Saturday, 28 June 2014

അക്ഷരക്ഷേത്രം -മൂര്ത്തി സങ്കല്പം


ശാന്തിവിചാരം വായനക്കാരോട് ആദ്യമായി വെളിപ്പെടുത്തുന്നു...

Tuesday, 24 June 2014

ശാന്തിവിചാരം ഫേസ് ബുക് പേജ് പ്രസിദ്ധീകരിച്ചു

ശാന്തിവിചാരം ഫേസ് ബുക്ക് പേജ് ഇന്നലെ പ്രസിദ്ധീകരിച്ചു. സമീപകാലത്ത് പോസ്റ്റ് ചെയ്ത പ്രധാനപോസ്റ്റുകളുടെ കണ്ണികള് അതില് നിന്നും ലഭിക്കും. ഈ ബ്ലോഗിലേക്ക് വരാന് മറ്റൊരു വഴി കൂടിയായി. സഞ്ചാരികളുടെ എണ്ണത്തിലും വര്ധനവ് കണ്ടു. പുതിയവര്ക്ക് സ്വാഗതം. പഴയവര് ലൈനില് തുടരുക.  ഭാവിയിലും ഇതൊരു ഹൈവേ പോലെ ഈ ബ്ലോഗിനെ കൂടുതല് പോപ്പുലരൈസ് ചെയ്യുമെന്ന് കരുതുന്നു. കഴിയുമെങ്കില് കൂടുതല് പേരിലേയ്ക്ക് ഇതിന്റെ വിവരം എത്തിക്കുക. വിവരം മതി. വിവരണം വേണ്ട. അത് നേരിട്ട് ആവാം. ചുവടെ ഉള്ള കമന്റ് ബോക്സുകള് സാരമായ അഭിപ്രായപ്രകടനത്തിനായി വനിയോഗിക്കുക. ദൈവികമായ ഒരു പ്രചോദനത്തിലും അനുഗ്രഹത്തിലുമാണ് ഈ സംരംഭം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. അതിനാല് ഇതില് ഭാഗഭാക്ക് ആവുന്നത്കൊണ്ട് അബദ്ധം ഉണ്ടാവില്ലെന്ന് വിശ്വസിക്കുക.

ഇടക്കാലം കൊണ്ട് ഒരു അലംഭാവം ഉണ്ടായി എന്നത് സമ്മതിക്കുന്നു. ആറുമാസത്തോളം എന്റെ ഫോക്കസ് 'മുമുക്ഷു'വില് മാത്രം ആയിരുന്നു. തീവ്രമായ സാധനയുടെ ഫലമാണ് അത്.  അത് ഇനിയും അതിന്റേതായ രീതിയില് അന്തിമനിലവാരത്തില് എത്തിയിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷം അത് പരിശോധിച്ച് പുനഃസൃഷ്ടി ചെയ്യും.  പ്രസിദ്ധീകരണസാധ്യതയും തെളിയേണ്ടതുണ്ട്. ചരിത്രം സത്യസന്ധമായി എഴുതപ്പെടുന്നതില് കേരളീയര്ക്ക് അമര്ഷമുണ്ടാവാം. ചിലരുടെ അന്തസ്സിന് വേണ്ടി മറ്റു ചിലരുടെ അന്തസ്സിനെ ബലി നല്കേണ്ട അവസ്ഥ കേരളത്തില് തുടരുകയാണ്. നോവല് പ്രസിദ്ധീകരിച്ചില്ലെങ്കിലും ഇതിനെതിരായ പൊതു ചിന്ത ഉയരാനുള്ള സാധ്യത കാണുന്നു. നോവലിലൂടെ ആശയമായി എന്നെ എഴുതാന് പ്രേരിപ്പിച്ച അദൃശ്യശക്തിയ്ക്ക് മറ്റുള്ളവരിലും സമാനമായ പ്രേരണകള് ജനിപ്പിക്കാന് കഴിയും എന്നതില് എനിക്ക് യാതൊരു സംശയവും ഇല്ല. 

എന്തായാലും കൂടെ കൂടെ അപ്ഡേറ്റ് ചെയ്തിരുന്ന ബ്ലോഗ് മന്ദഗതി ആയപ്പോള് ഒന്നുരണ്ട് അംഗങ്ങള് കളം വിടുകയുണ്ടായി.  അവരെ നിരാശരാക്കേണ്ടി വന്നതില് ഖേദിക്കുന്നു.

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശദാംശങ്ങള് നമ്മുടെ പേജിലുണ്ട്. വളരെ വ്യക്തമായ ചില ധാരണകളിന്മേല് പ്രവര്ത്തിക്കുന്ന സൂക്ഷമ്തലത്തിലുള്ള സ്ഥാപനമാണ് അക്ഷരക്ഷേത്രം. ഇങ്ങനെ ഒരു സ്ഥാപനത്തെ സാക്ഷാത്കരിക്കാന് കഴിയുമോ എന്നത് ഒരു പരീക്ഷണം പോലെ ചെയ്തു നോക്കുക ആയിരുന്നു ഞാന്. കഴിയും എന്ന വിശ്വാസം എല്ലായ്പോഴും കൂടെ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാല് അതിന് എത്ര കാലം വേണ്ടി വരും എന്നത് അനിശ്ചിതം ആയിരുന്നു. എന്തായാലും ഇപ്പോള് അതിനുള്ള സകലസാധ്യതകളും അനുകൂലമായി തീര്ന്നിരിക്കുകയാണ്. രണ്ട് യൂണിറ്റുകളുടെ നിര്മാണം പൂര്ത്തിയായാല് അതിന്റെ പ്രകാശനകര്മം ഔദ്യോഗികമായിട്ടു തന്നെ നിര്വഹിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്ര പഞ്ചവര്ഗ്ഗത്തറ ഉള്പ്പെട്ട ബേസ് യൂണിറ്റും , പത്മപീഠവുമാണ് ഡൂറബിള് ആയി ചെയ്യേണ്ടിയിരിക്കുന്നത്. മാര്ബിള് ഓട് തുടങ്ങിയ വസ്തുക്കളിലാണ് അത് ചെയ്യേണ്ടിയിരിക്കുന്നത്. അതിന് സന്നദ്ധരായവരുടെ സഹായം കൂടിയേ തീരൂ.

അനൌപചാരികമായ പ്രകാശനപരിപാടികള് അതിനു മുമ്പ് നടത്താവുന്നതാണ്. ഈ ബ്ലോഗിലൂടെ നടത്തുന്നതും അതു തന്നെയാണ്. ഈ ക്ഷേത്രശില്പത്തിന്രെ ശക്തിയെക്കുറിച്ചും അതില് അന്തര്ഭവിച്ചിരിക്കുന്ന അഥവാ ആവിര്ഭവിച്ചിരിക്കുന്ന ശക്തിയുടെ ആത്മഭാവത്തെക്കുറിച്ചും ഉള്ള നിരൂപണം അടുത്ത അപ്ഡേറ്റില് ഉള്പ്പെടുത്താമെന്നു വിചാരിക്കുന്നു, കഴിയുമെങ്കില് ഇന്നുതന്നെ.

ശാന്തിവിചാരം ഫേസ് ബുക്ക് പേജ് ലിംക്.

Sunday, 22 June 2014

ക്ഷേത്രവും പരിശുദ്ധിയും


അക്ഷരക്ഷേത്രശില്പം ഇങ്ങനെ വെറുതെ കുടുംബത്ത് ഇരുന്നിട്ട് കാര്യമില്ല. ഏതെങ്കിലും വേദികളിലൂടെ പ്രകാശിപ്പിക്കണമെന്ന് അതു സന്ദര്ശിച്ച ഒരു ആചാര്യന് ഇന്നലെ പറയുകയുണ്ടായി. ആ നിര്ദ്ദേശം എനിക്ക് വലിയ അംഗീകാരമായി തോന്നി. സസന്തോഷം അതിന് സമ്മതിച്ചു എങ്കിലും ചില സംശയങ്ങള് പിന്നീട് ഉണ്ടായി.


ഇതു പോലുള്ള പറയാ കഥ കൽ മുമുക്ഷു എന്നാ നോവലിൽ ഉണ്ട്. നമ്പൂതിരിമാരുടെ അഭിമാനത്തെ ചോദ്യം ചെയ്ത സമസ്ത വിഭാഗങ്ങല്ക്കും ഉള്ള സ്വാഭാവികം ആയ തിരിച്ചടി ആണ് അത്. പ്രത്യേക വിഭാഗങ്ങളെ പ്രീനിപ്പിക്കുകയും അതിനായി  മറ്റുള്ളവരെ വേണ്ടാതെ പീഡിപ്പിക്കുകയും ചെയ്യുന്ന ഭരണകൂട സ്ഥാപനങ്ങള്ക്ക് ആ കഥ സുഖിക്കാൻ ഇടയില്ല. അതിനാല് അത് ആരും പ്രസിദ്ധീകരിക്കും എന്ന് എനിക്ക് പ്രതീക്ഷ  ഇല്ല. ഒന്നുകൂടി മെച്ചപ്പെടുത്തി എഴുത്തും.   പ്രിയപ്പെട്ട ചുരുക്കം ചില ജിജ്ഞാസുക്കൾക്ക് വേണ്ടി.  ഒരാള്ക്കു വേണ്ടി ആയാലും..
Ref:  My most shared Post

Saturday, 21 June 2014

ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് പോവുന്നു...

തിരക്കുള്ള ജോലി ഉപേക്ഷിച്ചാണ് ഞാനെഴുത്തു തുടരുന്നത്. മനസ്സിന് ആശ്വാസം കിട്ടാന് എഴുത്തേ രക്ഷയുള്ളൂ. ആരോടെങ്കിലും സംസാരിക്കാമെന്നു വെച്ചാല് അതിന് നിയമപരമായ അനുവാദം ഇല്ല. നമ്മളെ കേള്ക്കാന് ആര്ക്കും താല്പര്യവുമില്ല. പിന്നെ എന്തു ചെയ്യും എഴുതുകയല്ലാതെ.

എഴുത്തും ഒരു കുറ്റകൃത്യമാണ്, ശാന്തിക്കാരെ സംബന്ധിച്ചിടത്തോളം. തന്ത്രിമാര് പോലും അത് അരുതെന്ന് വിലക്കുന്നു. ബ്രാഹ്മണര് പ്രതികരിക്കരുത്, വാക്ക് രജസ്സാണ്, മൌനമായ പ്രവൃത്തി മാത്രമാണ് സാത്ത്വികമായ കര്മം എന്ന് അറിവുള്ളവര് പറയുന്നു. എനിക്കതിനോട്  യോജിക്കാന് പറ്റുന്നില്ല.

സംസ്കാരിക ഇമേജ് ഉള്ളവര്  പലരും അത് ഉണ്ടാക്കിയത് വൈദികപ്രോക്തമായ സംസ്കാരത്തെ തകര്ത്തിട്ടാണ്. അങ്ങനെയൊരു മുഖം എനിക്ക് ആവശ്യമില്ല. അതിനാല് ഞാനെഴുതുന്നവയെ ഈശ്വരപ്രീതിയ്ക്കായി ബലി അര്പ്പിക്കുന്നു.

ഇങ്ങനെയൊരു സംയമനനിഷ്ഠയുടെ ഫലമായി എന്നുള്ളില് തെളിഞ്ഞു വന്ന ക്ഷേത്സ്വരൂപവും അതിലുള്ള ഈശ്വര പ്രതിബിംബവും ആണ് അക്ഷരക്ഷേത്രം (ടെംപിള് ഓഫ് ലറ്റേഴ്സ്) ആയി ഞാന് ആദ്യം വരച്ചും പിന്നീട് മോഡല് ചെയ്തും കാണിച്ചിട്ടുള്ളത്.

ഈ ക്ഷേത്രമാതൃകയുടെ ഗൌരവം ബോധിക്കാന് കഴിയുന്നവര്ക്ക് പ്രഥമദര്ശനത്തില് തന്നെ അത് ക്ലിക്ക് ആകേണ്ടതാണ്. എന്നാല് വിശദീകരിച്ചാലും മനസ്സിലാവാത്ത വിധം പൊട്ടന് കളിക്കുന്നതിലാണ് പലര്ക്കും താല്പര്യം എന്നു കാണുകയുണ്ടായി. അവരുടെ കാര്യം പോട്ടെന്നു വയ്ക്കുകയേ തരമുള്ളൂ. അക്ഷരക്ഷേത്രത്തിന്റെ രൂപദര്ശനം എനിക്ക് കണ്ണിന് സായൂജ്യമേകുന്നു. എനിക്കു മാത്രമല്ല, അതിരിക്കുന്ന വീടിനും വീട്ടുകാര്ക്കും മൊത്തത്തിലും...  അതു സൃഷ്ടിക്കുന്ന തരംഗങ്ങളുടെ വാഗ് രൂപങ്ങള് ഇന്രര് നെറ്റിലൂടെ ലോകവ്യാപകമായി പലര്ക്കും  അറിവാകുന്നു.അതിനാല് വിശ്വവ്യാപകമായ ഒരു അനുഗ്രഹതലം സൃഷ്ടിക്കാന് ഈ ചെറിയ ശില്പത്തിന് കഴിയുമെന്ന് തെളിഞ്ഞു.

ശക്തമായ സാമൂഹ്യ പ്രതികരണങ്ങളെ സൃഷ്ടിക്കുന്നതിനുള്ള ഈശ്വരാനുഗ്രഹം പ്രദാനം ചെയ്യാന് ഇതിലെ മൂര്ത്തിക്ക് ശേഷിയുണ്ട്  എന്നും തെളിഞ്ഞു.  അതിനു ദൃഷ്ടാന്തമാണ്  'മുമുക്ഷു.' എന്ന കൃതി.  പ്രമുഖപ്രസാധകര് തിരസ്കരിച്ച സാഹചര്യത്തില് അത് കുറച്ചുകൂടി വ്യക്തമായും ഹൃദ്യമായും പുനരാവിഷ്കരിക്കണം എന്നു കരുതുന്നു. അപ്രകാരം റിമേക്ക് ചെയ്ത ഒരു ചാപ്റ്റര് ഞാന് ചില സുഹൃത്തുക്കളുമായി ഷെയര് ചെയ്യുകയുണ്ടായി. വ്യക്തിപരമായ അഭിപ്രായവ്യത്യാസം ഉള്ളവരും അവരില് പെടും. അവരുടെ പ്രതികരണവും പ്രോത്സാഹകമായിരിക്കുന്നു. പക്ഷെ പൂര്ണമായ പുനര്നിര്മാണം ഉടനെ ഉണ്ടാവില്ല....

ചെയ്തിരുന്ന കര്മ രംഗത്തേയ്ക്ക് തിരിച്ചുപോകാനുള്ള പുതിയ  സന്നദ്ധത എനിക്ക് ഉണ്ടായിരിക്കുന്നു. തിക്തമായ ക്ഷേത്രാനുഭവങ്ങളുടെ ആന്തരികപ്രേരണ ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അക്ഷരക്ഷേത്രം വിഭാവന ചെയ്യാനും കാലക്രമേണ സാക്ഷാത്കരിക്കാനും സാധിച്ചത്. അതിന്റെ പ്രവര്ത്തനത്തിന് ആവശ്യമായ ധനം സമ്പാദിച്ചിട്ടുള്ളതും ക്ഷേത്രങ്ങളെ ഉപജീവിച്ചാണ്.  കാര്യം പറഞ്ഞാല് പരിഹസിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ആളുകളാണ് ക്ഷേത്രങ്ങളിലധികവും എന്നതിനാല്  അവരോട് കുറച്ചു കാലത്തേക്ക് നിസ്സഹകരിക്കേണ്ടി വന്നു എന്നുമാത്രം.

ആക്ഷേപം കൂടാതെ നിശ്ശബ്ദമായി ശ്രദ്ധിക്കുന്ന ഒരു വിഭാഗം ആള്ക്കാരെ  ബ്ലോഗിലും ഫേസ് ബുക്കിലും കാണാന് കഴിയുന്നു. അവരോട് നന്ദിയുണ്ട്. അവര്ക്കു വേണ്ടി എഴുത്ത് തുടരണമെന്ന് വിചാരിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യവും സാവകാശവും പുതിയ ക്ഷേത്രചര്യ അനുവദിക്കുമോ എന്ന് സംശയമുണ്ട്.

ഒരു ജോലി ചെയ്തുകൊണ്ട് പ്രതികരിക്കുന്നതും വിട്ടുമാറിനിന്ന് പ്രതികരിക്കുന്നതും തമ്മില് വലിയ വ്യത്യാസമുണ്ട്. ക്ഷേത്രജോലിയെപ്പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില് "താന് ചെയ്യണ്ട, ഇട്ടിട്ടു പോ" എന്നാണ് ഭക്തകേസരികള് ഗര്ജിക്കുക. മാറിനിന്ന് പറഞ്ഞാലും ചെവിക്കൊള്ളുകയില്ലെന്ന് തെളിഞ്ഞു. അതിനാല് പരമാവധി സഹകരിച്ചു നിന്നുകൊണ്ട് സൌമ്യമായി പ്രതികരണങ്ങള് തയ്യാറാക്കാമെന്നു കരുതുന്നു. അതൊരു റിമാര്ക്ക് ആയി കരുതാത്ത ക്ഷേത്ര അധികൃതരെയാണ് എനിക്കാവശ്യം.

ഇന്ന് ശാന്തിക്കാരന് എന്തു കൊള്ളരുതായ്ക കാണിച്ചാലും മിണ്ടാന് നിവൃത്തി ഇല്ലാത്തവരായി മാറിയിരിക്കുകയാണ് ക്ഷേത്രാധികൃതര്. വയ്യെന്ന് പറഞ്ഞ് പോയാല് വരാന് വേറെ ആളില്ല. മുമ്പ് സാധുക്കളായിരുന്ന നമ്പൂതിരിമാരെ പേടിപ്പിച്ച് വിലസിയിരുന്ന പ്രമാണിമാരെല്ലാം ഇപ്പോള് ഒതുങ്ങിയിട്ടുണ്ട്. ശാന്തിരംഗത്തെ അബ്രാഹ്മണ ആഗമനവും ബ്രാഹ്മണരുടെ റൂട്ട് മാറ്റവും ആണ് ഇതിന് കാരണമെന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടും  പുരോഹിതരെ പീഡിപ്പിക്കുന്ന ഭരണക്കാരെയും സഹജീവനക്കാരെയും ധാരാളം കാണാന് കഴിയും വിശേഷിച്ചും വരുമാനമുള്ള ഇടങ്ങളില്. 

Thursday, 19 June 2014

കേരളത്തനിമ

മതേതര ഭരണഘടനയും മതഘടനയും തമ്മിലുള്ള പൊരുത്തക്കേടുകൾ പഠനം അര്ഹിക്കുന്നു.