Tuesday 24 July 2012

Devaswom income utilization

അമ്പലത്തിലെ വരുമാനം പഞ്ചായത്ത് കള്‍ക്കും മറ്റും വികസനത്തിന്‌ നല്‍കണം എന്ന് കേന്ദ്രനിയമം.   ഹിന്ദുസംഘടനകള്‍ക്ക് പ്രതിഷേധം.  പള്ളികളിലെ വരുമാനത്തിനും ഈ നിയമം ബാധകം ആക്കണം എന്നാണു അവര്‍ പറയുന്നത്.

സര്‍ക്കാര്‍, കോടതി പോലുള്ള സ്ഥാപനങ്ങളുടെ ഭരണപരമായ വീക്ഷണത്തില്‍ ക്ഷേത്രങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ ആണ്. വാസ്തവത്തില്‍ ഇപ്പോള്‍ അങ്ങനെ തന്നെ ആയിരിക്കുന്നു. ആരാധന വെറും പ്രഹസനം മാത്രം. ആചാര്യ വിഭാഗത്തോട് പകപോക്കലും. വൈദ്യനു കൊടുക്കാത്തത് അങ്ങടിപ്പെട്ടിയില്‍ എന്നൊരു ചൊല്ലുണ്ട്. മറ്റു മതങ്ങളില്‍ ഇതല്ല സ്ഥിതി. അവ മതനിയമങ്ങളെ മാനിക്കുന്നു. അമ്പലത്തില്‍ നാട്ടുകാരുടെ മതേതരത്വം ആണ് അരങ്ങു തകര്‍ക്കുന്നത്.  മതത്തിനുള്ളിലെ മതേതരത്വം ക്ഷേത്രങ്ങളുടെ പരിശുദ്ധി തകര്‍ത്തിരിക്കുന്നു.

ഈശ്വര ആരാധനയെക്കാള്‍ വലുതാണ്‌ ഭരണവും കച്ചവടവും എന്ന് വിശ്വസിക്കുന്നവര്‍ ആയിരിക്കുന്നു ഇന്നത്തെ ഹിന്ദുക്കള്‍. മറ്റു മതസ്ഥര്‍ ആരും തന്നെ അങ്ങനെയല്ല. പക്കാ മത സ്ഥാപനം ആയിരുന്ന കേരളിയ ക്ഷേത്രങ്ങളെ നാട്ടുകാര്‍ മതേതര സ്ഥാപനം ആക്കിയിരിക്കുന്നു. അത് വലിയ മിടുക്ക് എന്ന് അഹങ്കരിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്ന് അഭിമാനിക്കുന്നത്.  അമ്പലത്തിലെ അധികാരി എന്ന് കരുതപ്പെടുന്ന തന്ത്രിക്ക് പോലും ഇപ്പോള്‍ ഇക്കൂട്ടരെ ഭയന്ന് വേണം കഴിഞ്ഞുകൂടാന്‍. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തന്ത്രിയെ മാറ്റുന്ന പ്രവണത വ്യാപകമായിരിക്കുന്നു.


തന്ത്രിമാരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതിന് അബ്രാഹ്മണശാന്തിക്കാരെ ദേവസ്വങ്ങള്‍ ഉപയോഗിക്കുന്നു. തിരുവല്ലയ്ക്കു അടുത്ത് മുത്തൂറ്റ് ഒരു ക്ഷേത്രത്തില്‍ നായര്‍ വിഭാഗത്തില്‍ പെട്ട ശാന്തിക്കാരന്‍ നിയുകതനായി. അതിനെ തുടര്‍ന്ന് തന്ത്രിക്ക് സ്ഥാനം നഷ്ടമായി. കുഴിക്കാട്ട്  ഭട്ടതിരിപ്പാട്‌ ആണ് തന്ത്രി സ്ഥാനത്ത്നിന്നും നീക്കം ചെയ്യപ്പെട്ടത്.

ഈഴവരും അരയന്മാരും മറ്റും വരുന്നതിനെ നായന്മാര്‍ എതിര്‍ക്കുന്നു എന്നത് ശരിയാണ്. ഇതിനു കാരണം നമ്പൂരിയോടുള്ള ആദരവ് ആണെന്ന് കരുതിയാല്‍ തെറ്റി. നായരുടെ അഭ്യാസം അവരുടെ അടുത്ത് ചെലവാകില്ല എന്നത് തന്നെ. നായന്മാര്‍ പൂജ പഠിച്ചു ഇറങ്ങിയ ഉടനെ കൂടുതല്‍ വരുമാനം ഉള്ള ഇടങ്ങളില്‍ നോക്കി അവരെ തിരുകാനും അവിടുത്തെ തന്ത്രിയെ നീക്കാനും കാണിച്ച തിടുക്കത്തില്‍ നിന്നും വേണം നായരെ വിലയിരുത്താന്‍.
   
സ്വന്തം പ്രാണനില്‍നിന്നും ശക്തി ആവാഹിച്ചു ജീവ പ്രതിഷ്ഠ നടത്തിയ തന്ത്രിയെ പുറത്താക്കുന്ന ധിക്കാരത്തിന്റെ പുതിയ മുഖങ്ങള്‍ കാണുക. 
മുത്തൂര്‍ ശ്രീഭദ്രകാളി ക്ഷേത്രം

ഇതൊക്കെ നമ്പൂതിരിജാതിയോടുള്ള പരസ്യമായ വെല്ലുവിളികള്‍ അല്ലാതെ ഒരു തെങ്ങാക്കൊലയും അല്ല്ല. അങ്ങനെ കാണാനോ കരുതാനോ അവര്‍ ആഗ്രഹിക്കുന്നില്ലായിരിക്കാം/അഥവാ അതിനു ഒരുക്കമാല്ലായിരിക്കാം. അത് അവരുടെ കേവല പരിമിതിയോ നയമോ ആവാം. അതറിഞ്ഞു മുതലെടുക്കുകയാണ് പ്രതിയോഗികള്‍. ഒരു ജാതിക്കെതിരെ പ്രയോഗിക്കപ്പെടുന്ന വിനാശകരമായ  ഈ പ്രവണത ആത്യന്തികമായി നശിപ്പിക്കുന്നത് ഹിന്ദുക്കളെ മൊത്തം ആയിരിക്കും.
------------------------------------------------------- a comment wrote for a group

കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു!  ഇവയാണോ ബ്രാഹ്മണ്യത്തിനു ആധാരമായ കര്‍മങ്ങള്‍? 
------------------------------------------------------- a comment wrote for a group
Jathavedan Namboodiri ചിന്തനീയമായ കാര്യമാണ്.ഒരു ഭാഗത്ത് സ്വന്തം സമുദായം ക്ഷയിച്ചു ക്ഷയിച്ചു ഇല്ലാതാകുന്നു..മറു ഭാഗത്ത് മൃത തുലയമായ സമുദായത്തിന്റെ നെന്‍ജ്ജില്‍ മറ്റുള്ളവര്‍ ആഞ്ഞു കുത്തുന്നു..പിന്നില്‍ നിന്നു കുത്താന്‍ നമ്മുടെയിടയില്‍ നിന്നു തന്നെ ചില അത്യാഗ്രഹികളും...മരണമടുത്തുവോ?

No comments:

Post a Comment