Monday 22 April 2019

ഭക്തിവാദം എന്ന ശുദ്ധ ആഭാസം

നവോത്ഥാനകാലത്തെ തുടര്‍ന്ന് കേരളത്തില്‍ സജീവമായത് യുക്തിവാദമാണ്, സയന്‍സിന്‍റെ പുതപ്പണിഞ്ഞ്. അവരുടെ ഹിന്ദുത്വവിധ്വംസന അജണ്ടയെ മാധവജി തകര്‍ത്തു. നിലയ്ക്കല്‍ സംഭവത്തിനുശേഷം രാഷ്ട്രീയ ബദല്‍വാദമായി ഉപരിപ്ലവമായ ഭക്തിവാദം ഉണ്ടായി. അത് യുക്തിവാദത്തിന് എതിരായി. യുക്തിവിരുദ്ധതയായി. യുക്തിഭദ്രമായ വൈദിക ആചാരങ്ങളെ എതിര്‍ത്തവര്‍ ആദായം നോക്കി ആചാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് ശുദ്ധ ആഭാസം തന്നെ. ഇതിന് ഒരു ഉദാഹരണം പറയാം.
ബാലന്‍ പിള്ളയും തങ്കപ്പന്‍പിള്ളയും സഹപാഠികളും അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ബാലന്‍പിള്ള അത്യദ്ധ്വാനി. തങ്കപ്പന്‍പിള്ള കോടീശ്വരന്‍ പക്ഷെ അറുപിശുക്കന്‍. ഇരുവരും ക്ഷേത്രവിശ്വാസികള്‍.. ബാലന്‍പിള്ളയ്ക്ക് കൂലിപ്പണിയേ ഉള്ളൂ. അതും എന്നും ഉണ്ടാവില്ല. അതിനാല്‍ ക്ഷേത്രത്തില്‍ നിസ്സാരവവേതനത്തിന് ബാലന്‍പിള്ള കഴകപ്പണിയും ചെയ്യുന്നു. പാത്രം തേപ്പ്, വിളക്ക് തെളിക്കല്‍, തുറക്കല്‍ അടയ്ക്കല്‍ തുടങ്ങിയവ. അത്യാവശ്യം പൂക്കളും ശേഖരിക്കും മാലകെട്ടാന്‍ അറിയാത്തത് കൊണ്ട് അതില്ല. വെറുതെ ഇരിക്കുന്ന സ്വഭാവം ബാലന്‍പിള്ളയ്ക്ക് ഇല്ല. വെട്ടുകത്തിയെടുത്ത് കാടുവെട്ടുക, മമ്മെട്ടിയെടുത്ത് പരിസരം വൃത്തിയാക്കുക തുടങ്ങിയവ പിള്ളേച്ചന് ഹോബിയാണ്. എന്നാല്‍ അതിന്‍റെ വകയില്‍ പത്തുരൂപയെങ്കിലും കൊടുക്കാമെന്ന് സഹപാഠിയായ തങ്കപ്പന്‍പിള്ള വിചാരിക്കുന്നില്ല. അയാള്‍ ശ്രീകാര്യക്കാരനാണ് അവിടെ. എണ്ണ, കര്‍പ്പൂരം ആദികളുടെ കരാര്‍ വില്പനക്കാരനുമാണ്.
വൈന്നേരം നടയടയ്ക്കാന്‍ നേരത്ത് കരിന്തിരി കത്താതെ വിളക്കുകളെല്ലാം അണയ്ക്കണമെന്ന് പൂജാരി ബാലന്‍പിള്ളയോട് പറഞ്ഞു. പക്ഷെ പിള്ളേച്ചന്‍ അതു സമ്മതിച്ചില്ല. കത്തിക്കോട്ടെ. കെടുത്തിയാല്‍ തങ്കപ്പന്‍ വെളുപ്പിനെ വന്ന് എണ്ണയൂറ്റും. അത് പിടിക്കാനാണ് ബാലന്‍പിള്ള എന്ന ഭക്തന്‍ കൊച്ചുവെളുപ്പിനെ തന്നെ വീറോടെ അമ്പലത്തില്‍ വരുന്നത്.
ഇതുപോലെയാണ് പലരുടെയും ഭക്തിയുടെ വഴി. പണക്കാരനായ ശബരിമല അയ്യപ്പനെയും പപ്പനാഭനെയും ഒരിക്കലും കമ്മൂണിസ്റ്റുകാര്‍ വെച്ചനുഭവിക്കരുത്.
ഇത്രേയുള്ളു ഇന്നത്തെ ഭക്തിവാദത്തിന്റെ പൊരുള്.

No comments:

Post a Comment