Saturday, 3 March 2012

Mind Capacity Test

ആചാര്യന്മാര്‍ തപസ്സിലൂടെ നേടിയവയാണ് ആധ്യാത്മികജ്ഞാനം. അതിനു താപം (ചൂട്) ഉണ്ടാകും. സ്വീകര്താവിന്റെ മനസ്സ് അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം ആന്തരികമായ വികാസം പ്രപിച്ചതാണോ എന്ന പരിശോധനയാണ് പാത്രശോധന. സപ്തര്‍ഷികള്‍ കാട്ടാളന് രാമമന്ത്രം ഉപദേശിച്ചത് വിപരീതമായ അക്ഷരക്രമത്തില്‍ ആയിരുന്നു. കാട്ടാളന് ആചാര്യന്മാരില്‍ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ട്. ഉത്തമമായ ഫലം -രാമായണം- ലോകത്തിനു ലഭിച്ചു.

Friday, 2 March 2012

Why This Kolaveri ?


A Pause after a serious Question seems proper. Doesn't?

Sunday, 26 February 2012

Padala Kavitha Part IV

വൃഥാ വിമര്‍ശകരോടുള്ള മറുപടി ആയി യജ്ഞോപവീതം മാസികയില്‍ പ്രസിദ്ധീകരിച്ച  പടല കവിത. 
(Part I,    Part II ,    Part - III        already bloged)

Friday, 24 February 2012

Lalettan's Question

ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ 
ഈ ബ്ലോഗ്‌ ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യ വിഷയം ആയി ഇതുവരെ എടുത്തിട്ടില്ല എങ്കിലും ചില പരാമര്‍ശം ഒക്കെ വേണ്ടിവന്നിട്ടുണ്ട്. അത് രൂക്ഷമായ ആക്ഷേപങ്ങള്‍ക്ക്  വഴി തെളിക്കുകയും ചെയ്തു. ഇപ്പോള്‍ വായനക്കാരുടെ ഭാഗത്ത്‌ നിന്നും ഒരു ആവശ്യം ഉണ്ടായിരിക്കുകയാണ്. 


ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ സമുദായത്തിന് ഉള്ളില്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് ലാലേട്ടന്‍ പറയുന്നു. അത് വളരെ ശരിയാണ്. ഞാന്‍ നീക്കം ആരംഭിച്ചതും ആ വഴിക്ക് തന്നെ ആയിരുന്നു. അതുകൊണ്ട് പോരാതെ വന്നു. ഇപ്പോള്‍ കേള്‍ക്കാന്‍ മനസ്സുള്ള ആരോടും ചര്‍ച്ച ആവാം എന്നായിരിക്കുന്നു. അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുമെങ്കില്‍ മാത്രം. 


ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണ് എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍  ഉണ്ട്. ക്ഷേത്രത്തില്‍ ശാന്തിക്കാര്‍ക്ക് മിണ്ടാന്‍ അവകാശമില്ല എന്ന് അഭിപ്രായപ്പെട്ട ഒരു ക്ഷേത്ര ഉപദേശക സമിതി അംഗത്തെ ഓര്‍മ വരുന്നു. അതുകൊണ്ട് തിരക്കിട്ട് ഒന്നും എഴുതുന്നില്ല. പൊതുഅഭിപ്രായം കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എഴുത്ത് ചുരുക്കുന്നു.

"പൊതുഹിതാര്‍ത്ഥം ഞാന്‍ മനസ്സില്‍ ഒതുക്കി വച്ചിരുന്ന ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച ലാലേട്ടന് നന്ദി. ലാലേട്ടന്‍ ഒരു ശുഭചിന്തകനും മിതമായി മാത്രം അഭിപ്രായം എഴുതുന്ന ആളുമാണ്. അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ തന്ത്രിമാരും ഊരാഴ്മാക്കാരും കേള്‍ക്കെണ്ടാതാണ്. യോഗക്ഷേമസഭയും കേള്‍ക്കെണ്ടാതാണ്. അതിനായി അഭിപ്രായ ജാലകത്തിലൂടെ ലഭിച്ച ആ ചോദ്യം  ചുവടെ ചേര്‍ക്കുന്നു. ഇത് യോഗക്ഷേമ സഭയുടെയും സഭാംഗങ്ങളുടെയും  ശ്രദ്ധയില്‍ വേണ്ടതുപോലെ  പെടുതുന്നതിനു IT Cell director  ആയ ശ്രി തോട്ടാശേരി ഗോവിന്ദന്‍ നമ്പൂതിരി യോട് അഭ്യര്‍ത്ഥിക്കുന്നു. .


വാസുദേവാ, ഇതൊരു കമന്റായിട്ടു കൂട്ടണ്ടാ, കുറച്ചു കാര്യങ്ങള്‍ സംസാരിക്കുകയാണെന്നു കരുതിയാല്‍ മതി, ശാന്തിക്കാരുടെ കുറേ കാര്യങ്ങള്‍ വാസുദേവന്‍ എഴുതിയത് കൊണ്ടു പറയുകയാണ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ എഴുതിയതൊക്കെ ശരിയാണ്, പക്ഷെ ഇതിവിടം വരെ എത്തിച്ചതാരാണ്? ശാന്തിക്കാരനെ അധമനായി കണ്ടു തുടങ്ങിയതാരാണ്? ദാരിദ്ര്യം മൂക്കുമ്പോള്‍ ശാന്തി, ശാന്തി മൂക്കുമ്പോള്‍ ദാരിദ്ര്യം എന്ന അവസ്ഥയില്‍ നിന്നും അത്യാവശ്യം കുടുമ്പം പോറ്റാന്‍ ശാന്തി കൊണ്ടാവും എന്ന അവസ്ഥയിലെത്തിയിട്ടും ഏയ്, ശാന്തിക്കാരനോ, അപ്പോ ജീവിക്കാനൊക്കെ എങ്ങിനെയാ? എന്നു നസ്യം പറയുന്ന വര്‍ഗ്ഗം ആരാണ്? ശാന്തിക്കാരനു എത്ര വിദ്യാഭ്യാസം ഉണ്ടായാലും പെണ്ണു കൊടുക്കില്ലെന്നു ശഠിക്കുന്നതാരാണ്?

താല്‍പ്പര്യം കൊണ്ടുതന്നെ ശാന്തിപ്രവര്‍ത്തിയെലിത്തിയിട്ടും അധഃകൃതനെപ്പോലെ കാണുന്ന സ്വന്തം സമൂഹത്തിനു നേരെ പകച്ചുനില്‍ക്കേണ്ടിവന്നവനെ ഞാന്‍ വാസുദേവനു പരിചയപ്പെടുത്തിത്തരാം, ഇത്രയൊക്കെ പഠിച്ചിട്ടും ശാന്തി മാത്രമേ തരായുള്ളൂ എന്നു ചോദിക്കുന്ന സ്വന്തം വര്‍ഗ്ഗത്തെ പരിചയപ്പെടുത്തിത്തരാം, ആദ്യം ശുദ്ധികലശം തുടങ്ങേണ്ടതു സ്വന്തം സമുദായത്തിലാണു വാസുദേവാ, അതു ഒരു പുറം ജാതിക്കാരന്‍ പറയാതെതന്നെ വാസുദേവനു മനസ്സിലാവണം.

ശാന്തിക്കാരനു സഹായമാവാതെ ഭരണവര്‍ഗ്ഗത്തിനു വിധേയമായി പെരുമാറുന്ന തന്ത്രിവര്‍ഗ്ഗത്തെ കണ്ടിട്ടുണ്ടോ? ശാന്തിക്കാരനെക്കുറിച്ചു നാട്ടുകാരുടെ മുമ്പില്‍ അപഹസിച്ചു സംസാരിക്കുന്ന ഊരാണ്മക്കാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ കാണൂ, എന്നിട്ടാവാം പുറത്തേക്കുള്ള ചാട്ടം.

ലാലേട്ടന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. അത് സമുദായത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും നന്നായി അറിയാം. തിരുവനന്തപുരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയിലൂടെ 2005 മുതല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ശാന്തിവിചാരം എന്ന പേരില്‍ തുടര്‍ച്ചയായി ലേഖന പരമ്പര അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാന്തിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ആയിരുന്നു അവയിലെ പ്രതിപാദ്യം. ആ ശ്രമം പാഴായി എന്ന് തോന്നിയിട്ടില്ല. പോരാ എന്നേ തോന്നുന്നുള്ളൂ.

എന്നാല്‍ സമുദായത്തിന് അതിന്‍റെതായ പരിമിതികളും ഉണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ശാന്തിക്കാരുടെ സേവനത്തിന്‍റെ മുഖ്യ ഗുണഭോക്താക്കള്‍ ഉള്ളത് സമുദായത്തിന് പുറത്താണ്. അവരുടെ ഇടയില്‍ ക്രിയാത്മക മായ ആശയവിനിമയം ഇന്ന് നടപ്പുള്ള കാര്യമല്ല. കേള്‍ക്കാന്‍ മനസ്സുല്ലവരോട് പറയുക എന്നതാണ് കരണീയം. ശ്രോതാക്കളെ സ്വജാതിക്കാരന്‍ പുറംജാതിക്കാരന്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ലാലേട്ടനെ ഒരിക്കലും അന്യന്‍ ആയി കാണാന്‍ ആവില്ല. ആപത്തില്‍ സഹായിക്കുന്നവന്‍ ബന്ധു തന്നെ. ആശയപരമായും വിയോജിപ്പ് ഒന്നും ഇതുവരെ തോന്നിയതുമില്ല.

Wednesday, 22 February 2012

Beautiful Silence

എല്ലാ കമന്റുകള്‍ക്കും മറുപടി എഴുതാന്‍ കഴിയാതെ വരുന്നു. വിശേഷിച്ചു ചീത്ത വിളികള്‍ക്ക്. GK group ല്‍ നിന്ന് സനാതനധര്‍മികള്‍ അവരുടെ ധര്‍മവുമായി പിന്തുടരുന്നു. എന്നെ നിശ്ശബ്ദന്‍ ആക്കാന്‍. ആകാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് ഞാന്‍ ഇപ്പോള്‍. മനസാ അവര്‍ക്കുവേണ്ടി ജപിക്കട്ടെ. ഓം നമോ നാരായണായ. അസതോ മാ സദ്‌ ഗമയ. 

Tuesday, 21 February 2012

Gurudakshina (Poem)

Footnotes added
ഗൈര്‍വാണി ശിക്ഷണം = സംസ്കൃത പഠനം. 
അന്ത്യ വിദ്യാര്‍ഥി കാലമെന്നു ഉദ്ദേശിച്ചത് 28 വയസ്സിനു ശേഷം എന്നാണ്.
ഗുരുവായ സ്വാമിജി ക്ലാസ്സില്‍ വളരെ കര്‍ക്കശം (strict ) ആണ്.  സംസ്കൃതം പഠിപ്പിക്കാന്‍ ലോകത്തില്‍ അദ്ദേഹത്തോളം യോഗ്യനായ ഒരു ആചാര്യന്‍ ഇല്ല എന്ന് തന്നെ പറയാം. അത്ര രസകരം ആയി ക്ലാസ്സ്‌ എടുക്കും. ഒഴപ്പ് കണ്ടാല്‍ അതുപോലെ ശകാരിക്കുകയും വേണ്ടിവന്നാല്‍ അടിക്കുകയും ചെയ്യും. അതുകൊണ്ട് മടിയന്മാര്‍ അദ്ദേഹത്തെ ശത്രുവായി കാണുന്നു. 

നല്ല തൂലികാമിത്രം എന്ന നിലയിലും സ്വാമി എനിക്ക് സ്മരണീയന്‍ ആണ്. കവിതയില്‍ എഴുതിയ രണ്ടു കത്തുകള്‍ക്ക് അദ്ദേഹം കവിതയില്‍ തന്നെ മറുപടി തന്നിട്ടുണ്ട്. മറ്റാരും അങ്ങനെ ചെയ്തിട്ടില്ല. "ഏതാദൃശേന യത്നേന ലഭേത വിജയം ഭവാന്‍: എന്നാണ് സ്വാമിജി ഒരു കത്ത് ഉപസംഹരിച്ചത്. അതിന്‍റെ അര്‍ഥം ഇപ്രകാരമുള്ള പ്രയത്നം കൊണ്ട് അങ്ങേയ്ക്ക് വിജയം ഉണ്ടാകട്ടെ എന്നാണ്. 

സാഹിത്യശാല  നിലയം = ആത്മനിലയം എന്ന കവിസങ്കേതം, ഈ വാക്ക് കവിതകളില്‍ പല രൂപത്തിലും ഭാവത്തിലും മുദ്രപോലെ ഉപയോഗിച്ചുവരുന്നു. ഉദാ. മമനിലയം, ആത്മപ്രകാശനിലയം , പ്രകാശാത്മനിലയം. ആദ്യകാലങ്ങളില്‍ കലാക്ഷേത്രം എന്ന ഭാവനയില്‍ ആയിരുന്നു ആ ആശയത്തെ പരിപോഷിപ്പിച്ചു തുടങ്ങിയത്. അതിനു ക്ഷേത്രത്തോട് സമാനമായ രൂപവും കണ്ടെത്തി. (1994 ) അതോടു അനുബന്ധിച്ച് ചില ലഖുലേഖകളും നോടിസുകളും അച്ചടിച്ച്‌ വിതരണം നടത്തി. എന്നാല്‍ പ്രതികരണം ഒഴിവാക്കുകയാണ് സമൂഹം ചെയ്തത്. അതിനാല്‍ അന്ന് മുതല്‍ സംയമനം എന്ന രഹസ്യ മാര്‍ഗം എനിക്ക് സ്വീകരിക്കേണ്ടി വന്നു. ഈശ്വരാര്‍പ്പണം എന്ന ഉത്തമഭാവനയില്‍ എഴുതും. അതിന്‍റെ ഫലം എനിക്ക് കിട്ടുന്നും ഉണ്ട്.  എഴുതാനുള്ള കഴിവ് ഈശ്വരാനുഗ്രഹം കൊണ്ട് ലഭിക്കുന്നു.