Tuesday, 19 November 2013

Sankarettan Passed Away


ആത്മവത് സര്വഭൂതാനി
യഃ പശ്യതി സ പണ്ഡിതഃ
ഈശ്വരനില് എല്ലാ ജീവജാലങ്ങളെയും, എല്ലാ ജീവജാലങ്ങളിലും ഈശ്വരനെയും കാണുന്നവനാണ് പണ്ഡിതന്. അവന് അവനെപ്പോലെ ജഗത്തില് എല്ലാത്തിനെയും കാണുന്നു. 

ഈ ഗീതാതത്ത്വം ഏറ്റവും അന്വര്ഥമായി ജീവിതത്തില് തോന്നിയിട്ടുള്ളത് ശങ്കരേട്ടന്റെ നിര്യാണവാര്ത്ത കാതിലെത്തിയപ്പോഴാള്഼ മുതലായിരുന്നു.
വി.എം.ശങ്കരന് നമ്പതിരി എന്ന വെള്ളിയോട് മാധവന് ശങ്കരന് നമ്പൂതിരിയുടെ സ്നേഹം അനുഭവിച്ചവര്ക്ക് ഈ വേദന അസഹ്യമാവും.

നമ്പൂതിരി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ അറിഞ്ഞ ഈ വ്യക്തിത്വം ഫേസ്ബുക്കിലേ തന്നെ ഏറ്റവുമധികം എന്നെ ആകര്ഷിച്ചിട്ടുള്ള വ്യക്തിത്വമാണ്. ചെന്നൈയില് പോയി അദ്ദേഹത്തെ കാണണം എന്ന് പലതവണ തോന്നിയിട്ടുണ്ട്. ഫേസ് ബുക് ഗ്രൂപ്പ് മീറ്റിങില് രണ്ടു തവണ നേരിട്ട് കാണാന് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള കണ്ടറിവും കേട്ടറിവും ഞെട്ടിപ്പിക്കുന്നവ ആയിരുന്നു. സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്. അനുഭവിച്ച ത്യാഗം ഇവ വെച്ചുനോക്കുമ്പോള് അദ്ദേഹം മഹാനായി അറിയപ്പെടേണ്ട വ്യക്തിതന്നെയാണ് എന്ന കാര്യത്തിലൊരു സംശയവും ഇല്ല. 

അച്ചടിരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡിടിപി സാങ്കേതികവിദ്യ ഇംപ്ലിമെന്റ് ചെയ്യുന്നതിന് വിദേശസ്ഥാപനവുമായി ഉണ്ടാക്കിയ കരാറില് പതിഞ്ഞിരിക്കുന്ന സിഗ്നേച്ചര് ഇദ്ദേഹത്തിന്റേതാണ്. മുപ്പത് കോടി ജനങ്ങളുടെ വോട്ടേഴ്സ് പട്ടിക, ഐഡന്റിറ്റി കാര്ഡ് ഇവ ചുരുങ്ങിയ നാളില് കംപ്യൂട്ടര് വല്ക്കരിക്കുന്നതിനുള്ള സോഫ്ട് വെയര് സപ്പോര്ട്ട് കെല്ട്രോണ് കമ്പനി ചെയ്ത്ത് ഇദ്ദേഹത്തിന്റെ നിശ്ചയപ്രകാരമായിരുന്നു. വിപുലമായ അറിവിന്റെ ഭണ്ഡാരമായ ഇദ്ദേഹത്തെ കുറിച്ചുള്ള ഡാറ്റാ വിവിധ വെബ്സൈറ്റുകളില് ഒതുങ്ങുന്നു. പത്രമാധ്യമങ്ങള് പോലും ഗൌനിക്കുന്നതായി കണ്ടില്ല.


കൃത്യമായ ഒരു വിവരണം അടങ്ങുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തെ കുറിച്ച് എഴുതണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. അതിന് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. 

സോഫ്ട് വെയര് വ്യവസായം കേരളത്തില് ആദ്യകാലത്ത് കൊണ്ട് വന്നത് ഇദ്ദേഹമാണ്. തിരുവനന്തപുരം ടെക്നോപാര്ക്കിലെ ബ്രഹ്മടെക് ഇദ്ദേഹമാണ് സ്ഥാപിച്ചത്.   ഈ സ്ഥാപനം ഇന്ത്യയിലെ തന്നെ ആദ്യത്തെ സോഫ്ട് വെയര് വികസനകേന്ദ്രം ആണെന്നാണ് എന്റെ അറിവ്. പക്ഷെ കേരളത്തിലായിപ്പോയത് അതിന്റെ ഗതികേട്. ഒരു വ്യവസായത്തിനെയും പ്രചോദിപ്പിക്കാത്ത രാഷ്ട്രീയസാമൂഹ്യഅന്തരീക്ഷമാണല്ലൊ കേരളത്തിലുള്ളത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഗതിയും ദുരന്തമായി എന്ന് വിഷമത്തോടെ ഓര്ക്കേണ്ടിവരുന്നു. കോടികളുടെ ആസ്തി ഉണ്ടായിരിക്കേണ്ട സ്ഥാപനം വിശ്വസ്തരായവരുടെ സഹകരണത്തിന്റെ കൂടുതല് കൊണ്ട് വലിയ കടത്തിലാവുകയും അതു മുഴുവനും ഉദ്ധരിക്കേണ്ട ബാധ്യത ശുദ്ധനായ ഇദ്ദേഹത്തിന്റെ തലയില് വെച്ചുകെട്ടുകയും മാനനഷ്ടക്കേസ് മര്ഡര്കേസ് റേപ് കേസ് എന്നിങ്ങനെ നൂറോളം കള്ളക്കേസുകളില് ഇദ്ദേഹത്തെ പ്രതിയാക്കുകയും ഒരുസംഘം അജ്ഞാതന്മാര് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച്  അവശനിലയിലാക്കുകയും ഒക്കെ ഉണ്ടായതായിട്ട് ആണ് എനിക്ക് അറിയാന് കഴിഞ്ഞത്.

കംപ്യൂട്ടര് വ്യാപകമായാല് തൊഴിലാളികള്ക്ക് തൊഴിലവസരം നഷ്ടമാവും തുടങ്ങിയ ഭയം ആയിരിക്കാം എതിരാളികളെ പ്രകോപിപ്പിച്ചത്. ഗാന്ധിജി യൂണിവേഴ്സിറ്റി പേപ്പര് വാലുവേഷന് കംപ്യൂട്ടര് ഉപയോഗിക്കുന്നതിനെതിരെ അധ്യാപകരും പ്രക്ഷോഭം നടത്തിയിരുന്നതായി ഓര്ക്കുന്നു. ഒടുവില് ഇല്ലവും പുരയിടവും വിറ്റിട്ടും കടം വീടാത്ത സാഹചര്യത്തില് ചെന്നൈയിലേയ്ക്ക് രക്ഷപെടുകയായിരുന്നു ശങ്കരേട്ടന്. അവിടെ 400 സ്ക്വയര്ഫീറ്റുള്ള ഒരു വാടകവീട്ടില് പന്തീരായിരം രൂപാ വാടകയ്ക്ക് ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സര്ക്കാരില് നിന്ന് ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന് കിട്ടാനുണ്ടെന്ന് അറിയുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ഒരു ഇഷ്യൂ ആക്കാതെ അദ്ദേഹം കര്മ്മനിരതനായി സമാധാനജീവിതം നയിച്ചു. ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും കേന്ദ്രീകരിച്ചുള്ള തീര്ഥയാത്രയും ചരിത്രശേഖരണവും ഇദ്ദേഹത്തിന്റെ സമാധാനജീവിതത്തെ  പരിപോഷിപ്പിച്ചിരിക്കണം. അനവധി തവണ ഹിമാലയ യാത്ര ചെയ്തിട്ടുണ്ടെന്ന് അറിയാം.

കൃത്യമായ ഒരു വിവരണം സാവധാനത്തില് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നു. പരിമിതമായ എന്റെ അറിവ് വെച്ച് തിരക്കിട്ട് തയ്യാറാക്കിയ ഈ അനുശോചനക്കുറിപ്പില് പോരായ്മകളാണ് അധികവും എന്നറിയാം. എന്തെങ്കിലും അബദ്ധം വന്നെങ്കില് ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. 

Sunday, 17 November 2013

കവിതകള്

TOL

Temple is hardware
Pooja is software.
Hardware TOL is above
Software is developing.
A hardware is known by softwares
A temple is known by poojas
 
A software is liscenced to the users
they are bound to obey certain rules
Temple is opened to the public
They wish to command, not to obey

 



My Readers

i hav some readers
i know none of them
i can't identify them
the names are same
all are 'anonymous'.

---------------------------------------------------
കൃമിയും കൃമിനലും
മനുഷ്യന്റെ രോഗാവസ്ഥ 
കൃമികള്ക്ക് ആരോഗ്യകരം
സമൂഹത്തിന്റെ ജീര്ണാവസ്ഥ
കൃമിനലുകള്ക്ക് ആവേശകരം

കുറ്റവാളികളെ
കുറ്റവാളികളായിട്ട്
കാണുന്നതാണ് കുറ്റം?

കൃമിയും കൃമിനലും ചേരും
കുറെ  പൊട്ടക്കവികളും !
-----------------------------------

ഹൈന്ദവത

ന്യൂനപക്ഷമതങ്ങളുടെ അതിസാമര്ഥ്യം
ഭൂരിപക്ഷജാതീകളുടെ ശീതമത്സരം
ബ്രാഹ്മണ്യത്തോടുള്ള പൊതുശത്രുത
ഇവയ്ക്കായി നശിക്കുന്ന ഹൈന്ദവത

-----------------------------------------

       മംഗളം 

കേരളീയര്ക്ക് പ്രിയപ്പെട്ട മംഗ്ലീഷ്
ഔദ്യോഗികഭാഷയായാൽ മംഗളം!

Thursday, 14 November 2013

ക്ഷേത്രം - ക്ഷതത്തെ ഉണ്ടാക്കുന്നതോ?

ക്ഷേത്രങ്ങള് എനിക്ക് എന്നും പ്രചോദകകേന്ദ്രങ്ങള് ആയിരുന്നിട്ടുണ്ട്. ക്ഷതങ്ങളില് നിന്നും ത്രാണനം ചെയ്യുന്നത് എന്തോ അതാണ് ക്ഷേത്രം. ഈ നിര്വചനം ജനങ്ങളെ സംബന്ധിച്ച് മാത്രമാണ് ശരിയാവുന്നത്. ക്ഷേത്രത്തിന്റെ അണിയറ ശില്പികളെ സംബന്ധിച്ച് ഇത് എപ്പോഴും ശരിയാവണം എന്നില്ല. ഇപ്പോള് ശരിയാവുന്നതേയില്ല. ബന്ധപ്പെട്ട ശാസ്ത്രതത്ത്വങ്ങളില് നിന്നും വ്യതിചലിച്ചാണ് അവ ഇന്ന് പ്രവര്ത്തിക്കുന്നത് എന്ന് പറയാതെ തരമില്ല. 

ഇങ്ങനെ ആയിത്തിര്ന്നതിന്റെ ഉത്തരവാദിത്തവും കുറ്റവും മുഴുവന് ഒരു വിഭാഗത്തില് അടിച്ചേല്പിക്കുന്ന പ്രവണത ന്യായീകരിക്കത്തക്കതല്ല. എല്ലാവരും തുല്യരാണ് എങ്കില് ഇതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന് എല്ലാവരും തയ്യാറാവേണ്ടതാണ്. 

കുറ്റങ്ങള് ചെയ്യാന് പല വിഭാഗങ്ങളും. പാപം ചുമക്കാന് ഒരു വിഭാഗവും എന്നതാണ് സനാതനധര്മത്തില് ഇന്ന് സംജാതമായിരിക്കുന്ന ധാര്മിക വ്യവസ്ഥിതി. പാപം കഴുകിക്കളയാനാണല്ലൊ ക്ഷേത്രങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെ ശുദ്ധമായിത്തീര്ന്ന കൈകള്കൊണ്ട് കൂടുതല് പാപങ്ങള് ചെയ്യാന്. കുറ്റബോധങ്ങളില് നിന്നും താല്ക്കാലിക വിമുക്തിയേ ജനം ഇച്ഛിക്കുന്നുള്ളൂ. അങ്ങനെ വന്ന് വന്ന് കുറ്റബോധം എന്നൊന്ന് ഇല്ലാതായിരിക്കുന്നു. 

പാപം ഏറ്റെടുക്കുന്നവരുടെ അവസ്ഥ എന്താണ് നാശം. വര്ഗ്ഗത്തോടെ ഉള്ള നാശം.  ഇവയ്ക്കൊന്നും പരിഹാരം ചെയ്യാന് സാധിക്കാതെയാണ് വരുന്നത്. പലരും പെട്ടുപോവുകയാണ് ക്ഷേത്രങ്ങളില്. കുറ്റവാളികള് ജയിലില് എന്നപോലെ അകപ്പെട്ടു പോവുകയാണ്.   പരോക്ഷമായി പാര വയ്ക്കുന്ന  വിദ്വേഷമതികളുടെ പ്രത്യക്ഷത്തിലുള്ള മുഖസ്തുതിയിലും ദ്രവ്യത്തിലും പ്രലോഭിതരായിട്ട്. 

പരോക്ഷം പാര വെച്ചിട്ടു
പ്രത്യക്ഷസ്തുതി ചെയ്യുകില്
പരിഹാരമതാവില്ല
പാതകം വലുതല്ലയോ!

പുരോഹിതവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രം എന്നത് ക്ഷതത്തെ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞാലേ സത്യമാവൂ. ആ ദുരവസ്ഥയെ വലിയ കേമം ആണെന്ന് വിഭാവന ചെയ്യാന് അവര് നിര്ബന്ധിതരാവുകയാണ്. അതില് നിന്നൊരു മോചനം സ്വപ്നം കാണാന് പോലും പലര്ക്കും സാധിക്കുന്നില്ല.  എനിക്കോ ഈ ഗതി വന്നു എന്റെ മകന് ഒരിക്കലും ഇതാവരുതേ ഗതിയെന്ന് ഓരോ ശാന്തിക്കാരനും ആഗ്രഹിക്കും. അതുപോലെ മകളെ ഒരു ശാന്തിക്കാരന് വിവാഹം കഴിച്ച് കൊടുക്കില്ല എന്നും. ഇതിന്റെ കാരണം ഈ കുറിപ്പില് നിന്നും ഏറെക്കുറെ വ്യക്തമാണെന്നു തോന്നുന്നു.

ഈ സ്ഥിതി ഇത്ര മോശമായിട്ടുള്ളത് സമീപകാലഘട്ടങ്ങളിലാണ്. കൃത്യമായി പറഞ്ഞാല് ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷം. ബ്രാഹ്മണരെ ശത്രുവായി കാണുന്ന ഹിന്ദുക്കള് ക്ഷേത്രങ്ങളില് കയറാനുള്ള അവകാശം സ്ഥാപിച്ചെടുത്തത് ആരാധന ചെയ്യാനാണെന്ന വ്യാജേന ആധിപത്യം സ്ഥാപിക്കാനായിരുന്നു എന്ന വസ്തുത പ്രസ്താവന അര്ഹിക്കുന്നു. ഇത്തരം പാരമാര്ഥികമായ പ്രസ്താവനകളെ തന്ത്രപൂര്വം ഒഴിവാക്കി രചിക്കപ്പെടുന്ന ചരിത്രങ്ങള് ഒരിക്കലും കേരളത്തിന്റെ ചരിത്രം ആയിരിക്കുകയില്ല. ബ്രാഹ്മണവിദ്വേഷികളുടെ ചരിത്രം മാത്രം ആയിരിക്കും. അത് സത്യാന്വേഷികളാല് നിന്ദിക്കപ്പെടുകയും ചെയ്യും. ലോകതലത്തില് തന്നെ.

അക്ഷരക്ഷേത്രം project ചെയ്തതില് പിന്നെ എനിക്കിപ്പോള് മറ്റു ക്ഷേത്രങ്ങളില് പോവാന് തോന്നുന്നതേയില്ല. ദര്ശനത്തിനു പോലും. It seems good enough. It can inspire me foremost.

Sunday, 10 November 2013

Notice

പ്രിയപ്പെട്ട ബ്ലോഗ് നിരീക്ഷകരെ, സുഹൃത്തുക്കളെ,

രണ്ടു മാസമായി നഷ്ടപ്പെട്ട എന്റെ Facebook profile  തിരികെ കിട്ടിയ വിവരം സസന്തോഷം അറിയിക്കുന്നു.

Profile നഷ്ടപ്പെടാനിടയായ സാഹചര്യം മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ആരുടെയോ പരാതിയെ തുടര്ന്ന് ഫേസ് ബുക്ക് താല്ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നതാണ് എന്നു മനസ്സിലാക്കുന്നു. ഇത് ബ്ലോഗിന്റെ പ്രവര്ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു.  ബ്ലോഗെഴുത്ത് പൂര്ണമായും മതിയാക്കുന്നതിനുള്ള തീരുമാനമുണ്ടായത് ആ സാഹചര്യത്തിലാണ്.

ഇപ്പോള് പ്രൊഫൈല് തിരിച്ചു കിട്ടിയ പുതിയ സാഹചര്യത്തില് ഞാന് വളരെ സന്തുഷ്ടനാണ്. എന്നാല് ബ്ലോഗില് പഴയതുപോലെ ആക്ടീവ്  ആകാന് സാധിക്കണമെന്നില്ല.  ഒരു നീണ്ട കഥയുടെ പണിപ്പുരയിലാണിപ്പോള് :) 

 ആശംസകളോടെ                   നിങ്ങളുടെ  വാസുതിരി 10.11.13
-------------------------------------------------------------------------------------------------------
Review 15.11.13
keeping a free style as less responsible as the readers make comments.  :)

Friday, 8 November 2013

ക്ഷേത്രസംസ്കാരം ഇന്ന്


ഇത് അവിചാരിതമായ ഒരു അപ്ഡേറ്റ് ആണ്. വേനല് മഴ പോലെ വല്ലപ്പൊഴും അപ്ഡേറ്റ് ചെയ്തുകൊണ്ട് ആണെങ്കിലും ഈ സൈറ്റ് നിലനിര്ത്താമെന്നു തോന്നി. ജാതകര്മ്മം ചെയ്ത കൈകൊണ്ട് വേണ്ടല്ലൊ ഉദകക്രിയ.  നേരിട്ട തടസ്സങ്ങള്  നീര്ക്കോലി കടിച്ചാല് മുടങ്ങുന്ന അത്താഴം പോലെയേ ഉള്ളൂ.

ക്ഷേത്രബന്ധം നിശ്ശേഷം ഉപേക്ഷിച്ചതോടെ ആ വിഷയത്തിലിനി പ്രതികരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.എങ്ങനെ തൊലഞ്ഞാലും വേണ്ടില്ല എന്നു തോന്നി! പക്ഷെ ഈ പ്രതികരണം സ്വാഭാവികമായും സംഭവിച്ച ഒന്നാണ്. in a small group's comment box. അതിനാല് തന്നെ ഇതിന് ഇതിന്റേതായ മാന്യമായ ഇരിപ്പിടം കൊടുക്കാതെ വയ്യ. 

അതിനാല്഼  ഈ ബ്ലോഗ് സുഷുപ്തിയിലാണ്ട അഗ്നിപര്഼വതം പോലെ ആയിരിക്കും. ഇടയ്ക്കിടെ ഇങ്ങനെ പൊട്ടിത്തെറിയ്ക്കും.

***************************************************************************

ഒരുഗ്രാമത്തില് ഗവ.ഹൈസ്കൂളിന് സമീപമുള്ള ജംക്ഷന് ബസ്സുകാരിട്ട പേരാവാം ഹൈസ്ക്കൂള് എന്ന്.

ഒരു സര്ക്കാര് സ്കൂള് ഒരാണ്ടില്഼ അടച്ചുപൂട്ടേണ്ടിവന്നു. കാരണം വിദ്യാര്ഥികളുടെ strength കുറഞ്ഞു. division fall ഉണ്ടായി അധ്യാപകര്ക്ക് ജോലി നഷ്ടപ്പെട്ടു. അക്കൊല്ലം അത് ഉരുണ്ട് പിരണ്ട് ഓടി. അടുത്ത കൊല്ലം ഗത്യന്തരമില്ലാതെ പൂട്ടിപ്പോയി.

അക്കൊല്ലം ഓണച്ചന്ത നടത്തിയത് ആ കെട്ടിടത്തിലായിരുന്നു. ഓഡിറ്റോറിയ ആവശ്യങ്ങള്ക്കും മറ്റും ആ കെടിട്ടം ഉപയോഗിച്ചു തുടങ്ങി. ഓണച്ചന്തയെ തുടര്ന്ന് പച്ചക്കറി സംഭരണശാലയായി. ഒരു പോര്ഷന്഼ ഗോഡൌണ് ആയും. ഉപയോഗിക്കാന്഼ തുടങ്ങി.

ഭിത്തികളില്ലാത്ത ഒരു ഭാഗം സാമൂഹ്യവിരുദ്ധര് കൈയ്യേറി. അത്യാവശ്യം അനാശാസ്യങ്ങള്ക്കായും വിനിയോഗിക്കുന്നു എന്നത് അത്ര വാര്ത്തയൊന്നും അല്ലാതെയായി. ആ കെട്ടിടം കൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാകണ്ടേ.. തൊണ്ടി മുതല് ഒളിപ്പിക്കാനും ഗോഡൌണ് ഉപയോഗിക്കുന്നതായി ഒരപഖ്യാതി കേട്ടു. ഒരിക്കല് മാത്രം. പിന്നെ അതൊരു ലൈസന്സായി.

ചുരുക്കിപ്പറഞ്ഞാല്഼ ആ കെട്ടിടസമുച്ചയവും മൈതാനവും ഉപയോഗിച്ച് എന്തൊക്കെ കൊള്ളരുതായ്കകള്഼ കാണിക്കാമോ അതിനൊക്കെ ആസ്ഥാനമായി. അവിടെ കിട്ടാത്ത കള്ളക്കടത്ത് സാധനങ്ങളില്ല.

പൂഴ്ത്തിവയ്പ്പ് കരിഞ്ചന്ത തുടങ്ങിയ ബിസിനസ്സ് വേലകള് ആചരിക്കുന്നതിന് ഇതുപോലുള്ള കേന്ദ്രങ്ങള് ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ദേശീയ ആവശ്യമായിക്കഴിഞ്ഞു.

ഇതിലൊന്നിലും ആക്ഷേപം പറയാന് ഒരു പൌരനും താല്പര്യമില്ല. അങ്ങനെയല്ലേ വേണ്ടത് എന്നേ ആരും ചോദിക്കൂ. ആ മാറ്റത്തെ ഉള്ക്കൊള്ളാന് ചിലര്ക്കെങ്കിലും കഴിയാതെ പോകുന്നുവെങ്കില് അത് അവരുടെ തെറ്റ്.

സ്കൂളിന്റെ ഒരു ബ്ലോക്കിലിപ്പോള് സൂപ്പര് ബാസാര് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. മറ്റൊന്നില് കരാട്ടെ കുങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രം. അടുത്ത മുറിയില് തിരുമ്മു ചികിത്സാലയം. അതിന്഼റെ അടുത്ത് ബ്യൂട്ടി പാര്഼ലര്഼. സംശയിക്കുന്നില്ല ഇതെല്ലാം പുരോഗമനം തന്നെ.

പത്തുകൊല്ലത്തോളമായി കാര്യങ്ങളിങ്ങനെ ആയിട്ട് എന്നിട്ടും ബസ്സുകാര് ആ സ്റ്റോപ്പിന് ഇപ്പോഴും ഹൈസ്കൂള് ആളെറങ്ങാനുണ്ടോ എന്നേ ചോദിക്കുകയുള്ളൂ. നാട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. കടയില്പോവുകയാണെന്നല്ല. സ്കൂളില് പോയി. സ്കൂളീന്ന് വന്നു എന്നൊക്കെയാണ് പറച്ചില്.

ഇതുപോലെയേ ഉള്ളൂ ഇന്ന് ക്ഷേത്ര കെട്ടിട സമുച്ചയങ്ങളെ ക്ഷേത്രം എന്ന് വിളിക്കുന്നതും. ആരാധനയെ അതിക്രമിച്ച്, ഭരണാധിപത്യം സ്ഥാപിക്കലും കച്ചവടവും നടത്തലുമാണ് ഇന്ന് ഭൂരിപക്ഷഹിന്ദുവിഭാഗം ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്. ഭക്തജനങ്ങളുടെ ഭക്തി അവരുടെ കാര്യസാധ്യം പോലെയിരിക്കും. കേരളത്തില് രാഷ്ട്രീയസംസ്കാരം എന്നൊന്നുണ്ടെങ്കില് അതിനെക്കാള് തറയായിരിക്കുന്നു ഇന്നത്തെ ക്ഷേത്രസംസ്കാരവും.

എല്ലാ വിഭാഗത്തില് പെട്ട ജനങ്ങളും ചെയ്യുന്ന സമസ്ത അപരാധങ്ങളുടെയും ഉത്തരവാദിത്തം ഒരു ദുര്ബലസമുദായത്തില് കെട്ടിവച്ച് ബ്രാഹ്മണ്യത്തെ ക്ഷേത്രത്തില് നിന്ന് ആട്ടിപ്പായിക്കുന്ന അസുരസംസ്കാരം ക്ഷേത്രങ്ങള് പിടിച്ചടക്കുന്നത് ബുദ്ധിപൂര്വം കണ്ടില്ലെന്നു നടിക്കുകയാണ് കേരളം. ഭക്തിയുടെ ഉറവിടം അദ്വൈതം പിറന്ന കേരളം ആണെന്ന് പറയപ്പെടുന്നു. (തമിഴ്നാടും കേരളവും കലര്ന്ന ദ്രാവിഡദേശമെന്ന് പദ്മപുരാണത്തില് പറയുന്നു. (ഭാഗവതമാഹാത്മ്യം ഒന്നാമധ്യായം ശ്ലോകം 48. ഉത്പന്നാ ദ്രവിഡേ സാഹം.) ഭക്തിയുടെ ശുദ്ധമായ നീരുറവയില് ഭ്രാന്തിന്റെയും അഹങ്കാരത്തിന്റെയും മാലിന്യങ്ങള് കലര്഼ത്തി ആകെ മലീമസമായിരിക്കുന്നു.  തമോഗുണികളുടെ ആധിപത്യം വന്നപ്പോള് സാത്വികരെ കുറ്റവാളികളേക്കാള് വെറുക്കപ്പെടേണ്ടവരായി അവര് ചിത്രീകരിച്ചു തുടങ്ങി.

ബ്രാഹ്മണന്഼ ആര് എന്നതിനെക്കാള്഼ വലിയ ചോദ്യം അവനെ ആരായിക്കാണാന് ലോകം ആഗ്രഹിക്കുന്നു എന്നതാണ്. അതിനനുസരിച്ച് ആണ് അവന് സ്വയം ആയിത്തീരുന്നത്. വാതകങ്ങളും ദ്രാവകങ്ങളും പാത്രത്തിന്റെ ആകൃതി ആവുമല്ലൊ സ്വീകരിക്കുക.

ബ്രാഹ്മണനെ പുരോഹിതന്  (Master) ആയിക്കാണാന്഼ രാജാക്കന്മാര് ആഗ്രഹിച്ചിരുന്നുവെങ്കില് ആധുനികഹിന്ദുമതം അതല്ല ആഗ്രഹിക്കുന്നത്. അവര് തെരഞ്ഞെടുക്കുന്ന കാട്ടുകള്ളന്മാരായ ജനപ്രതിനിധികളെ തലയിലും ബ്രാഹ്മണരെ കാല്ക്കീഴിലും ആണ് അത് കാണുന്നത്.  രാജകീയവീക്ഷണത്തിന് എതിരെ പ്രവര്ത്തിക്കുന്ന പുതിയ ഹിന്ദുമതം (വോട്ടടുക്കുമ്പോള് ആര്ഷപരിവേഷം ധരിക്കുന്ന ആസുരികത) ഒരുനൂറ്റാണ്ട് പോലും ആയുസ്സു തികയാത്ത ശിശു അത്രേ !

Monday, 28 October 2013

New Generation


























രാവണന് കോട്ട, രാക്ഷസന് കോട്ട. etc

http://www.slideshare.net/ssuser5324bb/the-younger-generation-knows-best