര്, റിവ്യൂ സമ്മറി  ഇവ ചേര്ത്തിട്ടുണ്ട്.

പ്രക്രിയ പൂര്ത്തിയായിട്ടില്ല. ഏറ്റവും ഒടുവിലത്തെ നൂറില് പരം ബ്ലോഗുകള് റിവ്യൂ ചെയ്ത് സമ്മറി കൂടി ചേര്ത്തിട്ടുവേണം അവയെ തരം തിരിക്കാന്. എങ്കിലും ഇത് അന്വേഷകരായ നിരീക്ഷകര്ക്ക് വളരെ അധികം സഹായകമാവും. തെരച്ചിലുകാരുടെ തിരക്ക് കൌണ്ടറില് നിന്നും മനസ്സിലാക്കുന്നു. ബ്ലോഗില്  കമന്റുകളെഴുതാന് പൊതുവേ ഉള്ള വിമുഖത കണക്കിലെടുത്ത് ഫേസ് ബുക്ക് കമന്റ് ബോക്സും ലൈക് ബട്ടണും ചേര്ത്ത് പൊതുപ്രതികരണം മനസ്സിലാക്കി വരുന്നു. കഴമ്പുള്ളതായി തോന്നിയിട്ടുള്ള എല്ലാ ആക്ഷേപങ്ങള്ക്കും മറുപടി എഴുതിയിട്ടുണ്ട്. എത്ര പ്രതികൂല അഭിപ്രായങ്ങളായാലും അവ സഭ്യതയുടെ പരിധിയിലാണെങ്കില് അവ ഡിലീറ്റ് ചെയ്യാതിരിക്കാനുള്ള പ്രതിപക്ഷബഹുമാനം പുലര്ത്തിയിട്ടുണ്ട്. അസഭ്യമുള്ള കമന്റ് ഒരു തവണയേ ലഭിച്ചിട്ടുള്ളൂ. only a minimum deal!  അത് ഡിലീറ്റ് ചെയ്യാതിരിക്കാനാവില്ലല്ലൊ. :)

ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്ദ്ദേശങ്ങളോ ഗൈഡ് ലൈനോ ഉണ്ടെങ്കില് അറിയിച്ചാലുപകാരം. ഞാനൊരു സോഫ്ട് വെയര് വിദഗ്ധനല്ല. എങ്കിലും പറഞ്ഞാല് ഒരു വിധം മനസ്സിലാവും. വെബ് ഡിസൈനിങ് കോഴ്സ് പഠിച്ചിട്ടുണ്ട്. പ്രയോഗമില്ലാത്തതിനാല് മറവി. അറ്റകുറ്റങ്ങളുണ്ടെങ്കില് വിമര്ശിക്കാന് മറക്കരുതേ! :)

Home   Educational    Philosophical     LITERAL    Messages    Social    Official      Affairs

INDEX I
INDEX II
INDEX  III
INDEX IV
LATEST V

Wednesday, 10 July 2013

ബ്രിട്ടീഷാധിപത്യകാലം

വിദേശികള്ക്ക് അവരുടെ ആധിപത്യം ഭാരതത്തില് അടിച്ചേല്പിക്കുന്നതിനും അവരുടെ അടിത്തറ ഇവിടെ ആഴത്തില് തീര്ത്ത് ഉറപ്പിക്കുന്നതിനും  ...............ഭാരതീയ വിശ്വാസങ്ങളുടെ അടിവേരുകള് മാന്തിയെറിയേണ്ടത് ഒന്നാമത്തെ ആവശ്യം ആയിരുന്നു. ...........1......(മുഖ്യലക്ഷ്യം). 

അതിനോട് ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് ആത്മാര്ഥമായി സഹകരിച്ച ചരിത്രമാണ്  ഭാരതത്തിലെ എല്ലാ ജാതിമതവര്ഗ്ഗ വര്ണ വിഭാഗങ്ങള്ക്കും ഉള്ളത്..... 2....(ഐക്യദാര്ഢ്യം)..... ഭരണസാരഥ്യം വഹിച്ചിരുന്ന ക്ഷത്രിയര്ക്കും മതപൌരോഹിത്യം വഹിച്ചിരുന്ന ബ്രാഹ്മണര്ക്കും സൈന്യ സേവനാദികള് ചെയ്തിരുന്ന ശൂദ്രര്ക്കും, വണികര്ക്കും, അവര്ണരെന്നും അധഃകൃതരെന്നും വിളിക്കപ്പെട്ടിരുന്ന വിവിധവിഭാഗങ്ങള്ക്കും, അന്യമതസ്ഥര്ക്കും അങ്ങനെ എല്ലാ വിഭാഗങ്ങള്ക്കും............. 

വിദേശികളുടെ ബേലോകളില് എല്ലാവിഭാഗങ്ങളെയും തൃപ്തിപ്പെടുത്താന് പോന്ന എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന് വ്യക്തം........3.....(ബാഹ്യപ്രലോഭനം creating great illusions)......  അവരുടെ ശരീരവലിപ്പം, ആരോഗ്യം, ധീരത, പരിഷ്കാരം തുടങ്ങിയ ഗുണങ്ങള് ആരെയാണ് ആകര്ഷിക്കാത്തത്?  മനുഷ്യരായാല് അങ്ങനെ വേണം... :) അല്ലേ... വിമാനം പോലുള്ളവ വിസ്മയാവഹമായ ശാസ്ത്ര കണ്ടുപിടിത്തങ്ങളെല്ലാം വിദേശീയരുടെ തലയില്  ഉദിച്ചവ ആകയാല് സായിപ്പിനു മാത്രമേ ബുദ്ധിയുള്ളൂ എന്ന് നാട്ടുകാര് ധരിക്കുന്നതാണോ തെറ്റ്? എല്ലാം തികഞ്ഞവരായ വിദേശികളെ ആരാധിക്കുന്നതാണോ തെറ്റ്?

ഇക്കാരണങ്ങളാല് അവര്ക്ക് എന്തെങ്കിലും പരോക്ഷ ബൈലോ അഥവാ ഹിഡന് അജണ്ട ഉണ്ടോ എന്നു പോലും ആരും സംശയിച്ചിരിക്കുകയില്ല.   അതെന്തിന്, അതിന്റെ ആവശ്യമെന്ത്, അതില്ലെങ്കിലെന്ത്. തുടങ്ങിയ പരീക്ഷണചിന്തകളും തലപൊക്കി അടങ്ങിയിരിക്കാന് പ്രേരിപ്പിക്കും............. ലോകം ആശീര്വദിക്കുന്ന പൊതുധാരണകളുടെ നേരേ വിപരീതമായ ദിശയില് പഠനം നടത്തുക എന്നത് പലര്ക്കും അചിന്ത്യമാവുക  തികച്ചും സ്വാഭാവികം.അത് അവരുടെ മിടുക്ക്. അതില് അവരുടെ വിജയം .......4.....(ഭരണതന്ത്രം)......

ഞാനത്ര ബുദ്ധിമാനൊന്നുമല്ല. പറയത്തക്ക വിവരവുമില്ല. എങ്കിലും ചില മണ്ടയില് നിന്നു വരുന്ന മണ്ടത്തരങ്ങളില് ചിലതൊക്കെ ശരി വയ്ക്കുന്ന മണ്ടന്മാരും ഇവിടെ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും കഴമ്പില്ലാതെ ഇങ്ങനെയൊക്കെ മനസ്സില് തോന്നുമോ? .... ഇനി എന്റെ ബലമായ സംശയം പറയാം........... പ്രത്യക്ഷത്തില് എല്ലാ കൂട്ടരെയും അനുകൂലിച്ച് നിന്ന് എല്ലാ വിഭാഗങ്ങളിലും പരസ്പരവിദ്വേഷത്തിന്റെ ബീജം വിതയ്ക്കുക എന്ന പരോക്ഷതന്ത്രമായിരുന്നില്ലേ വിദേശികളുടേത്.................5............(വിദേശീയതയില് അവിശ്വാസം).......... പ്രത്യേക തെളിവുകളൊന്നുമില്ലെങ്കില് കൂടി ഇത് അനന്തരഫലങ്ങളെക്കൊണ്ട് ലോകത്തിന് ഇതിനകം ബോധ്യപ്പെട്ടിരിക്കുമെന്ന് കരുതാം............. കുറ്റകൃത്യങ്ങള് ചെയ്യുന്നവര് അതിനു തെളിവുണ്ടാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുമല്ലൊ. സ്വാതന്ത്ര്യസമരകാലത്ത്  സവര്ക്കര് രചിച്ച "The Real History of India"              (VII volumes). ഇവിടെ നിരോധിക്കപ്പെട്ട കാര്യം ഇവിടെ സ്മരണീയമാണ്.  ..............

സാമാന്യബുദ്ധിയുള്ള ഏതൊരാള്ക്കും പകല് പോലെ വ്യക്തമായ കാര്യമാണിതെങ്കിലും ഇതൊക്കെ അറിഞ്ഞില്ലെന്നു നടക്കുന്നതാണ് ഭേദമെന്ന് അല്ലെങ്കില് ലാഭമെന്ന് കണക്കുകൂട്ടുന്നവരാണ് ഇന്ന് ബഹുഭൂരിപക്ഷവും. സത്യം അറിയാന്... അസത്യം പറയാന്... എന്നൊക്കെ ആയിട്ടുണ്ട് ഇന്നത്തെ ഭാരതീയന്റെ പുതുക്കിയ സനാതന വിശ്വാസം..........6............(Renewed Hinduism).....


വിദേശികള് വിജയകരമായി ഇവിടെ നടപ്പാക്കിയ സാംസ്കാരിക അട്ടിമറി  ഇനിയും ഇവിടെ ആരാലും അര്ഹിക്കുന്ന ഗൌരവത്തോടെ തിരിച്ചറിയപ്പെട്ടിട്ടില്ല....  അവിടെയാണവരുടെ മിടുക്ക്............. ഇന്നും രക്ഷകര്ത്താക്കള് കുട്ടികളെ നല്ല ഇംഗ്ലീഷ് കൃത്യമായി ഉച്ചരിക്കാന് പഠിപ്പിക്കുന്നു. വിദേശിയുടെ നല്ല അനുസരണ(നായ്)ക്കുട്ടി ആവുക എന്നതല്ലേ ഏതൊരു ഭാരതീയന്റെയും ഏറ്റവും സ്വപ്നം..... ??? ഇത്തരക്കാര്ക്ക് മഹര്ഷിമാരുടെയും മഹാബ്രാഹ്മണരുടെയും ജീവിതത്തിന്റെ ചെലവില് നിലനിര്ത്തപ്പെട്ട ആര്ഷഭാരതത്തിന്റെ മഹിമയില് അഭിമാനിക്കാനവകാശമുണ്ടോ?..........7.........(എളിയ സംശയം.) കര്മ്മം ചെയ്യാനൊരു കൂട്ടരും ഫലം അടിച്ചെടുക്കാന് അവരെ സദാ പുച്ഛിക്കുന്നവരും.........

സ്വദേശാഭിമാനി ചമയുന്നവരേറെയുണ്ട്. അവരിലധികവും വിദേശിയെ ഉപജീവിക്കുന്നവരാണ്... അവന്റെ ചെലവിലാണ് ദേശാഭിമാനപ്രസംഗം....അത് ഫേസ്ബുക്കിലൂടെ ഉപദേശരൂപത്തിലും വരും.... മഹത്തായ ഭാരതീയപാരമ്പര്യം കാത്തുസൂക്ഷിക്കാന് ഉത്തരവാദിത്തപ്പെട്ട വിഭാഗം ആണത്രേ ബ്രാഹ്മണര്.........  ബ്രാഹ്മണരെ ശമ്പളത്തിന് വെച്ചിരിക്കുന്നത് അയാളുടെ പിതാവാണെന്നു തോന്നുന്നു........8......... (പൊതുആക്ഷേപത്തിന് മറുപടി) 

എന്തായാലും.  ഇത്ര നാളും കാത്തു സൂക്ഷിച്ചതിന്റെ എല്ലാം കൂടി ഫലം ഒന്നിച്ചു കിട്ടി........... Public insult ന്റെ രൂപത്തില്.............അതും എല്ലാറ്റിലും അടുത്തു നിര്ത്തിയ വിഭാഗത്തില്നിന്ന്............. തങ്ങളാണു സാക്ഷാല്  സംസ്കാരസമ്പന്നരെന്ന് ഏറ്റവും അഭിമാനിക്കുന്നവരില് നിന്ന്......... .... അത് വിചാരിച്ചതിലുമൊക്കെ ഒത്തിരി ഒത്തിരി അധികം ഇരട്ടി ആയിരുന്നു. കല്പാന്തകാലം വരെ കുത്തിയിരുന്നു തിന്നാനുള്ള ശകാര സമ്പത്ത്. ഉപകാരം ചെയ്തവര്ക്ക് തക്ക പ്രതിഫലം..........9....(ചരിത്രകൃതഘ്നത) ...... അവ ഒന്ന് അനുഭവിച്ചിട്ടുപോരേ ബാക്കി കാത്തുസൂക്ഷിക്കല്....? 

പൊതുവേദികളിലൂടെയും മാധ്യമങ്ങളിലൂടെയും മന്ത്രിയായിരുന്ന ജി. സുധാകരന്, ജി.സുകുമാരന് നായര് തുടങ്ങിയവര് ചെയ്തു പോന്ന വര്ഗ്ഗീയ അവഹേളനങ്ങള് insult ആയി തോന്നുന്നത് അങ്ങനെ തോന്നുന്നവരുടെ സങ്കുചിതമായ ചിന്താഗതിയാണെന്ന് ഒരു ക്ഷേത്രഭാരവാഹി അഭിപ്രായപ്പെട്ടു..........10.....(കൂനിന്മേല്കുരു)........ ചീത്തവിളിച്ചാല് ചിരിച്ചു കാണിക്കാത്തവരെല്ലാം സങ്കുചിതചിത്തര്.

ആധുനിക ഹിന്ദു ദര്ശനം അനുസരിച്ച് ഞാന് സങ്കുചിതചിത്തനാണ്. അല്ലെന്നു പറയുന്നില്ല. സമ്മതിച്ചു. എന്നാലൊരുകാര്യം തീരെ പിടികിട്ടുന്നില്ല.  കക്ഷത്തില് സര്ട്ടിഫിക്കറ്റുമായി നില്ക്കുന്ന വിശാലഹൃദയരെ വിളിക്കാതെ സങ്കുചിതചിത്തരെ ക്ഷേത്രഭാരവാഹികള് തെരഞ്ഞു പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ...........11...........(കര്മ്മഫലം)...

Sunday, 7 July 2013

ക്ഷമാസര്ഗ്ഗം സമാപ്തം

ഇതുവരെ ആരും ഉന്നയിക്കാത്ത ചില പ്രത്യാരോപണങ്ങളുമായി ശാന്തിവിചാരം ബ്ലോഗ് ശ്രദ്ധേയമാവുകയാണ്. അതില് സന്തോഷമുണ്ട്. :) ഇനിയും ഇതുപോലെ അപ്രകാശിതമായിട്ടുള്ള യാഥാര്ത്ഥ്യങ്ങള് പ്രകാശിപ്പിക്കാനുണ്ട്.

ആധുനികസമൂഹത്തില് ഒട്ടേറെ ദോഷങ്ങള് ആരോപിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവര് ഒരു ആരോപണത്തെയും നിഷേധിക്കാന് നോക്കുന്നില്ല. കണ്ണടച്ച് ശരി വയ്ക്കുകയാണ്. അതിനതിന് ആരോപണങ്ങളുടെ ആക്കം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. അനന്തരഫലമായി അവരുടെ ആ പ്രത്യേകവര്ഗ്ഗവും അതുമായി ബന്ധപ്പെട്ട സംസ്കാരവും ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെടുകയും അതിനതിന് ആരോപണങ്ങള് കൂടുതല് കൂടുതല് ശക്തി പ്രാപിക്കുകയുമാണ് ചെയ്യുന്നത്.

ആരോപണങ്ങള്ക്ക് മറുപടി പറയാതെ അവയെ സഹിക്കുന്നത് മതപരമായ അച്ചടക്കം മാത്രമാണ്. രണ്ടു കൈകളും കൂട്ടി അടിച്ചാലല്ലേ ശബ്ദമുണ്ടാവൂ. എന്നാല് അച്ചടക്കം ആയാലും അമിതമായാല് അമൃതും വിഷം എന്നാണല്ലൊ.ക്ഷമയുടെ ഒടുവില് പ്രതികരണം വേണം. അല്ലെങ്കില് ക്ഷമ ഇവിടെ ശുദ്ധ കൊള്ളരുതായ്മ ആയിമാറും.  അതിനാല് പ്രതികരിക്കുന്നതാണ് കൂടുതല് നല്ലതെന്ന് തോന്നി. എന്റെ പ്രതികരണങ്ങള് നല്ലൊരളവില് സമൂഹത്തിന് സ്വീകാര്യമാവുന്നുണ്ടെന്ന് മനസ്സിലായി. അതിനാല് കൂടുതലെഴുതാന് പ്രേരിതനാവുന്നു. ഇതി ബ്രാഹ്മണചരിത്രേ ക്ഷമാസര്ഗ്ഗ: സമാപ്ത:

ബ്രാഹ്മണവിഭാഗത്തില് അഭ്യസ്തവിദ്യരുടെ സമൂഹം ആരോപിക്കുന്ന മൂന്ന് ദോഷങ്ങളുണ്ട്. 1. വിയര്ക്കാതെ സുഖിച്ചു ജീവിച്ചു.  2. മറ്റുള്ളവര്ക്ക് വിദ്യാഭ്യാസം നിഷേധിച്ചു.  3. അയിത്തം തുടങ്ങിയവയിലൂടെ മറ്റുള്ളവരെ അകറ്റി നിര്ത്തി. ഈ മൂന്ന് മേജര് ആരോപണങ്ങള്ക്കും മറുപടി കൊടുക്കാന് ആരും തയ്യാറാവുന്നില്ല എന്നത് ശരി തന്നെയാണ്. എന്നാല് അതിനര്ത്ഥം ആരോപണങ്ങള് ശരിയാവണം എന്നതല്ല. ശരിയായാലും തെറ്റായാലും അത് സഹിക്കാന് അവര്ക്ക് കഴിവുണ്ട്. അവരതിന് തയ്യാറുമാണ് എന്നേ ഉള്ളൂ. :D :D :D

ആ സദ്ഗുണത്തെ മുതലെടുത്ത് അന്ധമായി ഒരു നിരുപദ്രവവിഭാഗത്തില് യഥേഷ്ടം ദോഷം ആരോപിച്ച് അവരെ ഉന്മൂലനം ചെയ്താല് ഒരു  നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് എന്നനുശാസിക്കുന്ന ഭരണഘടനയുടെ മഹത്വം എവിടെ പോകും? മറുവശത്ത് ആയിരക്കണക്കിന് കുറ്റവാളികള് സ്വതന്ത്രരായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്... അതിനാല് വൈകിയ വേളയിലായാലും ഈ പ്രതികരണങ്ങള് അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നു പറഞ്ഞുകൊള്ളട്ടെ.  പ്രസ്തുത ആക്ഷേപങ്ങളില് ഒന്നാമത്തേതിനു മാത്രമുള്ള മറുപടി ഇന്നു പോസ്റ്റ് ചെയ്യുന്നു.

1. Question : ഒരു കാലത്ത് വിയര്കാതെ ഒരു ജോലിയും ചെയാതെ ജീവിച്ചവർ ആണ് നമ്ബൂടിരിമാർ എന്നത് സത്യം ആണോ ? അതായത് വശ്വാസം വിറ്റു നടന്നവർ ....!!!!!16 hours ago · Like
Ans.
Vasu Diri അതാതു കാലത്തെ നിയമത്തെ അനുസരിച്ച് ജീവിച്ച ചരിത്രമാണ് ബ്രാഹ്മണരുടേത്. പഴയ നിയമങ്ങള് ബ്രാഹ്മണരുണ്ടാക്കിയതല്ല. മഹര്ഷിമാരുടെ അഭ്യര്ഥന അനുസരിച്ച് ആദ്യത്തെ നിയമസംഹിത രചിച്ച മനു ക്ഷത്രിയനായിരുന്നു എന്നറിയുക.

ബ്രാഹ്മണരില് നിക്ഷിപ്തമായ ഉത്തരവാദിത്തം മതപരമായ കര്മ്മങ്ങളായിരുന്നു. അവയില് അധികവും മാനസിക ബൌദ്ധിക ആത്മീയ തലങ്ങളില് ചെയ്യേണ്ടവ ആയിരുന്നു. കായികവൃത്തികള് അവര് വിശ്വസ്തര് എന്നു കരുതിയിരുന്നവരെ ഏല്പിച്ചിരുന്നു. അവര്ക്ക് കാര്യസ്ഥസ്ഥാനം (manager,all in all) വരെ നല്കിയ ചരിത്രം ഉണ്ട്. എന്നാല് വിശ്വസ്തരെന്നു കരുതിയ കാര്യസ്ഥന്മാരാവട്ടെ അവരെ കൂട്ടത്തില് നിന്ന് ചതിച്ച ചരിത്രമാണുള്ളത്. അതിന്റെ ഒരു വിവരണം കൂടി വേണമെങ്കിലാവാം.

മനുഷ്യന്റെ ശരീരവിസര്ജ്യമാണ് വിയര്പ്പ്. ശ്രീകോവിലുകളില് ഒരു തുള്ളി വിയര്പ്പ് പോലും വീഴാന് പാടില്ലെന്നാണ് ശാസ്ത്രം. എന്നാലിന്ന് ക്ഷേത്രങ്ങളില് പുകയും കരിയും ചൂടും ഏറ്റ് നമ്പൂരിമാരുടെ ശരീരം വിയര്ത്ത് ഒലിക്കുന്നു. വലിയൊരു പ്രതികാരം വീട്ടിയതിന്റെ നിര് വൃതിയോടെ നായര് ആധിപത്യമുള്ള കേരള ഹൈന്ദവസമൂഹം തൊഴുതു സായൂജ്യമടയുന്നു. ക്ഷേത്ര ആദായവും വിയര്ക്കാതെ തട്ടിയെടുക്കുന്നു.

---- സര് വീസ് സൊസൈറ്റി എന്നൊക്കെയാണ് പേര്. സര് വീസ് ചെയ്യുന്നത് പലര്ക്കും കുറച്ചിലാണെന്നു മാത്രം. കായികമായ ജോലികള് ചെയ്യാന് അറിയുന്നവരും കഴിവുള്ളവരും ഇന്നില്ല. എല്ലാം വിയര്ക്കാതെ തിന്നുന്നവരായി മാറിയിരിക്കുന്നു.

മറ്റു മതപുരോഹിതര് എത്ര ആഡംബരജീവിതമാണ് നയിക്കുന്നത് എന്നു നോക്കുക. അവരോട് ആരും കുശുമ്പ് കുത്തുന്നില്ലല്ലോ.. തൂമ്പാ എടുക്കാത്തതിന് ഒരു പുരോഹിതനെയും ക്രൈസ്തവരോ മുസ്ലീംകളോ ശകാരിക്കുകയില്ല. മതകര്മ്മങ്ങളേറ്റവും അധികം അനുഷ്ഠിച്ചിരുന്നത് ബ്രാഹ്മണവിഭാഗമാണ്. ഗര്ഭപാത്രം മുതല് ചിത വരെയുള്ളവയാണ് ഷോഡശകര്മ്മങ്ങള്. from womb to tomb.

തിരുമേനി തൂമ്പാ എടുത്താല് അതിന്റെ കുറച്ചില് അടിയങ്ങള്ക്കാണ് എന്ന് പറഞ്ഞ് കൂടെ നിന്നിരുന്ന ഭൃത്യവര്ഗ്ഗം തന്നെയാണ് അധികാരം അവരുടെ കൈയ്യില് കിട്ടിയപ്പോള് അന്യരുടെ മെക്കിട്ടുകയറുന്ന തനിനിറം  പുറത്തുകാണിക്കുന്നത്. പരപീഡനം ആണ് ഈ സനാതനികളുടെ ഇഷ്ടവിനോദം..
Go To Timeline Comments