Wednesday 2 January 2013

Against NSS

ആരോടും വഴക്കടിക്കാതെ എല്ലാ വിഭാഗവും ആയി സഹകരിച്ചും അതിനായി ആക്ഷേപങ്ങള്‍ വേണ്ടതും വേണ്ടാത്തവ അധികവും സഹിച്ചും എന്തിനും സ്വയം കുറ്റം ഏറ്റും ഒന്നിനും പരാതി പറയാതെ പ്രതിഷേധം നടിക്കാതെ പരമാവധി സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന വിഭാഗം ആണ് ബ്രാഹ്മണര്‍ എന്നത് എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉത്തമബോധ്യം ഉള്ള വസ്തുതയാണ്. 

മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ സ്വന്തം മേന്മകളില്‍ അഭിമാനിക്കുകയോ അത് വച്ച് വാദിച്ചു അവകാശം നേടുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നത് ഇക്കാലത്ത് അത്ര അരുതാത്തതു അല്ലെങ്കിലും അതൊക്കെ തരം  താഴ്ന്ന കളികള്‍ ആയിട്ടാണ് അവര്‍ കാണുന്നത്.  എന്തിനും വിട്ടുവീഴ്ചയും വിട്ടുകൊടുക്കലും,  കീഴടങ്ങലും ആണ് അവര്‍ അഭിലഷിക്കുന്ന സമാധാന മാര്‍ഗം. 

അവരില്‍ ക്ഷേത്രശാന്തിക്കാരുടെ അവസ്ഥ പരിശോധിച്ചാല്‍ വളരെ ദയനീയം ആണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍   ശാന്തിക്കാരന്‍ ആയ അച്ഛനെയോ മറ്റു ബന്ധുക്കളെയോ, അല്ലെങ്കില്‍ അത് പോലെ വേണ്ടപ്പെട്ടവരെയോ  സഹായിക്കാനോ മറ്റോ ക്ഷേത്രത്തില്‍ പുരോഹിത സ്ഥാനത്ത് ഏതെങ്കിലും വിധത്തില്‍ ചെന്ന് പെട്ടാല്‍ അവന്റെ ജീവിതം തുലയും എന്ന സ്ഥിതി ആണ് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ ഉള്ളത്. 

ക്ഷേത്രങ്ങള്‍ ശാന്തിക്കാരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ചൂഷണം ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ ആയി മാറിയിരിക്കുന്നു.നൂലിട്ടവരുടെ ശരീരം വിയര്‍ത്തും വാടിയും ഉണ്ടാകുന്ന ധനമാണ് NSS പോലുള്ള ക്ഷേത്രമുതലാളിമാര് അനുഭവിക്കുന്നത്.  

ദേവസ്വം അധികൃതരുടെ ചെയ്തികള്‍ പറയാന് ആളില്ല.   കൂട്ടത്തില്‍നിന്ന് ചതിക്കുന്ന അവരെ മിത്രങ്ങള്‍ ആയി കരുതി അവരുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നവരാണ് ബ്രാഹ്മണരും ശാന്തിക്കാരും. അതിന് അവര്‍ ഇട്ടുകൊടുക്കുന്ന തുട്ടുകളെ ഉപജീവിക്കുന്ന ലളിതം ആയ ചരിത്രം ആണ് ശാന്തിക്കാരുടെത്. പക്ഷെ  അത് മഹത്തരം ആണ്. എന്നാല്  അതിനെ അനുഭവിക്കുന്ന ആരും നല്ലതു പറയുന്നില്ല. എന്ന് തന്നെയല്ല അവരെ കുറ്റപ്പെടുത്തലുകള് മാത്രം. അവരെ ചൂഷകര്‍ എന്ന്  ഇവിടുത്തെ ഭരണവര്‍ഗ്ഗം എന്ന് ഗര്‍വ്വ്‌ ഉള്ള ഭൂരിപക്ഷ സമുദായത്തിന്റെ നേതാവ് പ്രഖ്യാപിക്കുന്നു. പക്ഷെ അയാളെ സഹിക്കേണ്ട ഗതികേട് കേരളത്തില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ധീരകൃത്യങ്ങളെ കുറിച്ച് പലര്ക്കുമറിയാം.

No comments:

Post a Comment